Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിസ്വാര്‍ത്ഥ സേവകന് അര്‍ഹതയുടെ കുപ്പായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 03:08 am IST
in Kerala
ജോര്‍ജ് കുര്യന്റെ മൂത്ത സഹോദരന്‍ പി.കെ.ജോണും ഭാര്യ മോളിയും ചേര്‍ന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മക്ക് മധുരം നല്‍കുന്നു

ജോര്‍ജ് കുര്യന്റെ മൂത്ത സഹോദരന്‍ പി.കെ.ജോണും ഭാര്യ മോളിയും ചേര്‍ന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മക്ക് മധുരം നല്‍കുന്നു

ബിജെപി എന്നെങ്കിലും കേന്ദ്രം ഭരിക്കുമൊന്നോ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നോ എന്നൊന്നും ഒരു പ്രതീക്ഷ പോലും ഇല്ലാത്ത കാലത്ത് ബിജെപിക്ക് ഒപ്പം ചേര്‍ന്നയാളാണ് അഡ്വ. ജോര്‍ജ്ജ് കുര്യന്‍. അന്നു മുതല്‍ ഇന്നുവരെ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ പ്രതീക്ഷിക്കാതെയാണ്, അദ്ദേഹം ബിജെപിക്കൊപ്പം നിലകൊണ്ടതും. അതിനാല്‍ തന്നെ അര്‍ഹിക്കുന്ന കരങ്ങളിലാണ് മന്ത്രി സ്ഥാനം എത്തിയിരിക്കുന്നത്.

പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളെല്ലാം ഭംഗിതായി നിര്‍വ്വഹിച്ച 63 വയസുകാരനായ ജോര്‍ജ്ജ് കുര്യന്‍ കോട്ടയം സ്വദേശിയാണ്. ഏറ്റുമാനൂര്‍ കാണക്കാരി കുറുമുള്ളൂര്‍ നമ്പ്യാകുളം പൊയ്‌ക്കാരന്‍ കാലായില്‍ ജോര്‍ജ് കുര്യന്‍ അഭിഭാഷകനാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട്. സൈന്യത്തില്‍ ലഫ്. കേണലായിരുന്നു (നഴ്‌സിങ്) ഒ.ടി. അന്നമ്മയാണ് ഭാര്യ. ആദര്‍ശ്, ആകാശ് എന്നിവര്‍ മക്കളാണ്. ആദര്‍ശ് കാനഡയില്‍ ജോലി ചെയ്യുന്നു, ആകാശ് ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുന്നു. ജോര്‍ജ് കുര്യന്റെ സഹോദരന്‍ പി.കെ. ജോണും മകനും ബിജെപി പ്രവര്‍ത്തകരാണ്.

1977 മുതല്‍ 79 വരെയുള്ള കോളജ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി ജനത പ്രസ്ഥാനത്തിലൂടെയാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. 1980ല്‍ ബിജെപി സ്ഥാപിതമായപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടി. കോട്ടയം പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിട്ടുണ്ട്.

നാട്ടകം ഗവ. കോളജില്‍ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. പിന്നീട് പാലാ സെന്റ് തോമസ് കോളജിലേക്ക് പഠനം മാറിയപ്പോഴേക്കും അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത് എംഎയ്‌ക്ക് പഠിക്കുമ്പോള്‍, വിദ്യാര്‍ഥി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഒ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യായി. പിന്നീട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. അതിന്റെ കാലാവധി തീര്‍ന്ന സമയത്ത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ

ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായ വിവരം ഭാര്യ അന്നമ്മയും സഹോദരങ്ങളും മക്കളും പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെ. കേന്ദ്ര ക്ഷണം അനുസരിച്ച് ദല്‍ഹിയില്‍ എത്തിയെങ്കിലും മന്ത്രിയാകുമെന്ന് അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങാന്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം തന്നെ അറിയുന്നത്. മാധ്യമങ്ങള്‍ വസതിയില്‍ എത്തി പ്രതികരണം ആരായുമ്പോഴാണ് ജോര്‍ജ് കുര്യന്‍ മന്ത്രിയാകുകയാണെന്ന വിവരം അറിഞ്ഞതെന്ന് ഭാര്യ അന്നമ്മ പറഞ്ഞു. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് അന്നമ്മ ഉടന്‍ മക്കളെ ഫോണില്‍ വിളിച്ച് പപ്പാ മന്ത്രിയാകുന്ന കാര്യം പറഞ്ഞത്.
ജോര്‍ജ് കുര്യന്‍ ഫോണില്‍ വിളിക്കുകയോ ഇക്കാര്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ഭാര്യയും സഹോദരന്‍ അടക്കമുള്ള വീട്ടുകാരും പറഞ്ഞു.

ചര്‍ച്ചകള്‍ കണ്ട് ജോര്‍ജ് കുര്യന്‍

കേരള ഹൗസിലെ 208ാം നമ്പര്‍ മുറിയില്‍ ഇന്നലെ രാവിലെ എത്തിയ അദ്ദേഹം ആരോടും പറയാതെയാണ് പുറത്തേക്ക് പോയത്. ബിജെപി ഓഫീസില്‍ നിന്നയച്ച കാറില്‍ ഓഫീസിലേക്കായിരുന്നു യാത്രയെന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം. വിഗോവിന്ദനും അടക്കമുള്ളവര്‍ ഇന്നലെ എത്തിയിരുന്നതിനാല്‍ കേരള ഹൗസില്‍ നല്ല തിരക്കായിരുന്നു. ഈ തിരക്കില്‍ കാത്തു നിന്നാണ് അദ്ദേഹം ഭക്ഷണം പോലും കഴിച്ചത്. കേരള ഹൗസിലെ കാന്റീനില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ടിവിയില്‍ മന്ത്രിമാരെക്കുറിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതെല്ലാം മൗനിയായി കണ്ടിരുന്നാണ് ദോശയും വടയും കഴിച്ചതും. ആ സമയത്തൊന്നും താന്‍ മന്ത്രിയാകുമെന്ന് അദ്ദേഹം പോലും കരുതിയിരിക്കില്ല.

അധ്വാനത്തിനുള്ള അംഗീകാരമെന്ന് അന്നമ്മ

ജോര്‍ജ് കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത് രാജ്യസേവനത്തിനു വേണ്ടിയായിരുന്നുവെന്ന് ഭാര്യയും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥ (നഴ്‌സിങ് വിഭാഗം)യുമായ അന്നമ്മ കുര്യന്‍. അതേ പോലെ ഞാനും രാജ്യ സേവനത്തിനു വേണ്ടിയാണ് ഇറങ്ങിത്തിരിച്ചിരുന്നത്. രാജ്യ സുരക്ഷയ്‌ക്കായി പൊരുതുന്ന സഹോദരങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഭര്‍ത്താവിന്റെ സേവന മനോഭാവത്തെ ഒരിക്കലും ഞാന്‍ എതിര്‍ത്തിരുന്നുമില്ല.

മന്ത്രിയാകുമെന്ന് അറിഞ്ഞിട്ടും വിളിച്ചിരുന്നില്ല. ദല്‍ഹിക്ക് പോകുകയും വരികയും ചെയ്യുന്നത് പതിവായതിനാല്‍ ഇക്കുറി പോയത് മന്ത്രിയാകാനാണ് എന്നൊന്നും തോന്നിയുമില്ല. മന്ത്രി സ്ഥാനം പോകുകയും വരികയും ചെയ്യും. അതൊന്നും ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ നേട്ടമായി കരുതേണ്ടതുമില്ല. ഇത്രയും കാലം അധ്വാനിച്ചതിന്റെ ഫലം, ഒരു അംഗീകാരമാണ് ഇത്. അന്നമ്മ പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി രൂപം കൊണ്ട അന്നു മുതല്‍ ജോര്‍ജ് അതിന്റെ വ്യത്യസ്ഥനായ ഒരു പ്രവര്‍ത്തകനായിരുന്നുവെന്ന് അയല്‍ക്കാരും ബന്ധുക്കളും ഓര്‍ക്കുന്നു.

Tags: bjpgeorge kurian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.