തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്.
നിയമസഭയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതു വിദ്യാലയങ്ങളില്‍ മാത്രമാണ് താല്‍ക്കാലിക ബാച്ച് അനുവദിച്ചത്.മലപ്പുറം ജില്ലയില്‍ 120 ,കാസര്‍കോട് 18 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്.മലപ്പുറത്ത് 24 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍ഗോഡ് 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചും ആണ് അനുവദിച്ചത്.
മലപ്പുറത്ത് പുതുതായി സയന്‍സ് ബാച്ചില്ല.കൊമേഴ്‌സിന് 61, ഹുമാനിറ്റീസിന് 59 ബാച്ചുകളും ആണ് അനുവദിച്ചത്. കാസര്‍കോട് ഒരു സയന്‍സ് ബാച്ച് അനുവദിച്ചു. കൊമേഴ്‌സിന്റെ 13 ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.
പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലേറെ രൂപയുടെ ബാധ്യത ഒരു വര്‍ഷം സര്‍ക്കാറിന് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.എന്നാല്‍ മലപ്പുറം ,കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമുള്ള താല്‍ക്കാലിക ബാച്ചുകള്‍ പ്രശ്‌നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിനും പരിഹാരമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: