Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തൃശ്ശൂര്‍ നല്കുന്ന പാഠം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ by ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
Jun 11, 2024, 04:38 am IST
in Article

ക്രിസ്തുവിന്റെ തിരുഹൃദയ സാദൃശ്യത്തില്‍, തൃശ്ശൂര്‍ എംപി സുരേഷ് ഗോപിയെ ഉള്‍ച്ചേര്‍ത്തതിനു പിന്നില്‍ കൃത്യവും ഗൂഢവുമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്. തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ സുരേഷ് ഗോപി നടത്തിയ കിരീട സമര്‍പ്പണം വിവാദമാക്കിയതിനു പിന്നിലും ഇതേ ലക്ഷ്യങ്ങള്‍ ആര്‍ത്തിരമ്പിയത് കേരളം കണ്ടതാണ്. ഒരു വ്യക്തി ആരാധനാലയങ്ങളിലേക്കു നല്കുന്ന നേര്‍ച്ചക്കാഴ്‌ച്ചകളില്‍ പോലും രാഷ്‌ട്രീയം തിരുകിക്കയറ്റാനും അതില്‍ തങ്ങളുടെ പക്ഷമാണ് ശരിയായ രാഷ്‌ട്രീയ പക്ഷമെന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമങ്ങളുമാണ് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കാവലാള്‍ തങ്ങള്‍ മാത്രമാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇഴചേര്‍ന്നു കിടന്നിരുന്നതായി കാണാം. ഇത്തരം ഗിമ്മിക്കുകളെ ജനം അപ്പാടെ തള്ളി.

ഇതു കൂടാതെ, തൃശ്ശൂരിനെയും പ്രത്യേകിച്ച് തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെയും കളിയാക്കിയും അപകീര്‍ത്തിപ്പെടുത്തിയും ട്രോളുകളും പോസ്റ്ററുകളും വീഡിയോകളും സ്ഥിരമായി വരുന്നുണ്ട്. എന്നാലിവിടെ കാണാതെ പോകുന്ന നഗ്‌നമായ ചില രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ചിരവൈരികളോ ആജന്മ ശത്രുക്കളോ അല്ല. മതമൈത്രിയിലും സമാധാനത്തിലും തലമുറകളായി ജീവിക്കുന്ന അവര്‍ക്ക് വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ച്ചപ്പാടുകളും വികസനോന്മുഖ നിലപാടുകളുണ്ട്. ആരോടും പകയില്ലാതെ, സ്‌നേഹബഹുമാനങ്ങളോടെ ജീവിക്കുന്ന അവരെ തമ്മില്‍ പരസ്പരം ഭിന്നിപ്പിക്കാന്‍ പലരും പയറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ അവര്‍ സ്വമേധയാ പുച്ഛിച്ചു തള്ളിയിരിക്കുന്നു. അവരതിന് കൃത്യമായ മറുപടി ബാലറ്റിലൂടെ നല്‍കിയിരിക്കുന്നു.

വെറുപ്പും വിദ്വേഷവും കുത്തി നിറച്ചു പരസ്പരാരോപണങ്ങള്‍ ഉന്നയിച്ചു നടന്ന തെരഞ്ഞെടുപ്പില്‍, വെറുപ്പിന്റെ വിശേഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത സുരേഷ് ഗോപിയ്‌ക്ക് തൃശ്ശൂരുകാര്‍ സമ്മാനിച്ച വിജയം ഇന്നിന്റെ ശക്തമായ മുന്നറിയിപ്പാണ്. രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി ആ വ്യക്തിയില്‍ നന്മ കാണാനും, സ്‌നേഹിക്കാനും അയാളുടെ കാഴ്‌ച്ചപ്പാടുകള്‍ മനസ്സിലാക്കി അംഗീകരിക്കാനും തൃശ്ശൂരുകാര്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ വിജയം. സുരേഷ് ഗോപിയെ മാനസികമായും സാങ്കേതികപരമായും തൃശ്ശൂരുകാര്‍ അംഗീകരിച്ചിരിക്കുന്നു. അതും സര്‍വ്വ മേഖലകളില്‍ നിന്നും നിസീമമായ പിന്തുണ നേടിക്കൊണ്ടുള്ള വിജയം. കിരിട സമര്‍പ്പണം കൊണ്ടുണ്ടായ വിവാദത്തെ സുരേഷ് ഗോപി പക്വമായി നേരിട്ടു. തന്റെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കൊപ്പം സകല ജനവിഭാഗത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രായോഗികത മുന്നോട്ടു വെച്ചത് ഇവിടുത്തെ ജനം മനസ്സാല്‍ അംഗീകരിച്ചതിന്റെ കൂടി തെളിവാണ് അദ്ദേഹത്തിന്റെ വിജയം.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിനും സര്‍വ്വോപരി നമ്മുടെ രാജ്യത്തിനും നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്, രാഷ്‌ട്രീയത്തോടൊപ്പം കാഴ്‌ച്ചപ്പാടുകളും വ്യക്തികളിലെ നന്മയും ജനം അംഗീകരിക്കും.

അധികം വൈകാതെ തന്നെ, തൃശ്ശൂരുകാര്‍ ശരിയുടെ പക്ഷത്തായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കേരളമൊട്ടാകെ തിരിച്ചറിയും. രാഷ്‌ട്രീയത്തോടൊപ്പം വ്യക്തികളിലെ നന്മയും കാഴ്‌ച്ചപ്പാടുകളും വികസനോന്മുഖതയും ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ക്കാണ് നാമിനി സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നു ചുരുക്കം.

രാഷ്‌ട്രീയത്തില്‍ സാമൂഹ്യ പ്രതിബദ്ധതയും നന്മയും പരസ്പര പൂരകങ്ങളാണ്. സാമൂഹ്യ ്രപതിബദ്ധതയുള്ള നല്ല മനുഷ്യര്‍ കടന്നുവരുന്ന മേഖലയായി രാഷ്‌ട്രീയമേഖല മാറുന്നത് ശുഭോദര്‍ക്കമാണ്. സ്‌നേഹത്തിന്റേയും മാനവികതയുടേയും കരുതലിന്റെയും സര്‍വ്വോപരി ദേശീയതയുടെയും രാഷ്‌ട്രീയം ഇവിടെ ഉദിച്ചുയരട്ടെ.

(തൃശൂര്‍ സെന്റ്.തോമസ് കോളജ് അസി. പ്രൊഫസറാണ് ലേഖകന്‍)

Tags: suresh gopiLoksabha Election 2024BJP Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.