Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ശിവന്‍കുട്ടിയുടെ ഉറപ്പും പാഴായി, സ്മാര്‍ട്ട് റോഡ് പൂര്‍ത്തിയായില്ല

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Jun 15, 2024, 01:32 pm IST
in Kerala

തിരുവനന്തപുരം: ഇന്നാണ് മന്ത്രി വി. ശിവന്‍കുട്ടി നഗരത്തിലെ സ്മാര്‍ട്ട് റോഡുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയ ദിവസം. നഗരത്തിലെ സ്മാര്‍ച്ച് റോഡുകളുടെ പണികള്‍ 15 നകം സ്മാര്‍ട്ടാകുമെന്ന തിരുവനന്തപുരം നഗരസഭയുടെയും മന്ത്രി വി. ശിവന്‍കുട്ടിയുടെയും ഉറപ്പ് പാഴായി. ജനം ഇനിയും ഏറെ നാള്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നുറപ്പാണ്. നഗരത്തിലെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഇനിയും പണികള്‍ ഏറെയുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ പൊറുതിമുട്ടിയ ജനം സര്‍ക്കാരിനും നഗരസഭയ്‌ക്കുമെതിരെ തിരിയുമെന്ന് മനസ്സിലാക്കിയതോടെ കഴിഞ്ഞമാസം 21 ന് മന്ത്രി വി. ശിവന്‍കുട്ടിയും കോര്‍പ്പറേഷന്‍ അധികൃരും പങ്കെടുത്ത യോഗത്തിലാണ് ജൂണ്‍ 15 നകം റോഡുകളുടെ പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയത്.

സ്മാര്‍ട്ട് റോഡ് പദ്ധതിയില്‍ ആദ്യം തുറന്നത് സ്റ്റാച്യു-ജനറല്‍ ആശുപത്രി റോഡാണ്. പിന്നീട് വെള്ളയമ്പലം-തൈക്കാട് റോഡും കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡും ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിരുന്നു. എന്നാല്‍ നടപ്പാതയുടെയും ഓടയുടെയും ഡിവൈഡറിന്റെയും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡില്‍ ഇപ്പോഴും ഒരു ഭാഗത്തുകൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. റേഡിന്റെ പല ഭാഗത്തും കുഴികളാണ്. ഇതുവഴിയുള്ള രാത്രി യാത്ര അപകടം പിടിച്ചതും ദുസ്സഹവുമായിത്തീര്‍ന്നിരിക്കുകയാണ്.

വെള്ളയമ്പലം മുതല്‍ വഴുതയ്‌ക്കാട് വരെയുള്ള ഭാഗത്ത് ഡിവൈഡറിന്റെയും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് തൂണിന്റെയും നിര്‍മാണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേബിളുകള്‍ ഡെക്കിലൂടെ ഇറക്കുന്ന ജോലിയും നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തികള്‍ കഴിഞ്ഞതിനു ശേഷം മാത്രമേ രണ്ടാം ഘട്ട ടാറിംഗ് ആരംഭിക്കുകയുള്ളൂ. വാഹനഗതാഗതം അനുവദിച്ചെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോഴും സ്മാര്‍ട്ട് റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്.

വഞ്ചിയൂര്‍ – ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ കേബിള്‍ ഇറക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടില്ല. ഹോളിഏഞ്ചല്‍സ് സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ യാത്ര ദുഷ്‌കരമാക്കാന്‍ കേബിളുകളും മൂടാത്ത ഓടകളും കൂര്‍ത്ത കമ്പികളും വന്‍കുഴികളുമൊക്കെ മത്സരിക്കുകയാണ്.

തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ ആദ്യഘട്ട ടാറിംഗ് പോലും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ റോഡില്‍ മെറ്റല്‍ വിരിക്കുന്ന ജോലിയും മണ്ണുമാറ്റുന്ന ജോലികളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി എന്ന് ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ശാസ്താ ക്ഷേത്രം മുതല്‍ മോഡല്‍ സ്‌കൂള്‍ വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു.

സ്‌പെന്‍സര്‍ ജംഗ്ഷന്‍ – എകെജി സെന്റര്‍ റോഡില്‍ മണ്ണും കല്ലുകളും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ വാഹനഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങളായി. ചാലയിലെ സ്മാര്‍ട്ട് റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന ഓടയ്‌ക്കായി എടുത്ത കുഴികള്‍ കാരണം വ്യാപാരികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്. വ്യാപാരികള്‍ സമരമുഖത്താണ്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ പേരില്‍ നഗര ജനത ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ ദുരിതം എന്ന് തീരുമെന്ന് മാത്രം ആര്‍ക്കുമറിയില്ല.

 

Tags: Minister SivankuttySmart RoadTrivandrum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

പ്‌ളസ് വണ്‍ പാഠപുസ്തകങ്ങളില്‍ സമ്പൂര്‍ണ്ണ മാറ്റം, ഇടത് അജണ്ട നടപ്പാക്കുമെന്ന് വ്യക്തമാക്കി മന്ത്രി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.