അശോക് നഗര്‍ (മധ്യപ്രദേശ്): മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ കാലത്തേതുപോലെ രാജ്യത്ത് അമുസ്ലീങ്ങള്‍ക്ക് ജസിയ നികുതി ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് പ്രകടനപത്രിക വായിച്ചാല്‍ നിങ്ങള്‍ക്ക് മുഗള്‍ കാലത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരി ഔറംഗസേബിനെ കാണാം.
പരിഷ്കൃത മുസ്ലിം സമൂഹം മക്കള്‍ക്ക് ഔറംഗസേബിന്റെ പേര് നല്‍കില്ല. മുസ്ലീങ്ങളല്ലാത്തവര്‍ രാജ്യത്ത് ജീവിക്കണമെങ്കില്‍ ജസിയ നികുതി അടയ്ക്കണമെന്ന് ഉത്തരവിട്ട ക്രൂരനാണ് അയാള്‍. ഇപ്പോള്‍ കോണ്‍ഗ്രസ് ആ നികുതിക്ക് സമാനമായ ഒന്ന് അവരുടെ പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കുന്നു.
അവര്‍ പറയുന്ന പാരമ്പര്യ സ്വത്ത് നികുതിയും ഔറംഗസേബിന്റെ ജസിയയും ഒന്നുതന്നെയാണ്, യോഗി പറഞ്ഞു. ഗുണയിലെ ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണത്തിനായി മധ്യപ്രദേശില്‍ അശോക് നഗറില്‍ ചേര്‍ന്ന എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യത്തെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് പാരമ്പര്യത്തിനും നികുതി ഏര്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ രക്ഷാകര്ത്താക്കള് നിങ്ങള്‍ക്കായി ആര്‍ജിച്ച സ്വത്തില്‍ എക്സ് റേ സര്‍വേ നടത്തുമെന്നാണ് രാഹുല്‍ പറയുന്നത്. അതിന്റെ പകുതി നികുതിയായി പിടിച്ചെടുക്കുമെന്നാണ് അവരുടെ വാദം. പിന്നാക്കക്കാരുടെയും പട്ടികജാതി ജനതയുടെ സംവരണം തട്ടിയെടുത്ത് വോട്ട് ബാങ്കിന് നല്‍കുമെന്ന് അവര്‍ പറയുന്നു. കര്‍ണാടകയിലും മുമ്പ് ആന്ധ്രയിലും അത് അവര്‍ നടപ്പാക്കിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: