Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശതാഭിഷേക നിറവില്‍ വി.കെ. അപ്പുക്കുട്ടി

കെ.കെ. പത്മഗിരീഷ് by കെ.കെ. പത്മഗിരീഷ്
Jul 27, 2024, 04:55 am IST
in Article

കഴിഞ്ഞ ആറുപതിറ്റാണ്ടായി സംഘ-വിശ്വഹിന്ദു പരിഷത്ത്-വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായ തച്ചനാട്ടുകര വി.കെ. അപ്പുക്കുട്ടിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട അദ്ദേഹം ജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും പൂര്‍ണ തൃപ്തനാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ നൈപുണ്യവും പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ ആത്മബന്ധവുമാണ് വേണ്ടതെന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച അപ്പുക്കുട്ടി ഇന്നും സംഘപ്രവര്‍ത്തനത്തില്‍ സജീവമാണ്. തന്റെ കുടുംബത്തെയും സംഘപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും അദ്ദേഹത്തിനുണ്ട്.

‘വിളയും വിത്ത് മുളയില്‍ അറിയാം’ എന്നതിന് വ്യക്തമായ ഉദാഹരണമാണ് അദ്ദേഹം. പ്രവര്‍ത്തനത്തില്‍ ഒരിക്കല്‍പ്പോലും പിന്നോട്ട് നോക്കേണ്ടിവന്നിട്ടില്ല. എതിരാളികളെപ്പോലും എളിമയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ സംഘപഥത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ വ്യക്തി. ഏറ്റവും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ സംഘത്തിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും ഉന്നത സ്ഥാനീയരുമായും അടുത്തിടപഴകുവാനും അവരുടെ ഹൃദയത്തില്‍ ഇടം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ശ്രീരാമകൃഷ്ണ വചനാമൃതവും വിവേകാനന്ദ സാഹിത്യ സര്‍വസ്വവുമാണ് ജീവിതത്തെ വഴിതിരിച്ചുവിട്ടത്. അതിനു കടപ്പാട് അധ്യാപകനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററോടാണ്. 1969ല്‍ പന്തളത്തും 70ല്‍ തൃശൂരിലും 72ല്‍ നാഗ്പൂരിലും നടന്ന ഒടിസിയില്‍ പങ്കെടുത്തു. നാഗ്പൂരിലെ ഡോക്ടര്‍ജിയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച ശേഷം പൂര്‍ണ സംഘപ്രചാരകനാകാന്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു. അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റുവരിച്ച അദ്ദേഹം ഇപ്പോള്‍ അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടനയുടെ പാലക്കാട് ജില്ലാ പ്രസിഡന്റാണ്.

ഭാരതീയ കിസാന്‍ സംഘിന്റെ ആദ്യ ആലോചനായോഗത്തിലും അദ്ദേഹം പങ്കാളിയായി. 1982 ജനുവരിയില്‍ വാരാണസിയില്‍ നടന്ന ആദ്യ ദേശീയ സമ്മേളനത്തില്‍ വി.കെ. അപ്പുക്കുട്ടിയടക്കം കേരളത്തില്‍നിന്ന് 32 പേരാണ് പങ്കെടുത്തത്. 1982 ഏപ്രില്‍ നാലിന് എറണാകുളത്തുനടന്ന വിശാലഹിന്ദു സമ്മേളനത്തോടെ സംസ്‌കൃത രക്ഷായോജന, ബാലഗോകുലം എന്നിവയിലും സജീവമായി.

പി.എസ്. കാശിയേട്ടന്‍, മോറോപന്ത് പിംഗ്‌ളെ എന്നിവരുമായി ബന്ധപ്പെട്ട് സംസ്‌കൃത രക്ഷായോജനയുടെ ദേശീയ സമിതിയില്‍ പങ്കെടുത്തതോടെയാണ് വിശ്വഹിന്ദു പരിഷത്തില്‍ സജീവമാകുന്നത്. സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ്, ഹരിമോഹന്‍ലാല്‍, അശോക് സിംഗാള്‍, എം.പി. ഡിഡോള്‍ക്കര്‍, മൊറോപന്ത് പിംഗ്‌ളെ, ഗ്വാളിയോര്‍ രാജമാതാ വിജയരാജ സിന്ധ്യ, ആചാര്യ ഗിരിരാജ കിഷോര്‍ തുടങ്ങിയ നിരവധി പ്രഗത്ഭര്‍ ശിബിരത്തിന് നേതൃത്വം നല്‍കി. പിന്നീട് പാലക്കാട്, മലപ്പുറം റവന്യു ജില്ലകളുടെ ചുമതല വഹിച്ചു. അട്ടപ്പാടിക്കും വഴിക്കടവിനും പ്രത്യേക പരിഗണന നല്കി. വിഎച്ച്പിയുടെ പാലക്കാട്, കോഴിക്കോട്, കോട്ടയം വിഭാഗ് കാര്യദര്‍ശിയുമായിരുന്നു. ഏകാത്മതായജ്ഞം, രാമജന്മഭൂമി പ്രക്ഷോഭം, രഥയാത്രകള്‍, ശ്രീരാമശിലാപൂജ, ശ്രീരാമപാദുകപൂജ പരാവര്‍ത്തനം അങ്ങനെ സംഭവബഹുലമായ പതിനാലു വര്‍ഷങ്ങള്‍ 1982 മുതല്‍ 96 വരെ സുദീര്‍ഘമായ പ്രയാണം. ഏലംകുളം മനയിലെ ശ്രീരാമ ശിലാപൂജ ചരിത്രമായി.

തുടര്‍ന്ന് വിദ്യാനികേതന്‍ പരിശീലനം കഴിഞ്ഞ് വഴിക്കടവിലും അട്ടപ്പാടി കാളിമലയിലും ഓരോ വിദ്യാലയവും തുടങ്ങി. കാളിമല കിരാതമൂര്‍ത്തി ക്ഷേത്രം വീണ്ടെടുത്ത് പ്രവര്‍ത്തനകേന്ദ്രമാക്കി. മല്ലീശ്വരനിലേക്കും അത് പടര്‍ന്നു. ഇന്നവിടെ ക്ഷേത്രസങ്കേതങ്ങളായി.

മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും നിരന്തരപ്രയത്നത്തിലൂടെ വിദ്യാലയത്തെ സിബിഎസ്ഇ അംഗീകാരമുള്ള സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. 27 വര്‍ഷത്തോളം വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യം ഏറെയാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ജീവിതാഭിലാഷം ഇതിലൂടെ പൂവണിയിക്കാനും അദ്ദേഹത്തിന് സാധ്യമായി. ഒരു വ്യാഴവട്ടം സംഘത്തിലും 14 വര്‍ഷം വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിലും 27 വര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങളിലും മുഴുകി.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്നും താങ്ങും തണലുമായി ഭാര്യ വിജയലക്ഷ്മിയുമുണ്ട്. മകന്‍ ഡോ. വി.കെ. രാജകൃഷ്ണന്‍ ശ്രീകൃഷ്ണപുരം എച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്‌കൃതാധ്യാപകനാണ്. മരുമകള്‍ ധന്യ പ്രൈഡ് ക്രെഡിറ്റ് മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയില്‍ അസി. മാനേജരാണ്. മകള്‍ രാജലക്ഷ്മി വിവാഹിതയായി ബെംഗളൂരുവിലാണ്. മരുമകന്‍ ബാലസുബ്രഹ്മണ്യന്‍ ബെംഗളൂരുവില്‍ നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയറാണ്. ദര്‍ശനലക്ഷ്മി, ധീരജ് കൃഷ്ണന്‍, സൂരജ് കൃഷ്ണന്‍, സൗപര്‍ണിക എന്നിവരാണ് പേരക്കുട്ടികള്‍.

 

Tags: Viswa Hindu ParishadSatabhishekaVK Appukutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Kerala

കേരളത്തിലെ ബംഗ്ലാദേശികളെ തിരിച്ചയക്കണം: വിഎച്ച്പി

Kerala

സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഹിന്ദുക്കള്‍ ജാഗ്രത പുലര്‍ത്തണം: വിഎച്ച്പി

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

Kerala

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം- വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.