Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനഡ് തീരുമാനം അംഗീകരിക്കില്ല; കുര്‍ബാനയില്‍ തര്‍ക്കം തീരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:25 am IST
in Kerala

കൊച്ചി: ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ സിറോ മലബാര്‍ സഭയില്‍ നിന്നു പുറത്താക്കുമെന്ന സര്‍ക്കുലറില്‍ സഭാ സിനഡ് അയവ് വരുത്തിയെങ്കിലും തര്‍ക്കം തീരുന്നില്ല. സിനഡ് വാക്കു പാലിക്കാത്തതിനാല്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ അറിയിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടിലും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും പുരോഹിതരെയും വിശ്വാസികളെയും വഞ്ചിച്ചെന്നും പ്രശ്നപരിഹാര ഫോര്‍മുലയ്‌ക്ക് പകരം കലാപത്തിന് തീയിടുന്ന കുറിപ്പാണ് സിനഡാനന്തരം പുറത്തിറക്കിയതെന്നും ഫാദര്‍ തളിയന്‍ പറഞ്ഞു.

14ന് കൂടിയ സിനഡ് സര്‍ക്കുലര്‍ അംഗീകരിച്ചിരുന്നില്ല. 19ന് ചേര്‍ന്ന ഓണ്‍ലൈന്‍ സിനഡിന്റെ സര്‍ക്കുലറില്‍ ജനാഭിമുഖ കുര്‍ബാനയെ നിയമാനുസൃതമാക്കുന്ന ഉത്തരവുണ്ടാകണമെന്നാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററടക്കം പറഞ്ഞത്. അത്തരം സൂചനകള്‍ സിനഡാനന്തര കുറിപ്പില്‍ നല്കുമെന്നും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാന ഏകീകൃത രീതിയില്‍ അര്‍പ്പിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ, ഇതെല്ലാം കാറ്റില്‍പ്പറത്തി ഏകീകൃത കൂര്‍ബാനയിലേക്ക് അതിരൂപതയെ കൊണ്ടുവരാനാണ് സിനഡ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജൂണ്‍ ഒമ്പതിലെ സര്‍ക്കുലറിനെതിരെ പരാതി നല്കിയിട്ടുണ്ട്. സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡിന് സാധിക്കില്ല. പരാതികള്‍ക്ക് മറുപടി ലഭിക്കുന്നതുവരെ കുര്‍ബാനയുടെ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നും ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു.

അതേസമയം സിനഡാനാന്തര സര്‍ക്കുലര്‍ തത്കാലം മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് ഉപകാരപ്പെടൂവെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിച്ച് ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാം എന്ന് വാഗ്ദാനം ചെയ്യുന്ന സര്‍ക്കുലര്‍ മറ്റു ദിവസങ്ങളിലെ ജനാഭിമുഖ കുര്‍ബാന നിയമാനുസൃതം ആണെന്ന് പറഞ്ഞിട്ടില്ല. അഞ്ച് മെത്രാന്മാര്‍ എതിര്‍ത്തിട്ടും ചര്‍ച്ചയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇളവ് നല്‍കി സിനഡാനന്തര സര്‍ക്കുലര്‍

ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായാറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രൂപത്തില്‍ നടത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍തട്ടില്‍, അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ സര്‍ക്കുലറില്‍ അറിയിച്ചു. ഇത് അനുസരിക്കുന്നവരെ ജൂണ്‍ 9ന് നല്‍കിയ സര്‍ക്കുലറിലെ നടപടികളില്‍ നിന്നൊഴുവാക്കും. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവര്‍ ജൂലൈ 4 മുതല്‍ സഭയില്‍ നിന്ന് സ്വയം പുറത്തുപോയതായി കണക്കാക്കുമെന്ന പഴയ സര്‍ക്കുലര്‍ നിലനില്‍ക്കുമെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഏകീകൃത കുര്‍ബാന പരിചയപ്പെടുത്തുന്നതിന് സമയം അനുവദിക്കുമെങ്കിലും ഇത് സ്ഥിരമായുള്ള ഇളവല്ലെന്നും ഏകീകൃത കുര്‍ബാന മാത്രം അനുവദനീയമായ സമയം പിന്നീട് അറിയിക്കും.

സഭയിലെ മറ്റ് രൂപതകളില്‍ നിന്നുള്ള പുരോഹിതര്‍ എത്തുമ്പോള്‍ അതിരൂപയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അവതരിപ്പിക്കാന്‍ അവസരം നല്‍കണം. സഭയിലെ കൂട്ടായ്‌മ തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും വീഴ്ച വരുത്തിയാല്‍ നടപടി എടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Tags: ControversysynodZero Malabar sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നയപ്രഖ്യാപനത്തിലെ വിവാദത്തിനു പിന്നില്‍

Kerala

സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്ത് വിഡി സതീശന്റെ രഹസ്യ സന്ദർശനം; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

India

“വിവേകശൂന്യനും അഴിമതിക്കാരനുമായ ഒരു പ്രസിഡന്റിനെ സഹിക്കാൻ കഴിയില്ല,” : കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് ശേഷം ഡോ.നവജ്യോത് കൗർ ​​സിദ്ധു

News

ഗണഗീതം പാടിയ ഈ പള്ളീലച്ചനെ ശിവന്‍കുട്ടി പുറത്താക്കുമോ?

Kerala

എസ്ഐആറിനോട് സഹകരിക്കണമെന്ന് സീറോ മലബാര്‍ സഭ; വാട്സാപിലൂടെ ഇടവകാം​ഗങ്ങൾക്ക് നിർദേശം നല്‍കി സഭ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.