Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ അധ്യയന വര്‍ഷം; എല്ലാം സെറ്റെന്ന പ്രഖ്യാപനം പാഴ്‌വാക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 08:30 am IST
inKerala

കൊച്ചി: ജൂണ്‍ മൂന്നിന് എല്ലാ സെറ്റായി എന്നറിയിച്ചാണ് പുതിയ അധ്യയന വര്‍ഷത്തെ സര്‍ക്കാര്‍ തലത്തില്‍ ആഘോഷത്തോടെ വരവേറ്റത്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോഴും തുടരുന്നത്. പാഠപുസ്തക വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല, പലസ്ഥലങ്ങളിലും ഇത് പാതിവഴിയിലാണ്. ഇതിനൊപ്പം യൂണിഫോം വിതരണവും കാര്യക്ഷമമായി പൂര്‍ത്തിയാക്കാനായിട്ടില്ല. 2016ന് ശേഷം ഉച്ചഭക്ഷണത്തിന്റെ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമില്ല, ഇതിനൊപ്പം ഇതിന്റെ പണവും കൃത്യമായി വിതരണം ചെയ്യുന്നില്ല.

നാലായിരത്തോളം പ്രഥമ അധ്യാപക തസ്തികള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിനൊപ്പം ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ അംഗീകാരം നല്കിയിട്ടില്ല. വിദ്യാഭ്യാസ ഓഫീസുകളിലും ഒഴിവുള്ള ഉദ്യോഗസ്ഥരുടെ കുറവ് നികത്താത്ത് മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റുന്ന അവസ്ഥയാണ്. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് വീതരണവും വര്‍ഷങ്ങളായി നടന്നിട്ടില്ല.

ഇതിനൊപ്പം അധ്യാപകരുടെ ഡിഎയില്‍ 21 ശതമാനം തുക ഇനിയും നല്കിയിട്ടില്ല. 39 മാസമായി ഇത് മുടങ്ങി കിടക്കുകയാണ്. കോളേജ് അധ്യാപകര്‍ക്കടക്കം ഡിഎ നല്‍കിയിട്ടും പൊതുവിദ്യാലത്തിലെ അധ്യാപകരെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്. ഇത് കൂടാതെ അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 25 ശതമാനം വീതം തുക ജീവാനന്ദം പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ പിടിക്കുവാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് അധ്യയന ദിനം വര്‍ധിപ്പിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. അധ്യാപകര്‍ക്ക് ക്ലാസുകള്‍ക്ക് വേണ്ട മുന്‍കൂട്ടിയുള്ള നോട്ടുകള്‍ തയ്യാറാക്കാനും

ഇതോടെ സമയം കിട്ടാതെ വരും. അക്കാദമിക പ്രവര്‍ത്തനത്തിനൊപ്പം അണ്‍അക്കാദമിക്ക് പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തോടെ കുട്ടികള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാതെയും വരും. കഴിഞ്ഞവര്‍ഷം പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രം 94000ല്‍ അധികം കുട്ടികളുടെ കുറവ് വന്നിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ കുട്ടികള്‍ ഇനിയും കുറയുമെന്ന ഭയവും അധ്യാപകര്‍ക്കുമുണ്ട്.

മൂല്യനിര്‍ണയത്തിനും പണമില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് നല്‌കേണ്ട ശമ്പളം നല്കിയിട്ടില്ല. 40 മാര്‍ക്കുള്ള ഒരു പേപ്പര്‍ നോക്കുന്നതിന് 6 രൂപയാണ് ലഭിക്കുന്നത്. ഇതിനൊപ്പം ടിഎ അടക്കമുള്ള മറ്റ് ആനൂകൂല്യങ്ങളുമുണ്ട്. എല്ലാം കൂടി ഒരു അധ്യാപകന് 10,000 മുതല്‍ 15,000 രൂപവരെയാണ് ശരാശരി ലഭിക്കുക.

2022ല്‍ നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ പണം ഇനിയും കൈമാറിയിട്ടില്ല. എസ്എസ്എല്‍സിയുടെ പാതി തുക മാത്രമാണ് നല്കിയത്. ഇതിനൊപ്പം പാഠപുസ്തകങ്ങളില്‍ മാറ്റം വന്നതിനാല്‍ അധ്യാപക ക്ലസ്റ്റര്‍ രൂപീകരിച്ച് അവധിക്കാല പരിശീലനം നല്കിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ലഘുഭക്ഷണമോ നല്കിയില്ലെന്ന് മാത്രമല്ല ഇതിന്റെ പണവും നല്കിയിട്ടില്ല.

Tags: Kerala Education DepartmentnonsenseNew academic year
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Kerala

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.