Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്വിനിയായ മണ്ഡോദരി

അഹല്ല്യയെയും മണ്ഡോദരിയെയും സീതാദേവിയ്‌ക്ക് തുല്യരായാണ് പുരാണപഠിതാക്കള്‍ കണ്ടിരുന്നത്.

വി.എസ്. ബാലകൃഷ്ണപിള്ള by വി.എസ്. ബാലകൃഷ്ണപിള്ള
Jun 3, 2024, 07:00 am IST
in Samskriti

”അഹല്ല്യ, ദ്രൗപതി, സീത
താര, മണ്ഡോദരി തഥാ
പഞ്ചകന്യ സ്മരേനിത്യം
മഹാപാതക നാശനം”

കഴിഞ്ഞ തലമുറയിലെ കേരളീയ കുടുംബിനിമാര്‍ പ്രഭാതകീര്‍ത്തനമായി ചൊല്ലിയിരുന്ന പദ്യമാണിത്. അഹല്ല്യ, ദ്രൗപതി, സീത, താര, മണ്ഡോദരി എന്നിവര്‍ അഞ്ചുപേരും പ്രാതസ്മരണീയരായിരുന്നു നമുക്ക്. എന്നാല്‍ സീതയൊഴിച്ച് മറ്റാരെയും ഇന്നു ബഹുമാനിക്കുന്നില്ല. എന്നാല്‍ അഹല്ല്യയെയും മണ്ഡോദരിയെയും സീതാദേവിയ്‌ക്ക് തുല്യരായാണ് പുരാണപഠിതാക്കള്‍ കണ്ടിരുന്നത്. അസുരശില്പിയായ മയന്റെ മകളാണ് സുന്ദരിയായ മണ്ഡോദരി.

ഒരിക്കല്‍ മയനും മകളും കൂടി ദേവമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ത്രൈലോക്യ വിജയിയായ രാവണന്‍ വഴിതടഞ്ഞു ചോദിച്ചു: ”ശില്പിവര്യാ, അങ്ങയുടെ യാത്ര എങ്ങോട്ടാണ്? ആരാണ് ഈ സുന്ദരി?

മയന്‍ പറഞ്ഞു, ”ഞാന്‍ മകള്‍ക്ക് വരനെത്തേടി പോവുകയാണ്. ഇവള്‍ക്ക് അനുരൂപനായ വരനെ എവിടെ കിട്ടും?” അതിനു രാവണന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ പുലസ്ത്യ പുത്രനായ രാവണനാണ്. ഈ ത്രിലോകത്തില്‍ എന്നെ പരാജയപ്പെടുത്താന്‍ ആരുമില്ല. അതിനാല്‍ അങ്ങയുടെ മകളെ എനിക്കു തരൂ.”

തേടിയ വള്ളി കാലില്‍ചുറ്റിയ പോലെ മയന്‍ സന്തോഷിച്ചു. പക്ഷേ മയന്‍ രാവണനു മുന്നില്‍ ഒരു വ്യവസ്ഥ വച്ചു. ”ജന്മംകൊണ്ടും ധര്‍മ്മംകൊണ്ടും സുചരിതയാണ് എന്റെ മകള്‍. കാമചാരിയായ അങ്ങ് എന്റെ മകളുടെ ഇഷ്ടത്തിന് ജീവിക്കാമെന്ന് സത്യം ചെയ്താല്‍ മാത്രമേ ഞാന്‍ മകളെ തരൂ.” മയന്റെ നിബന്ധന രാവണന്‍ സമ്മതിച്ചു. അങ്ങനെ മണ്‌ഡോദരി രാവണ ഭാര്യയായി.

പ്രകൃതിശക്തികളെപ്പോലും രാവണന്‍ ചൊല്‍പ്പടിക്ക് നിര്‍ത്തിയിരുന്നു. എന്നാല്‍, മണ്ഡോദരി അതിലൊന്നും അഹങ്കരിച്ചില്ല. വിശ്വവിജയിയായ രാവണന്‍ ത്രിഭുവനത്തിലും ഒരാളെയേ ഭയപ്പെട്ടിരുന്നുള്ളൂ. അത് കൃശാംഗിയായ മണ്ഡോദരിയെ ആയിരുന്നു. അതായിരുന്നു മണ്‌ഡോദരിയുടെ പതിവ്രത്യശക്തി.

അമിതമായ ഐശ്വര്യത്തിന്റെ ഫലമായി ലങ്ക മദോന്മത്തരുടെ രാജ്യമായപ്പോള്‍ ലങ്കാലക്ഷ്മി മണ്ഡോദരിയുടെ രൂപത്തില്‍ ധര്‍മ്മദേവതയായി ആ നഗരത്തെ രക്ഷിക്കാന്‍ കാരണം ഇതാണ്. ലങ്കയിലെ അരമന അവര്‍ക്ക് അധീനമാണെങ്കിലും മണ്ഡോദരി രാജ്യകാര്യങ്ങളിലൊന്നും ഇടപെട്ടില്ല. പക്ഷേ അവിടെ അനീതികള്‍ നടക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടാണ് ബലാല്‍ക്കാരമായി കൊണ്ടുവന്ന സീതാദേവിയെ രാവണന്‍ അശോകവനിയില്‍ ഒളിപ്പിച്ചത്.

പക്ഷേ അവിടെയും മണ്ഡോദരിയുടെ സൂക്ഷമദൃഷ്ടി ചെന്നെത്തി. ഉപദേശവും വിനയവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ രാവണനെ ശാസിച്ചു. അതിനാലാണ് രാവണന്‍ ഒരുപ്രകാരവും സീതയെ ഉപദ്രവിക്കാന്‍ തുനിയാതിരുന്നത്. സീതയെപ്പോലെ സുചരിതയും സാധ്വിയും പതിവ്രതയുമായ മണ്ഡോദരി എന്നും നമുക്ക് പാദസ്മരണീയ ആയിരിക്കട്ടെ.
(അവലംബം: കമ്പരാമായണം)

Tags: 'Kamba Ramayanam'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദി കമ്പരാമായണം കേട്ടു; കമ്പാര്‍ ആദ്യം പാടിയ അതേവേദിയിലിരുന്ന്

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.