Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മേയര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം; ഷംസീറിന് കമ്യൂണിസ്റ്റ്‌വിരുദ്ധ ബന്ധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 01:34 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍. ഷംസീറിനും മേയര്‍ ആര്യ രാജേന്ദ്രനുമെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്നും എന്നാല്‍ തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാതന്ത്ര്യമുണ്ടെന്ന് വിമര്‍ശനം. എ.എന്‍. ഷംസീറിന് കമ്യൂണിസത്തിന് ചേരാത്ത ബന്ധങ്ങളുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അഹങ്കാരത്തോടെ പെരുമാറി. ബസില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി ഉള്‍പ്പെടെ കുടുങ്ങിയേനെയെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയായ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവമിര്‍ശനം ഉന്നയിച്ചത്. സാധാരണക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണാനാകില്ലെങ്കിലും തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് കരമന ഹരി വിമര്‍ശനം ഉന്നയിച്ചു. ഇതോടെ എം. സ്വരാജ് ഇടപെട്ടു. മുതലാളി ആരെന്ന് പറയണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. ഇതോടെ ആരോപണത്തില്‍ സിപിഎം വിശദീകരണം തേടിയിട്ടുണ്ട്.

കരമന ഹരി മാത്രമല്ല നിരവധി അംഗങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവമിര്‍ശനം ഉന്നയിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പൊതുജനത്തിനോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ലെന്നും മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നു മണിക്ക് ശേഷം പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാണക്കാര്‍ക്ക് പ്രവേശനമില്ല. മുമ്പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതും വിലക്കിയെന്നും വിമര്‍ശിച്ചു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനു മൗനം പാലിച്ചു. കോടിയേരി ബാലകൃഷ്ണനെ പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു പറയാതിരുന്നത് സംശയങ്ങള്‍ക്കിട നല്‍കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു മറ്റൊരു ഗുരുതര വിമര്‍ശനം. തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം സ്പീക്കര്‍ക്കുണ്ടെന്നും വിവാദ വ്യവസായികളുമായി എന്തു ബന്ധമാണ് സ്പീക്കര്‍ക്കുള്ളതെന്നും അംഗങ്ങള്‍ ചോദിച്ചു. കടകംപള്ളി സുരേന്ദ്രനുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ തര്‍ക്കവും വിമര്‍ശിക്കപ്പെട്ടു.

വിമര്‍ശനം ഉന്നയിക്കുന്നവരെ കരാറുകാരന്റെ ബിനാമിയാക്കുന്നത് ശരിയല്ലെന്നും മന്ത്രി ജില്ലയിലെ നേതാക്കളെയും ജനപ്രതിനിധിയെയും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയെന്നും വിമര്‍ശനമുയര്‍ന്നു.

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി നടത്തിയത് ഗുണ്ടായിസമാണ്. മേയറും ഭര്‍ത്താവും അധികാരത്തിന്റെ അഹങ്കാരത്തില്‍ പെരുമാറി. ബസില്‍ നിന്ന് സിസിടിവി മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി പോലും വെട്ടിലായേനെ. സംഭവം പാര്‍ട്ടിയെക്കുറിച്ചും നേതാക്കന്മാരെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മേയറെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെ മോയര്‍ക്ക് അന്ത്യശാസനം നല്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മേയര്‍ക്ക് ഒരവസരം കൂടി നല്‍കാം. ഇപ്പോള്‍ സ്ഥാനത്ത് നിന്നും നീക്കിയാല്‍ രാഷ്‌ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ശാസനയില്‍ നടപടി ഒതുക്കിയത്.

Tags: Chief MinisterCriticismMayor Arya RajendranSpeakeranti-communist connectionsan shamseer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.