Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴുവന്‍ സംവരണവും മുസ്ലിങ്ങള്‍ക്കെന്ന് ലാലു; സംവരണം അട്ടിമറിക്കാന്‍ ഇന്‍ഡി നീക്കം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 03:10 am IST
in India
അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധയായ വിദ്യാര്‍ത്ഥിനിയെ അനുഗ്രഹിക്കുന്നു

അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധയായ വിദ്യാര്‍ത്ഥിനിയെ അനുഗ്രഹിക്കുന്നു

ന്യൂദല്‍ഹി: മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു ലഭിക്കണമെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന വിവാദമായി. പട്നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് സംവരണത്തില്‍ നിലപാടു വ്യക്തമാക്കി ലാലു പ്രസ്താവന നടത്തിയത്. ആര്‍ജെഡി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെഡിയുവും ബിജെപിയും രംഗത്തെത്തി.

ഭരണഘടന മാറ്റിയെഴുതി സംവരണമില്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാരോപിച്ചായിരുന്നു മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്ക് നല്‌കേണ്ടതുണ്ടെന്ന വിവാദ പ്രസ്താവന ലാലു പ്രസാദ് യാദവ് നടത്തിയത്. പ്രീണന രാഷ്‌ട്രീയം മാത്രമാണ് പ്രതിപക്ഷത്തിനറിയാവുന്നതെന്നും ജനങ്ങളുടെ ശ്വസിക്കാനുള്ള അവകാശം കൂടി പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയില്‍ കുറ്റപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സംവരണം മുസ്ലീങ്ങള്‍ക്ക് നല്കണമെന്ന് ഉപദേശിക്കുകയാണ്. പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കും ലഭിക്കേണ്ട സംവരണം മുസ്ലീങ്ങള്‍ക്ക് മാത്രം നല്കുമെന്നാണ് അവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത് ഇന്‍ഡി സഖ്യത്തിന്റെ ശേഷിക്കുന്ന വോട്ടുബാങ്ക് മുസ്ലീങ്ങളാണെന്ന് ധരിച്ചാണ്. ആരു ക്രിക്കറ്റ് കളിക്കണമെന്നു പോലും കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും, പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മറ്റൊരു തരത്തിലാണെന്നു പറഞ്ഞ് ലാലു രംഗത്തു വന്നു.

ഇന്‍ഡി മുന്നണി അധികാരത്തിലെത്തിയാല്‍ നിലവിലെ സംവരണ ഘടന പൊളിച്ചെഴുതി മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്കാനുള്ള നീക്കമുണ്ടെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു നല്കണമെന്ന ലാലുവിന്റെ വാക്കുകള്‍ അപകടകരമാണ്. ആര്‍ജെഡിക്ക് മുസ്ലീങ്ങളോടാണ് പ്രഥമ പരിഗണനയെന്നും യാദവ വിഭാഗം രണ്ടാമതേയുള്ളെന്നും ബിജെപി വക്താവ് ആരോപിച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ക്കുമെതിരായ നിലപാടാണ് ലാലു പ്രസാദ് യാദവിനെന്ന് ജെഡിയു ആരോപിച്ചു. സംവരണം ലഭിക്കുന്ന ജന വിഭാഗത്തിനെതിരായ ഗൂഢാലോചനയാണ് ലാലുവിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി.

Tags: Indi Alliancefull reservation for Muslimssubvert reservationNarendra ModiLalu prasad yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

India

വിജ്ഞാപനം പുറപ്പെടുവിച്ചു; വികസിതഭാരതം- ജി റാം ജി ആക്ട് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

India

വിബി – ജി റാം ജി ആക്ട്; സുപ്രധാന നാഴികക്കല്ല്

India

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

സോമനാഥ്: വിശ്വാസം, അതിജീവനം, നവീകരണം എന്നിവയുടെ അനശ്വര താളം

പുതിയ വാര്‍ത്തകള്‍

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.