Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാംഗറിന്റെ വനരാജന്‍; കമ്മ്യൂണിസ്റ്റ് ഭീകരത നടമാടിയ കാംഗറില്‍ വെളിച്ചം വീഴ്‌ത്തിയത് നരേന്ദ്ര മോദി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 11:05 pm IST
in India
കാംഗറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഭോജരാജ് നാഗ് അമിത് ഷായ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് റാലിയില്‍

കാംഗറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഭോജരാജ് നാഗ് അമിത് ഷായ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് റാലിയില്‍

ഭോജരാജ് നാഗ്… കാംഗറിലെ ഓരോ വനവാസി കുടികള്‍ക്കും ആ പേര് അറിയാം. നാളെ തെരഞ്ഞെടുപ്പിലേക്ക് ഊരുകളില്‍ നിന്ന് അവര്‍ കൂട്ടം കൂട്ടമായി ബൂത്തുകളിലേക്ക് പോകുന്നത് ജീവനും സ്വത്തിനും വിശ്വാസത്തിനും സുരക്ഷയേകിയ ഭോജരാജിന് വോട്ട് ചെയ്യാനാണ്. കമ്മ്യൂണിസ്റ്റ് ഭീകരത കൊലനിലങ്ങളിലൊന്നായി വളര്‍ത്തിയെടുത്തിയിരുന്ന കാംഗറിന്റെ വഴികളില്‍ വെളിച്ചം വീണത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്താണ്ടത്തെ ഭരണകാലത്താണ്. അടിമജീവിതം വിധിക്കപ്പെട്ട ഒരു ജനത ആത്മവിശ്വാസത്തോടെ സ്വാതന്ത്ര്യത്തിലേക്കും സുരക്ഷയിലേക്കും നടന്നു കയറിയത് ഇക്കാലത്താണ്. നടന്നുപോകുന്ന വഴികളില്‍ മരണമുണ്ടെന്ന് അറിഞ്ഞിട്ടും ദൗത്യം ഏറ്റെടുത്ത് കാംഗറിന് ജീവന്‍ പകരാന്‍ ഇറങ്ങിയ സൈനികര്‍ക്കൊപ്പം ഭോജരാജുണ്ടായിരുന്നു. ഭോജരാജ് നാഗിന്റെ നേതൃത്വത്തിലാണ് ഗ്രാമങ്ങളിലെ യുവാക്കള്‍ സൈനികര്‍ക്കൊപ്പം കൈകോര്‍ത്തത്. അവരാണ് കമ്മ്യൂണിസ്റ്റ് ഭീകരതയെ ചൂണ്ടിക്കാട്ടിയതും തുരത്തിയതും.

കാംഗറിന്റെ സമാധാനജീവിതത്തിന് ഭീഷണി പലതായിരുന്നു. നക്‌സല്‍ ഭീകരതയ്‌ക്ക് പുറമേ മതപരിവര്‍ത്തന ശക്തികളുടെ കടന്നാക്രമണവും അവരെ തകര്‍ത്തിരുന്നു. ഗോത്രസംസ്‌കൃതിയെ തകര്‍ത്ത്, വിശ്വാസങ്ങളെ ഇല്ലാതാക്കി, പരിചിതമല്ലാത്ത മറ്റൊരു ജീവിതത്തിലേക്ക് അവരെ ആട്ടിത്തെളിക്കുന്ന മതംമാറ്റ ലോബികള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ക്രൂരതകള്‍ വലുതായിരുന്നു. അവയ്‌ക്കെതിരെ പൊരുതാനാണ് ഭോജരാജ് നാഗ് ജനജാതി സുരക്ഷാ മഞ്ച് പ്രവര്‍ത്തനം കാംഗറില്‍ ശക്തമാക്കിയത്.

ആക്രമണങ്ങളില്‍ തകര്‍ന്നുപോയ ക്ഷേത്രങ്ങളില്‍ അവര്‍ കൂട്ടമായെത്തി വിളക്ക് തെളിച്ചു. ആരാധന നടത്തി. കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. നിഷേധിക്കപ്പെട്ട അവകാശങ്ങളെക്കുറിച്ച് ഭോജരാജ് അവരെ പഠിപ്പിച്ചു. അവര്‍ പൊരുതാനിറങ്ങി. കാംഗറില്‍ നിന്ന റായ്‌പൂരിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസും പിണിയാളുകളും ഭോജരാജിനെ വര്‍ഗീയവാദിയെന്ന് വിളിച്ചു. കാംഗറില്‍ വനവാസികള്‍ വനരാജനെന്ന് തിരുത്തി.

നക്‌സലുകള്‍ ഇല്ലാതായി. മതംമാറ്റ വിപണികള്‍ അടച്ചു. കാംഗറില്‍ ഏകല്‍ വിദ്യാലയങ്ങള്‍ തുടങ്ങി. ഗോത്രകലകള്‍ക്കായി തുറന്ന മൈതാനങ്ങള്‍ കലാശാലകള്‍ ആരംഭിച്ചു. അവര്‍ എഴുതി, പഠിച്ചു. മോദിഭാരതം തീര്‍ത്ത ഡിജിറ്റല്‍ യുഗത്തിലേക്ക് കാംഗര്‍ പുരോഗമിച്ചു. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അടിമകളായിരുന്ന ചെറുപ്പക്കാര്‍ ഭാരതസൈന്യത്തിലേക്ക് ചേക്കേറി. ഗ്രാമീണമേഖലകളില്‍ കൃഷിയും കച്ചവടവും ഒരു പോലെ ശക്തമായി. വികസനം വാതില്‍ തുറന്നപ്പോള്‍ പട്ടിണി അകന്നു. അവര്‍ക്ക് നായകനായി ഭോജരാജ് മുന്നില്‍ നടന്നു.

കഴിഞ്ഞ ദിവസം അമിത് ഷാ കാംഗറിലെത്തി. ഭോജരാജിന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം പതിനായിരക്കണക്കിന്
വരുന്ന ജനക്കൂട്ടത്തോട് ചോദിച്ചു, നിങ്ങള്‍ ഇദ്ദേഹത്തെ എംപിയാക്കില്ലേ… ജനം ജയാരവം മുഴക്കി മറുപടി നല്‍കി. ഭോജരാജ് ഞങ്ങള്‍ക്ക് രാജാവാണ്…. അവസാനവട്ട പരസ്യ പ്രചാരണവും അവസാനിപ്പിച്ച് ഇന്ന് ഓരോ വ്യക്തിയിലേക്കും മോദിജിയുടെ സന്ദേശമെത്തിക്കുകയാണ് ഭോജരാജും കൂട്ടരും ലക്ഷ്യമിടുന്നത്.

പത്ത് കൊല്ലം മുമ്പത്തെ കാംഗറല്ല, ഇപ്പോഴത്തേത്. അന്ന് ഇവിടെക്ക് പുറത്തുനിന്ന് ആളുകള്‍ക്ക് വരാന്‍ തന്നെ ഭയമായിരുന്നു. മോദി സര്‍ക്കാര്‍ തന്നതാണ് സുരക്ഷിത ജീവിതമെന്ന് ഇന്നാട്ടുകാര്‍ക്ക് അറിയാം, ഭോജരാജ് ആത്മവിശ്വാസത്തിലാണ്.

അമ്പത്തഞ്ചുകാരനായ വിരേഷ് ഠാക്കൂറാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇരുകൂട്ടരും ഇന്ന് ഗൃഹസമ്പര്‍ക്കത്തിലൂന്നും. ഓരോരുത്തരെയും കാണും. ഇനിയും ചെന്നുപറ്റാത്തിടങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ പ്രഭാവം തുണയ്‌ക്കും, ഭോജരാജ് മാത്രമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മോദി മാജിക്കിന്റെ ബലത്തിലാവും കാംഗറില്‍ ജനങ്ങളിലേക്ക് എത്തുക.

 

Tags: Narendra Modi GovernmentCommunist terrorismModiyude GuaranteeVanarajanKangarBhojaraj Nag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വ്യവസായ സൗഹൃദം ശീലമാക്കി ഭാരതം

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

India

കേന്ദ്രമുണര്‍ത്തിയ ജീവിതങ്ങള്‍… റെയില്‍വേ കുതിക്കുന്നു

Editorial

അഷ്ടലക്ഷ്മിമാരുടെ വികസനക്കുതിപ്പ്

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി
BJP

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.