മുഹമ്മ: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങളില്‍ ആവശ്യപ്പെടാത്ത മറുപടി നല്‍കുകയും, ഭീമമായ തുക വാങ്ങി തെറ്റായ വിവരം നല്‍കുകയും ചെയ്ത മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറുമായ പി.വി.വിനോദിനെ വിവരാവകാശ കമ്മീഷന് പരസ്യമായി ശാസിച്ചു.
പരാതിക്കാരിയില്‍ നിന്ന് അനധികൃതമായി വാങ്ങിയ തുക രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചു നല്‍കാനും കമ്മീഷന് ഉത്തരവായി. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 19ന് രചന സമര്‍പ്പിച്ച അപേക്ഷയില്‍ ആയിരുന്നു പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ തെറ്റായ വിവരം നല്‍കുകയും ഭീമമായ ഫീസ് ഈടാക്കുകയും ചെയ്തത്.
പരാതിക്കാരിക്ക് മനപൂര്‍വ്വം ബുദ്ധിമുട്ടുണ്ടാക്കാന്‍ ആണെന്നും മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ത്തിച്ചു പോകരുതെന്നും കമ്മീഷന് വിനോദിനെ പരസ്യമായി ശകാരിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുള്‍ ഹക്കിമാണ് പരാതി പരിഗണിച്ചത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ.രോഹിത് തങ്കച്ചന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: