അരിസോണ: ഭാരത ഹൈജംപ് താരം തേജസ്വിന് ശങ്കര്‍ അരിസോണയിലെ യുഎസ്എടിഎഫ് ത്രോവ്സ് ഫെസ്റ്റിവല്‍ 2024ല്‍ വിജയം കൊയ്തു. 2.23 മിറ്റര്‍ ഉയരം മറികടന്നാണ് തേജസ്വിന് വിജയംകൊയ്തത്. മുന്നിലെത്തിയ മൂന്ന് താരങ്ങളും ഇതേ ഉയരം തന്നെയാണ് മറികടന്നത്. എന്നാല്‍ ആദ്യം ചാടിക്കടന്ന തേജസ്വിന് വിജയിയായി.
ആദ്യ ശ്രമത്തില്‍ തന്നെ ഭാരത താരം മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചു. ഇതിന് പിന്നാലെ രണ്ടാം ശ്രമത്തില്‍ അമേരിക്കയുടെ ഏണസ്റ്റ് സീയേഴ്സും മൂന്നാം ശ്രമത്തില്‍ മെക്സിക്കോയുടെ റോബര്‍ട്ടോ വില്ഷെസും തേജസ്വിന് ചാടിക്കടന്ന അതേ ഉയരം മറികടന്നു. 2018ല്‍ ചാടിയ 2.29 മീറ്റര്‍ ആണ് തേജസ്വിന് ശങ്കറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.
അരിസോണ അത്ലറ്റിക്സിലെ പ്രകടനം പാരിസ് ഒളിംപിക്സിലേക്കുള്ള മാര്‍ഗമായാണ് പരിഗണിച്ച് വരുന്നത്. ഒളിംപിക്സില്‍ 32 ഹൈജംപ് താരങ്ങളെയാണ് അനുവദിക്കുക. ഒരു രാജ്യത്ത് നിന്നും പരമാവധി മൂന്ന് താരങ്ങളേ പങ്കെടുക്കാവൂ. നേരിട്ട് ഒളിംപിക്സ് നേടിയെടുക്കുന്നതിന് 2.33 മീറ്റര്‍ ഉയരമാണ് മാനദണ്ഡം. തേജസ്വിന് ശങ്കര്‍ ലോക റാങ്കിങ്ങില്‍ 63-ാം സ്ഥാനത്താണ്. ഇക്കൊല്ലം താരം പങ്കെടുക്ക അഞ്ച് മീറ്റുകളില്‍ മൂന്നിലും വിജയിച്ചു. അരിസോണയില്‍ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയ സര്‍വേശ് കുശരെ പങ്കെടുത്തെങ്കിലും മുന്നേറ്റം ഉണ്ടാക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: