Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്മീകി രാമായണത്തിലെ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 09:23 pm IST
in Samskriti

ലളിത ശ്രീകുമാര്‍

എന്താണ് രാമരാജ്യം? എങ്ങനെയാണ് രാജാവ് രാജ ഭരണം നടത്തേണ്ടത്? രാജ്യത്തെ ഭരണ സംവിധാനം ഒരുക്കുന്നത് എങ്ങനെയെന്ന്, വനവാസത്തിനു പോയ ജ്യേഷ്ഠനെ തേടിയെത്തുന്ന ഭരതനോട് രാമന്‍ വിശദമായി പറഞ്ഞു കൊടുക്കുന്നു. വാല്മീകി രാമായണം അയോദ്ധ്യ കാണ്ഡത്തിലെ നൂറാം സര്‍ഗ്ഗത്തില്‍ എഴുപതോളം ശ്ലോകങ്ങളിലായാണ് രാജ്യഭരണം എങ്ങനെ വേണമെന്ന് രാമന്‍ ഉപദേശിച്ചു കൊടുക്കുന്നത്.

രാഷ്‌ട്രീയം എന്നാല്‍ രാഷ്‌ട്രത്തെ സംബന്ധിച്ച കാര്യങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ രാഷ്‌ട്രീയം നിറഞ്ഞു തുളുമ്പുന്ന ഭാരത ചരിത്രമാണ് നമ്മള്‍ വാല്മീകി രാമായണത്തില്‍ ഉടനീളം കാണുന്നത്.

ഒരു സമൂഹം, പലതരത്തിലുള്ള ജനങ്ങള്‍ എല്ലാവരും സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന അവസ്ഥയില്‍ അത് ഒരു നല്ല രാഷ്‌ട്രമാകുന്നു. അയോദ്ധ്യ എന്ന യുദ്ധമില്ലാത്ത രാജ്യം നല്ല രാഷ്‌ട്രത്തിന് ഉദാഹരണമാണ്.

വാല്മീകി മഹര്‍ഷി രചിച്ച രാമായണ കഥ തുടങ്ങുന്നതു തന്നെ വാല്മീകിയുടെ ശിഷ്യരായ ലവനും കുശനും തന്ത്രികള്‍ മീട്ടി അതു പാടി നടക്കുന്നതായിട്ടാണ്. അവര്‍ പാടിത്തുടങ്ങുന്നത് അയോദ്ധ്യയെന്ന രാജ്യത്തെക്കുറിച്ചും അതു ഭരിക്കുന്ന ദശരഥ രാജാവിനെക്കുറിച്ചുമാണ്.

സരയൂ നദിക്കരയിലുള്ള കോസലം എന്ന രാജ്യത്തില്‍ ഐശ്വര്യസമൃദ്ധമായ ജനപദങ്ങളും ലോക പ്രസിദ്ധിയാര്‍ജ്ജിച്ച അയോദ്ധ്യയെന്ന നഗരവുമുണ്ട്. 12 യോജന നീളവും 3 യോജന വീതിയുമുള്ള ഈ നഗരി സൃഷ്ടിച്ചത് മനു എന്ന രാജാവായിരുന്നു. ഈ നഗരത്തിലേയ്‌ക്കു പ്രവേശിക്കുമ്പോള്‍ കമാനത്തോടു കൂടിയ വാതിലുകളാണുള്ളത്. ശത്രുക്കള്‍ക്കു പ്രവേശിക്കാനാവാത്ത വിധം നഗരത്തിനു ചുറ്റും ആഴമുള്ള കിടങ്ങുകളും കൂറ്റന്‍ മതില്‍ക്കെട്ടുകളുമുണ്ട്. ആപണങ്ങളില്‍ യന്ത്രങ്ങളും ആയുധങ്ങളുമുണ്ട്. രാജപാതകളില്‍ എന്നും വെള്ളം തളിച്ചു പൂക്കള്‍ വിതറും. ശില്പികള്‍, സൂതമാഗധര്‍, നര്‍ത്തകികള്‍, നാടകസംഘങ്ങള്‍, കപ്പം കൊടുക്കാന്‍ വന്ന സാമന്ത രാജാക്കന്മാര്‍, നാനാ ദേശങ്ങളില്‍ നിന്നെത്തിയ വണിക്കുകള്‍ എന്നിവരെയെല്ലാം അവിടെ കാണാം.

രത്‌നഖചിതമായ മണിമാളികകള്‍, ഏഴുനില മാളികകള്‍, സമഭൂമിയില്‍ കെട്ടിയുയര്‍ത്തിയ ഉറപ്പുള്ള വാസഗേഹങ്ങള്‍, ധാന്യങ്ങള്‍ വിളഞ്ഞു കിടക്കുന്ന ഭൂമി, കരിമ്പുനീരു പോലെയുള്ള ജലം, കുതിര, ആന, ഒട്ടകം, കഴുത മുതലായ മൃഗങ്ങള്‍ എല്ലാം അവിടെ ധാരാളമായി ഉണ്ടായിരുന്നു. പെരുമ്പറ, മൃദംഗം, വീണ, ചെണ്ട മുതലായ വാദ്യഘോഷങ്ങള്‍ കൊണ്ട് അവിടം മുഖരിതവുമായിരുന്നു. ധനവും ധാന്യവും പശുവും എല്ലാ ഗൃഹങ്ങളിലും ഉണ്ടായിരുന്നു. നല്ല വൃത്തിയോടെ, പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച അവിടത്തെ സ്ത്രീ പുരുഷന്മാര്‍ വിദ്യാസമ്പന്നരും സന്തുഷ്ടരുമായിരുന്നു.

ഈ വിധം സമ്പന്നമായ ആ രാജ്യം ഭരിച്ചിരുന്ന ദശരഥ രാജാവ് അമരാവതിയില്‍ ഇന്ദ്രന്‍ എങ്ങനെയോ അങ്ങനെ ജീവിച്ചിരുന്നു. രാജാവിന് 8 മന്ത്രിമാരും വസിഷ്ഠ മഹര്‍ഷി ഉള്‍പ്പെട്ട 8 ഉപദേശകരും രാജ്യക്ഷേമത്തില്‍ ബദ്ധശ്രദ്ധരായി ഉണ്ടായിരുന്നു. ഇങ്ങനെ നല്ല രീതിയില്‍ സമൃദ്ധവും സമ്പന്നവും സന്തുഷ്ടികരവുമായ ഒരു രാജ്യത്തെ ,ഭരണ സംവിധാനം ഒരുക്കുന്നത് എങ്ങനെയെന്ന്, വനവാസത്തിനു പോയ ജ്യേഷ്ഠനെ തേടിയെത്തുന്ന ഭരതനോട് രാമന്‍ വിശദമായി പറഞ്ഞു കൊടുക്കുന്നു. അയോദ്ധ്യ കാണ്ഡത്തിലെ നൂറാം സര്‍ഗ്ഗത്തില്‍ എഴുപതോളം ശ്ലോകങ്ങളിലായി ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് രാമന്‍ ഭരതന് ഉപദേശിച്ചു കൊടുക്കുന്നു.

എന്താണ് രാമരാജ്യം? എങ്ങനെയാണ് രാജാവ് രാജ ഭരണം നടത്തേണ്ടത്?
ദശരഥ രാജാവിന്റെ മരണശേഷം അയോദ്ധ്യയില്‍ എത്തിയ ഭരതന്‍ ശ്രീരാമനെ തിരികെ കൊണ്ടുവന്ന് ഭരണസാരഥ്യം ഏല്പിക്കുന്നതിനു തീരുമാനിച്ച് വനത്തിലേക്കു പുറപ്പെടുന്നു. ഗുരുക്കന്മാര്‍, മന്ത്രിമാര്‍, സൈന്യം അമ്മമാര്‍, പ്രജകള്‍ എന്നിങ്ങനെ വലിയ ജനതതി കൂടെയുണ്ട്.

വനത്തില്‍ ഒരു ദര്‍ഭ വിരിപ്പില്‍ വല്‍ക്കലവും ജടയും ധരിച്ച് ഇരിക്കുന്ന രാമനെക്കണ്ട്, താന്‍ മൂലമാണല്ലോ ഇതു സംഭവിച്ചത് എന്നോര്‍ത്ത് കരഞ്ഞ് ശ്രീരാമ പാദങ്ങളില്‍ വീണുപോയ അനുജനെ രാമന്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് പുണര്‍ന്ന് വിശേഷങ്ങള്‍ ചോദിക്കുന്നു.

ആദ്യമേ ഭരതന്‍ തനിയെയാണ് രാമസമീപം ചെല്ലുന്നത്. പിതാവു മരിച്ച കാര്യം രാമന്‍ അറിഞ്ഞിട്ടില്ല. ആദ്യം തന്നെ ചോദിക്കുന്നത് ധര്‍മ്മിഷ്ഠനായ പിതാവ് സുഖമായിരിക്കുന്നോ എന്നാണ്. പിന്നെ മാതാക്കള്‍, വസിഷ്ഠാദി ഗുരുക്കന്മാര്‍, അമ്മമാര്‍ എല്ലാവരേയും ബഹുമാനിച്ചു വരുന്നില്ലേ എന്നും. അതിനു ശേഷം ഭരണ കാര്യത്തില്‍ രാജാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി പറഞ്ഞു തുടങ്ങുന്നു.
(തുടരും)

Tags: DevotionalPoliticsHinduismValmiki Ramayana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

Samskriti

ജ്ഞാനവും ഭക്തിയും

Samskriti

മഹിതജീവിത ശില്പം

Kerala

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

പുതിയ വാര്‍ത്തകള്‍

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.