Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടിഞ്ഞുപൊളിഞ്ഞ ‘ഇന്‍ഡി’ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 02:23 am IST
in Editorial

അനൈക്യത്തിന്റെ മുന്നണിയാണ് ‘ഇന്‍ഡി’ സഖ്യമെന്ന് അത് രൂപകൊണ്ട നാള്‍ മുതല്‍ ദിവസേന യെന്നോണം ജനങ്ങള്‍ കണ്ടുവരുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും നേതാക്കള്‍ തമ്മിലും പാര്‍ട്ടികള്‍ തമ്മിലും പോരടിക്കുന്നവരെ ഒരു സഖ്യമെന്നുപോലും പറയാനാവില്ല. വിവിധ സംസ്ഥാനങ്ങളിലായുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നുകഴിഞ്ഞിട്ടും ‘ഇന്‍ഡി’ സഖ്യം അക്ഷരാര്‍ത്ഥത്തില്‍ തമ്മിലടിച്ച് തലകീറുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കണ്ടത്. ഇന്‍ഡി സഖ്യം സംഘടിപ്പിച്ച സമ്മേളനത്തില്‍ ചത്ര സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും അനുയായികള്‍ ഏറ്റുമുട്ടുകയായിരുന്നു. ചിലരുടെ തലയ്‌ക്കടിയേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഐക്യത്തിന്റെ വക്താക്കള്‍ പരിഹാസ്യരായിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും അവസാന നിമിഷം പിന്മാറുകയും, സഖ്യത്തിന്റെ പ്രമുഖ നേതാവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടുനില്‍ക്കുകയും ചെയ്ത യോഗത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒത്തൊരുമയോടെ ഒരു സമ്മേളനംപോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയെയും, അധികാരത്തില്‍ മൂന്നാംമൂഴത്തിനു ശ്രമിക്കുന്ന കരുത്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാനാവുക? ആശയക്കുഴപ്പവും പരസ്പര ശത്രുതയും പിടിമുറുക്കിയ ‘ഇന്‍ഡി’ സഖ്യത്തിന് ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല സംസ്ഥാനങ്ങളിലും പൊതുവായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 100 ലേറെ സീറ്റില്‍ ‘ഇന്‍ഡി’ ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ എതിര്‍ത്തു മത്സരിക്കുകയാണ്. ബംഗാളിലെ 40 സീറ്റും കേരളത്തിലെ 20 സീറ്റും ഇതില്‍പ്പെടുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, അസം, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും ഈ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം എതിര്‍ത്ത് മത്സരിക്കുകയാണ്.

പരസ്പരം പോരടിച്ചിരുന്ന പ്രതിപക്ഷ കക്ഷികള്‍ മോദി വിരോധം മുന്‍നിര്‍ത്തിയാണ് ഇന്‍ഡി സഖ്യത്തിന് രൂപംനല്‍കിയത്. മുംബൈയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പതിനാലംഗ ഏകോപന സമിതിക്ക് രൂപംനല്‍കിയെങ്കിലും നയപരമായ കാര്യത്തിലും സീറ്റു വിഭജനത്തിലും അഭിപ്രായ ഐക്യം കൊണ്ടുവരാന്‍ ഈ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. തീരുമാനങ്ങളൊക്കെ പ്രാദേശിക ഉപസമിതികള്‍ക്ക് വിടുകയാണ് ഏകോപനസമിതിക്കാര്‍ ചെയ്തത്. സഖ്യത്തെ നയിക്കുന്നു എന്നുപറയപ്പെടുന്ന കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ നടത്തിയ ന്യായ് യാത്രയെ ഘടകകക്ഷികള്‍ പലരും ചോദ്യം ചെയ്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയുമൊക്കെ ചെയ്യേണ്ട അവസരത്തില്‍ നേതാവ് ആളുകളിക്കുന്നതിനോടായിരുന്നു എതിര്‍പ്പ്. പല സംസ്ഥാനങ്ങളിലും സഖ്യം നിലവിലില്ല. സഖ്യമുള്ളിടത്താകട്ടെ സീറ്റുതര്‍ക്കം രൂക്ഷവുമാണ്. മഹാരാഷ്‌ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ വളരെ വൈകി മാത്രമാണ് ഒരുകണക്കിന് സീറ്റു വിഭജനം പൂര്‍ത്തിയാക്കിയത്. ഇതു സംബന്ധിച്ച അസംതൃപ്തികള്‍ ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞില്ല എന്നതിനു തെളിവാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയതിനെച്ചൊല്ലി റാഞ്ചിയില്‍ നടന്ന ശാരീരിക മായ ഏറ്റുമുട്ടല്‍. ‘ഇന്‍ഡി’ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും ഈ പ്രശ്‌നമുണ്ട്. പൊട്ടിത്തെറിയിലേക്ക് എത്തുന്നില്ലെന്നു മാത്രം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിക്കും എന്നുറപ്പാണ്. ബിജെപിക്കെതിരെ 400 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനു ഇന്‍ഡി സഖ്യത്തിന് പ്രയാസപ്പെടേണ്ടിവന്നു. മമതയുടെ തൃണമൂല്‍ സഖ്യം ഉപേക്ഷിച്ചതും, ജെഡിയു എന്‍ഡിഎയുടെ ഭാഗമായതുമൊക്കെ ‘ഇന്‍ഡി’ സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്.

‘മൂന്നാംമുന്നണി’യില്‍പ്പെടുന്ന പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്തത് ‘ഇന്‍ഡി’ സഖ്യത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മായാവതിയുടെ ബിഎസ്പി ‘ഇന്‍ഡി’ സഖ്യത്തിന്റെ ഭാഗമാവാന്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെയാണ് നിതീഷ് കുമാറിന്റെ ജെഡിയു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി സ്വീകരിച്ച് എന്‍ഡിഎയിലേക്ക് വന്നത്. ‘ഇന്‍ഡി’ സഖ്യത്തിന്റെ ഉപജ്ഞാതാവും വക്താവുമായ ആളായിരുന്ന നിതീഷ് മുന്നണി വിടുക മാത്രമല്ല, ബിജെപിയുമായി ചേര്‍ന്ന് ബീഹാറില്‍ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമായിരുന്നു ഇത്. അധികനാള്‍ കഴിയുന്നതിനു മുന്‍പാണ് മമതയും സഖ്യം വിട്ടത്. ബംഗാളില്‍ ‘ഇന്‍ഡി’ സഖ്യത്തില്‍പ്പെട്ടവര്‍ പരസ്പരം എതിര്‍ത്താണ് മത്സരിക്കുന്നത്. സഖ്യത്തിന്റെ നേതാക്കളിലൊരാളായ മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്നാണല്ലോ മറ്റൊരു നേതാവ് രാഹുല്‍ ചോദിക്കുന്നത്! ബിജെപിയെ നേരിടാനാവാതെ ഉത്തരഭാരതത്തില്‍നിന്ന് ഒളിച്ചോടിയ ആളാണ് രാഹുലെന്നാണ് ഇതിനുള്ള പിണറായിയുടെ മറുപടി. എത്ര അപഹാസ്യമാണിത്. ദേശീയതലത്തില്‍ തോളില്‍ കയ്യിട്ടുനടക്കുന്നവര്‍ കേരളത്തില്‍ പ്രകടിപ്പിക്കുന്ന ‘ശത്രുത’ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രണ്ടു നേതാക്കളും ഒത്തുകളിക്കുകയാണെന്നും സംശയിക്കണം. ജയിച്ചാല്‍ പാര്‍ലമെന്റില്‍ ഒരുമിച്ചു നില്‍ക്കുന്നവര്‍ എന്തിനാണ് കേരളത്തില്‍ ഏറ്റുമുട്ടുന്നതെന്ന ചോദ്യം ജനങ്ങളുടെ മനസ്സിലുണ്ട്. രാഷ്‌ട്രീയ പ്രസക്തി നഷ്ടപ്പെട്ട കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളുടെ ചെലവില്‍ നിലനില്‍പ്പിനു ശ്രമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ‘ഇന്‍ഡി’ സഖ്യം ഇല്ലാതാവുകയും കോണ്‍ഗ്രസ് അനാഥമാവുകയും ചെയ്യും.

Tags: Rahul GandhiwayanadIndy coalitionLoksabha Election 2024Annie RajacollapsedCollapsed 'Indy' coalition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.