കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു വേണ്ട പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധര്‍ മഹോള്‍ അറിയിച്ചു.
കോഡ് ഡി -ഇ വിഭാഗത്തില്‍ വരുന്ന വൈഡ് ബോഡി വിമാനങ്ങള്‍ ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും തത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടാണുള്ളത്. 2020 ആഗസ്ത് 7 വിമാന ദുരന്തത്തിനു ശേഷം അന്വേഷണവിധേയമായി പ്രവര്‍ത്തനം നിര്‍ത്തിയ വിമാനങ്ങളില്‍ കോഡ് സി നാരോ ബോഡി വിമാനങ്ങള്‍ മാത്രമാണ് പുനസ്ഥാപിച്ചിട്ടുള്ളു. ഇപ്പോഴും തത്സ്ഥിതി തുടരുകയാണ്. വൈഡ് ബോഡി വിമാനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ റണ്‍വെ വികസന നടപടികള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഫെബ്രുവരിയിലാണ് പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചത്. ഇപ്പോള്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭിച്ചു, കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.
വിമാന ദുരന്തത്തിന് ശേഷം മന്ത്രാലയത്തിന് കീഴെ രൂപീകരിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ രണ്ടറ്റവും 240 മീറ്റര്‍ വീതം വികസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് 14.5 ഏക്കര്‍ സ്ഥലമാണ് വേണ്ടത്. അവിടേക്കായി കേരള സര്‍ക്കാര്‍ 12.5 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. 484 കോടി രൂപയുടെ അനുമതിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്, അഡ്വ. ഹാരിസ് ബീരാന് എംപിയുടെ ചോദ്യത്തിന് നല്കിയ കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: