ഹൈദരാബാദ്: കോണ്‍ഗ്രസ് ജനപ്രതിനിധിയായാല്‍ ഇങ്ങനെ വേണം. ഏതിര് സ്ഥാനാര്‍ത്ഥിക്കേ വോട്ട് ചെയ്യൂ എന്നെങ്ങാനും പറഞ്ഞുപോയാല്‍ ഉടന്‍ വോട്ടറുടെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം. സ്ത്രീയാണെങ്കില്‍ പ്രത്യേകിച്ചും. ഏതായാലും തെലുങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജീവന് റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ വൈറലാണ്. അടി കഴിഞ്ഞ് ജീവനും കൂട്ടാളികളും സ്ത്രീയെ അധിക്ഷേപിച്ച് ആര്‍ത്തു ചിരിക്കുന്നതുംവീഡിയോയില് കാണാം. ഇതോടെ പ്രതിഷേധവും കനത്തു.
ജീവന് വോട്ടു ചോദിച്ചെത്തിയപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തെങ്കിലും പെന്ഷന് കിട്ടിയില്ലെന്ന് സ്ത്രീ പരാതിപ്പെട്ടു. നേതാവ് വാക്കു പാലിക്കാത്തതിനാല്‍ ഇത്തവണ വോട്ടു ചെയ്യില്ലെന്നും സ്ത്രീ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ജീവന് ആ സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നുവെന്നു പറയുന്നു.മറ്റുള്ളവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ബിജെപിയുടെ ധര്‍മ്മപുരി അരവിന്ദാണ് ഇദ്ദേഹത്തിനെതിരെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: