ന്യൂദല്‍ഹി: കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫിന്റെ അമേരിക്കന്‍ യാത്ര കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഡിജിപബിനും കോണ്‍ഫ്ലുവന്‍സ് മീഡിയക്കും ഫണ്ടു തേടിയാണ് യാത്ര എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു കിട്ടിയ സോറോസ് ഫണ്ട് തുടര്‍ന്നും ഏര്‍പ്പാടു ചെയ്യുകയാണ് ലക്ഷ്യം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്കു സീറ്റുകള്‍ കുറയാന്‍ കാരണം ഡിജിപബ് അംഗങ്ങളായ ന്യൂസ് പോര്‍ട്ടലുകളുടെ മോദി വിരുദ്ധ പ്രചരണമാണെന്ന അവകാശവാദമാണ് ജോസിക്കും കൂട്ടര്‍ക്കുമുള്ളത്. ഇന്ത്യാസഖ്യത്തിന്റെ ജനപിന്തുണ വര്‍ധിച്ചത് മുസ്ലിം വോട്ടുകള്‍ ഒന്നിപ്പിച്ചതു കാരണമാണ്. ഇതിനായി ഡിജിപബ് പോര്‍ട്ടലുകള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്നും നിരന്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നതായും പ്രചരിപ്പിച്ചു.
കോവിഡ് തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വാക്സിനുകള്‍ ഫലപ്രദമല്ലെന്നും പ്രചരിപ്പിച്ചു.
സി എ എ വിരുദ്ധ സമരം, കര്‍ഷക പ്രക്ഷോഭം എന്നിവയിലും ഡിജിപബ് സജീവ പ്രചാരകരായി രംഗത്തിറങ്ങി.
ഇന്ത്യയില്‍ ബിജെ പി മോദി വിരുദ്ധ പ്രചരണങ്ങള്‍ ഊര്‍ജിതമാക്കാന്‍ സോറോസ് ഫണ്ട് ചില എന്‍ജിഒകള്‍ വഴി തുടര്‍ന്നും എത്തിക്കാനാണ് നീക്കം.
കാര്യമായ വരുമാനം ഇല്ലാത്ത അഴിമുഖം പോര്‍ട്ടലും ബുക്ക്സും നടത്തുന്ന ജോസി ജോസഫിനു നിരന്തരം വിദേശ യാത്രകള്‍ നടത്താനുള്ള പണം എവിടെ നിന്നു ലഭിക്കുന്നു എന്നതു ദുരൂഹമാണ്.
ഡിജിപബ് പ്രചരണത്തിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പോര്‍ട്ടലുകള്‍ക്കും എഡിറ്റര്‍മാര്‍ക്കും എതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ കാര്യമായി വരിക്കാരില്ലാത്ത പോര്‍ട്ടലുകള്‍ക്ക് വിദേശത്തു നിന്നു കോടികള്‍ വരിസംഖ്യയായി ലഭിക്കുന്നത് സോറോസ് ബന്ധമുള്ള ചില എന്‍ജിഒകള്‍ വഴിയാണ്.
എന്‍ജിഒ ശ്യംഖലയിലുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ 200 ഡോളര്‍ വീതം വരിസംഖ്യയായി ഇന്ത്യയിലെ പോര്‍ട്ടലുകള്‍ക്ക് നല്കുന്നു. ഇന്ത്യയിലെ വാര്‍ത്തകള്‍ മാത്രം വരുന്ന പോര്‍ട്ടലുകളില്‍ അമേരിക്കക്കാരും കാനഡക്കാരും വരിസംഖ്യ നല്‍കുന്നത് ഫലത്തില്‍ ഹവാല ഇടപാടാണ്. കേന്ദ്ര ഏജന്‍സികള്‍ ഈ വരിക്കാരുടെ സാമ്പത്തിക ഉറവിടം കണ്ടെത്തി മണി ട്രെയില്‍ നടത്തുന്നുണ്ട്.
ന്യൂസ് ക്ലിക്കിന്റെ ചൈനീസ് ഫണ്ട് വെളിപ്പെട്ടത് ഇത്തരം അന്വേഷണത്തിലാണ്.
വിദേശ ഫണ്ടു കൈപ്പറ്റി രാജ്യദ്രോഹ പ്രചരണം നടത്തിയതിന് ന്യൂസ് ക്ലിക്ക് എഡിറ്ററും ഡിജിപബ് വൈസ് ചെയര്‍മാനുമായ പ്രബീര്‍ പുര്‍ക്കായസ്ത ക്ക് എതിരെ യു എ പി എ ചുമത്തിയിരുന്നു.
ന്യൂസ് ലൗണ്ട്രി, ന്യൂസ് മിനിട്ട്, ദ വയര്‍ തുടങ്ങിയ പോര്‍ട്ടലുകളും കോണ്‍ഫ്ലുവന്‍സ് മീഡിയയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: