ന്യൂദല്‍ഹി: പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം, അണുബാധ, അലര്‍ജി തുടങ്ങിയവയ്ക്കുള്ള 41 ഇനം മരുന്നുകളുടെ വില കുത്തനെ വെട്ടിക്കുറച്ച കേന്ദ്ര നടപടി ജനകോടികള്‍ക്ക് ആശ്വാസമാകും.
രാജ്യത്ത് 10 കോടിയിലേറെ പ്രമേഹ രോഗികളുണ്ട്. സര്‍വ സാധാരണയായി ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറു ചേരുവകളുടെയും വിലയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി വെട്ടിക്കുറച്ചത്.
പ്രമേഹം, ശരീര വേദന, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, അസിഡിറ്റി, അണുബാധ, അലര്‍ജി എന്നിവയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെയെല്ലാം വില വെട്ടിക്കുറച്ചിട്ടുണ്ട്. പ്രമേഹത്തിനുള്ള ഡാപാഗ്ലിഫ്ളോസിന് മെറ്റ്മോര്‍ഫിന്‍ ഗുളികയ്ക്ക് (ഒരെണ്ണം) 30 രൂപയായിരുന്നത് 16 ആക്കി. ആസ്ത്മയ്ക്കുള്ള ബഡ്സോണൈഡ്, ഫോര്മോട്ടറോള് എന്നിവയുടെ വില ഒരു ഡോസിന് 32 രൂപയായിരുന്നത് 6.62 ആക്കി (120 ഡോസിന് 3800 രൂപയായിരുന്നു). രക്തസമ്മര്‍ദത്തിനുള്ള ഹൈഡ്രോക്ലോറോതിയാസൈഡ് ഗുളികയ്ക്ക് 11.07 ആയിരുന്നത് 10.45 രൂപയായി. അണുബാധകള്‍ക്കുള്ള സെഫ്റ്റാെൈസഡിമി, അവിബാക്ടം എന്നിവ ഒരു വയലിന് 4000 ആയിരുന്നത് 1569.94 രൂപയായി. അനിഗാസ് ജെല്‍ എന്ന അന്റാസിഡിന്റെ വില ഒരു മില്ലിക്ക് 2.57 രൂപയായിരുന്നത് 0.56 പൈസയാക്കി. അസ്ട്രോവസ്റ്റാറ്റിന്, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിന്‍ എന്നിവയുടെ വില ഒരു ഗുളികയ്ക്ക് 30 രൂപയായിരുന്നത് 13.84 ആക്കി. ഓയിന്റ്മെന്റുകളായ പോവിഡോണ്‍ അയഡിന്‍, ഓണിഡാസോള് എന്നിവയുടെ വില (15 ഗ്രാം) 70 രൂപയായിരുന്നത് 60 ആക്കി.
അവശ്യ മരുന്നുകളുടെ വില ജനങ്ങള്‍ക്കു താങ്ങാവുന്നതാക്കാനുള്ള തീവ്രശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് കൂടുതല്‍ മരുന്നുകളുടെ വില വെട്ടിക്കുറച്ചത്. വലിയ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കാനാണ് മോദി സര്‍ക്കാര്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 70 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍
ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: