Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് പ്രതികാരം രാജ്യത്തിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 04:53 am IST
in Editorial

തുടര്‍ച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങളോടെ അധികാരത്തില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയ്‌ക്ക് കൂടുതല്‍ മങ്ങലേറ്റിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നതിനു പകരം, തീര്‍ത്തും ജനാധിപത്യപരമായി മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വേഷപ്രചാരണം തുടരുകയും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുലും. കുറച്ചുനാളായി ആളുകള്‍ വലിയതോതില്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുകയാണെന്നും, ഇതില്‍ വലിയ അപകടസാധ്യതയുണ്ടെന്നും ജനങ്ങളെ അറിയിക്കേണ്ടത് പ്രതിപക്ഷനേതാവെന്ന നിലയ്‌ക്ക് തന്റെ ഉത്തരവാദിത്വമാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും, രാജ്യത്തെ ഓഹരി വിപണിയെ തകര്‍ത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. രാജ്യസ്‌നേഹമുള്ള ഏതൊരു പൗരനും മടിക്കുന്ന കാര്യമാണ് യാതൊരു കൂസലുമില്ലാതെ രാഹുല്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. രാജ്യത്തെ വലിയ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന അദാനി ഓഹരികളില്‍ കൃത്രിമം കാണിച്ച് വന്‍ നേട്ടമുണ്ടാക്കുന്നുവെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ‘സെബി’ ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. വന്‍ അഴിമതിയെന്ന കോലാഹലമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാമെന്ന മോഹം പൊലിയുകയും ചെയ്തു.

അമേരിക്കയിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അദാനിക്കെതിരെ ആരോപണമുന്നയിച്ചത്. അദാനിക്കെതിരായ ഈ നീക്കം പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു. രാജ്യത്ത് പല പദ്ധതികളും ഏറ്റെടുത്ത് നടത്തുന്ന അദാനിയെ മോദി വഴിവിട്ട് സഹായിക്കുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കോണ്‍ഗ്രസ് വളരെക്കാലമായി ഉന്നയിക്കുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും അദാനി കരാര്‍ പ്രകാരം നിര്‍മാണ പദ്ധതികള്‍ നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെയും അശോക് ഗെഹ്‌ലോട്ടിനെയുംപോലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനിയെ ക്ഷണിച്ചിട്ടുള്ളതുമാണ്. ഇത് വിസ്മരിച്ചുകൊണ്ട് അദാനിയുടെ നിക്ഷേപത്തിന്റെ പേരില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായി ഒന്നുമില്ലായിരുന്നു. പൊതുവായ വിവരങ്ങളില്‍ കൃത്രിമം കാണിച്ച് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഇക്കാരണംകൊണ്ടാണ് സുപ്രീംകോടതി ഈ റിപ്പോര്‍ട്ട് തള്ളിയത്. ഇത് അംഗീകരിക്കാതെയാണ് ‘സെബി’ ചെയര്‍പേഴ്‌സനെതിരെ പുതിയ ആരോപണങ്ങളുമായി ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ഭാരതത്തില്‍ നടത്തിയ വിവിധ നിയമലംഘനങ്ങള്‍ക്ക് ഹിന്‍ഡെന്‍ബര്‍ഗിനോട് ‘സെബി’ വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മറുപടി നല്‍കാതെ പുതിയ ആരോപണമുന്നയിക്കുന്നത് ഒരേസമയം സമ്മര്‍ദ്ദ തന്ത്രവും പ്രതികാര നടപടിയുമാണ്.

വിരലിലെണ്ണാവുന്നവര്‍ മാത്രം ജോലിചെയ്യുന്ന ഹിന്‍ഡെന്‍ബര്‍ഗ് യാതൊരു വിശ്വാസ്യതയുമില്ലാത്ത കമ്പനിയാണ്. വിവാദം സൃഷ്ടിച്ച് ലാഭമുണ്ടാക്കുകയാണ് പരിപാടി. ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് പ്രഖ്യാപിത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസാണ്. സോറോസിന്റെ താല്‍പ്പര്യമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഹിന്‍ഡെന്‍ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രാഹുലും രാജ്യത്തിനകത്തും പുറത്തും ബഹളം വയ്‌ക്കുന്നതിനു പിന്നില്‍ സോറോസുമായുള്ള ബന്ധമാണ്. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ് സോണിയയും രാഹുലും. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിലപേശല്‍ നടത്തി ഈ കേസില്‍നിന്ന് രക്ഷപ്പെടാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കുന്നുണ്ടാവും. ഭാരതത്തിന്റെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സോറോസിന്റെ സംഘടനാ നേതാക്കളുമായി രാജ്യത്തിനകത്തും പുറത്തും രാഹുല്‍ നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സോറോസിന്റെ താല്‍പ്പര്യപ്രകാരം കെട്ടിച്ചമച്ച ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും രാഹുലും നടത്തുന്ന ശ്രമങ്ങളെ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഓഹരിവിപണിയില്‍ സ്വന്തം നിലയ്‌ക്ക് പണം നിക്ഷേപിച്ച് വന്‍ ലാഭമുണ്ടാക്കിയിട്ടുള്ള നേതാവാണ് രാഹുല്‍. എന്നിട്ടാണ് രാഷ്‌ട്രീയപ്രേരിതമായി നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നത്. ആത്മവഞ്ചനയും പരവഞ്ചനയുമാണിത്. രാജ്യത്തിന്റെ ഓഹരിവിപണിയെ തകര്‍ക്കാന്‍ വിദേശശക്തികളെ കൂട്ടുപിടിക്കുന്നവരുടെ തനിനിറം തിരിച്ചറിയണം. ഇക്കൂട്ടരെ രാഷ്‌ട്രീയമായി തുറന്നുകാട്ടുകയും നിയമപരമായി നേരിടുകയും വേണം.

 

Tags: congressHidenburghate propagandaCongress revenge against the countryRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

Article

അവിടുത്തെപ്പോലെ ഇവിടെയും

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

പുതിയ വാര്‍ത്തകള്‍

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.