Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലപേശലിന് ശേഷി നഷ്ടപ്പെട്ട് കേരളാ കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റില്ല, വാഗ്ദാനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Jun 6, 2024, 08:15 am IST
in Kerala

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടായ തോല്‍വി ജോസ് കെ. മാണിക്കും, കേരളാ കോണ്‍ഗ്രസ് എമ്മിനും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും നേതൃത്വം ഇനിയും മോചിതമായിട്ടില്ല. പൊതുതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകള്‍ നേരിട്ട് ഏറ്റുമുട്ടുന്നത് 44 വര്‍ഷത്തിന് ശേഷമാണ്. കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തിലാണിതെന്ന് യാദൃച്ഛികം.

കോട്ടയത്ത് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിന് സംഭവിച്ച തോല്‍വി വലിയ രാഷ്‌ട്രീയ നഷ്ടമാണ് അവര്‍ക്കും എല്‍ഡിഎഫിനും ഉണ്ടാക്കിയിരിക്കുന്നത്. തോല്‍വിയോടെ ഇടതുമുന്നണിയില്‍ വിലപേശലിനുള്ള ശേഷിയും നഷ്ടമായി. ഇനിയെന്ത് എന്ന ചോദ്യമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് മുമ്പില്‍ ഉയരുന്നത്. ലോക്‌സഭയിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടു, ജോസ് കെ. മാണിയുടെ രാജ്യസഭാ കാലാവധിയും ഈ മാസത്തോടെ കഴിയും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ. മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് കൂടുമാറിയത്. ജോസിന്റെ വരവോടെ എല്‍ഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷെ, 52 വര്‍ഷം കെ.എം. മാണി കൈവശം വെച്ചിരുന്ന പാലായില്‍ മകന്‍ ജോസ് കെ. മാണി പരാജയപ്പെട്ടത് വിജയത്തിന്റെ എല്ലാ ശോഭയും കെടുത്തി. യുഡിഎഫിലൂടെ നേടിയ തോമസ് ചാഴിക്കാടന്റെ കോട്ടയം ലോക്‌സഭാ അംഗത്വവും പിന്നീട് ജോസ് കെ. മാണിക്ക് ലഭിച്ച രാജ്യസഭാംഗത്വവുമായിരുന്നു ഏക ആശ്വാസം.

കഴിഞ്ഞ തവണ യുഡിഎഫിലൂടെ എംപിയായ തോമസ് ചാഴികാടനെ തന്നെയാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കോട്ടയത്ത് മത്സരത്തിനിറക്കിയത്. 2019ല്‍ 1,06,251ന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തോമസ് ചാഴിക്കാടന്‍ 87266 വോട്ടിനാണ് ഇത്തവണ പരാജയപ്പെട്ടത്.

എല്ലാക്കാലത്തും കെ.എം. മാണിക്കൊപ്പം നിന്ന രാഷ്ടീയ സുരക്ഷിത കേന്ദ്രങ്ങളാണ് ജോസിനെ കൈവിട്ടത്. കേരള കോണ്‍ഗ്രസിന് എന്നും താങ്ങും തണലുമായിരുന്ന കത്തോലിക്കാ സഭയുടെ പിന്തുണ പോലും ജോസിന് നഷ്ടമായി എന്നാണ് ചാഴികാടന്റെ പരാജയം സൂചിപ്പിക്കുന്നത്. ജൂലൈ ഒന്നിന് ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ ഒരെണ്ണം സിപിഎം നല്‍കിയില്ലെങ്കില്‍ ഇന്‍ഡി മുന്നണിയിലെ എംപി ഇല്ലാകക്ഷിയായി കേരള കോണ്‍ഗ്രസ് മാറും. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നത്. സിപിഐക്ക് ഒരെണ്ണം കൊടുക്കേണ്ടതിനാല്‍ ജോസ് കെ.മാണിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വിരളമാണ്. ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ ഇത് കൂടിയായാല്‍ താങ്ങാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

നിലവില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിച്ചതായാണ് സൂചന. 2016ല്‍ വി.എസ്. അച്യുതാനന്ദനെ മൂലയ്‌ക്കിരുത്താന്‍ കാബിനറ്റ് റാങ്കോടു കൂടി സൃഷ്ടിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് മുന്നോട്ടു വച്ചിരിക്കുന്നത്.

Tags: kottayamKerala Congressjose k maniCPM Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Article

അവിടുത്തെപ്പോലെ ഇവിടെയും

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.