Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രസാതലത്തിലെ ഭൂമിയെ തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 09:29 pm IST
in Samskriti

മഹാഭൂതങ്ങളില്‍ ആകാശത്തിന് ശബ്ദഗുണവും വായുവിന് സ്പര്‍ശഗുണവും അഗ്‌നിക്ക് രൂപഗുണവും ജലത്തിന് രസമെന്ന ഗുണവും ഭൂമിക്ക് ഗന്ധമെന്ന ഗുണവും ആണല്ലോ സൃഷ്ടിക്കു മുമ്പു തന്നെ സ്വതവേയുള്ള അഥവാ ജന്മായത്തമായിത്തന്നെ ഉള്ള ഗുണ വിശേഷങ്ങള്‍. ഈ ദ്രവ്യഗുണങ്ങളഞ്ചും തന്റെ തന്നെ പ്രകൃതിയില്‍പ്പെട്ടവയാണെന്ന് ഗീതയില്‍ ഭഗവാന്‍ പറയുന്നുണ്ട്. തുടര്‍ന്ന് പൃഥ്വിയുടെ പവിത്രമായ ഗന്ധം ഞാനാണെന്നും ഭഗവാന്‍ പറയുന്നത് നമുക്ക് ശ്രവിക്കാം: ‘പുണ്യാഗന്ധഃപൃഥിവ്യാം ച’. ഗന്ധഗുണത്തിന് സംവേദനക്ഷമതയുള്ള ഘ്രാണേന്ദ്രിയത്തിന് ഏറ്റവും അധികം ശക്തിയുള്ള ജീവിയുടെ രൂപത്തില്‍ തന്നെവേണം ഭഗവാന്‍ അവതരിക്കേണ്ടത്; ഭൂമിയുടെ മണംപിടിച്ചു പിടിച്ചുവേണമല്ലോ അതു താണുപോയ വഴി കണ്ടെത്താന്‍. ആ കാരണത്താലാണ് (ആ ഉദ്ദേശ്യസാദ്ധ്യത്തിനുവേണ്ടിയാണ്) കാരണ സൂകരമായി യജ്ഞേശ്വരനായ ഭഗവാന്‍ തിരുവവതാരം സ്വീകരി ച്ചത്. (കാരണസൂകരമെന്നതിന് പരമാത്മാവു തന്നെയായ സൂകരം എന്നോ ജഗത്തിന്റെ ആരംഭത്തിലുണ്ടായ കാരണജലധിയില്‍ നിന്ന് ഭൂമിയെ ഉദ്ധരിക്കാന്‍ അവതരിച്ച ഭഗവാനെന്നോ അര്‍ത്ഥം കല്പിക്കാവുന്നതാണ്.)

ഘ്രാണേന്ദ്രിയത്തിന് ഏറ്റവുമധികം പ്രാമുഖ്യവും പ്രാബല്യവു മുള്ള വിചിത്ര ജീവിയായ വരാഹമായാണ് ഈ അവതാരം എന്നു സൂചിപ്പിക്കാനാണ് ബ്രഹ്മാവിന്റെ നാസാവിവരത്തില്‍ കൂടിയുള്ള ബഹിര്‍ഗമനം. ബ്രഹ്മാവിനെക്കൂടി അദ്ഭുതപ്പെടുത്തിക്കൊണ്ടുള്ള അസാധാരണ രീതിയിലും രൂപത്തിലുമായിരുന്നല്ലോ ഭഗവാന്റെ ആ നിര്‍ഗമനം. അന്ന് ആ രൂപത്തിന് വരാഹമെന്ന പേരുണ്ടായിരു ന്നിരിക്കുകയില്ല, പിന്നീടുണ്ടായ ജനങ്ങള്‍ വിളിച്ചുവന്നതാവാം ആ പേര്. അതാണല്ലോ, ആ പദത്തിന് ഒരു നിഷ്പത്തി കണ്ടെത്താന്‍ കഴിയാത്തത്. (എന്നാല്‍ അങ്ങനെ ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതായും കാണുന്നില്ല.) അതെന്തായാലും ആ ആദിവരാഹത്തിന്റെ രൂപമാതൃകയിലാണ് വരാഹകുലത്തിന്റെ സൃഷ്ടി മുഴുവന്‍.

അനന്തരം ആ കാരണവരാഹം ഭൂമിയുടെ ഗന്ധം ഘ്രാണിച്ച് ഘ്രാണിച്ച് വഴി കണ്ടുപിടിച്ച് രസാതലത്തിലെവിടെയോ പെട്ടുപോയ ഭൂമിയെ, ധ്യാനശ്ലോകത്തില്‍ വ്യക്തമാക്കപ്പെട്ടതുപോലെ തന്റെ കൊമ്പിന്റെ മുനയില്‍ (സിതദന്തകോട്യാ) ഉയര്‍ത്തി, വഴിയില്‍ ദുര്‍ദാന്തമായ ഗദയും ചുഴറ്റി നേരിട്ട ആദിദൈത്യനെ വളരെ അനായാസം വധിച്ചു. അതിന്റെ ആയാസരാഹിത്യം കാട്ടുന്നതിന് കവി വാക്യം തന്നെ ഉദ്ധരിക്കട്ടെ:

‘ജഘാന രുന്ധാനമസഹ്യവിക്രമം
സ ലീലയേഭം മൃഗരാഡിവാംഭസി’

അങ്ങനെ വഴി നിഷ്‌കണ്ടകമാക്കി ജലോപരി ഒരിടത്ത് ഭൂമിയെ സ്ഥിരമായി സ്ഥാപിച്ചു. (അന്നു മുതലാവാം ‘സ്ഥിരാ’ എന്ന് ഭൂമിക്ക് പര്യായമുണ്ടായത്: ‘രസാവിശ്വംഭരാ സ്ഥിരാ’ എന്ന് അമരം).

ലോകവിസമാപകമായ ഭഗവാന്റെ (തമാലനീലമായ) കൃഷ്ണ വരാഹരൂപം വീക്ഷിച്ചും സൃഷ്ടിക്ക് അത്യന്തം ഉപകാരകമായ ഈ പ്രവൃത്തി കണ്ടും ആദിചൈതന്യമായ ഭഗവാന്‍ (പില്ക്കാലത്ത് ഉപനിഷത് കാലത്തെ ഋഷിയാല്‍ ‘നേതി, നേതി’ എന്നതുകൊണ്ടു മാത്രം മനസ്സിലാക്കപ്പെടാവുന്ന പരമതത്ത്വമായി പറയപ്പെട്ട) യജ്ഞ പുരുഷന്‍ തന്നെയാണ് ക്രോഡാപദേശനായി അവതരിച്ചിരിക്കുന്ന തെന്ന് ബോദ്ധ്യം വന്ന വിരിഞ്ചപ്രമുഖന്മാര്‍ ഭഗവാനെ സാക്ഷാദ്യജ്ഞമയനായി കണ്ട് ആ സൂകരവപുസ്സിന്റെ ത്വക്കില്‍ ഗായത്രി ആദി യായ ഛന്ദസ്സുകളും രോമവലിയില്‍ ദര്‍ഭയും നേത്രങ്ങളില്‍ യജ്ഞസാധകമായ നെയ്യും നാലുകാലുകളില്‍ യജ്ഞത്തിന്റെ ഋത്വിക്കുകളായ അദ്ധ്വര്യു, ഉദ്ഗാതാ, ബ്രഹ്മാ, ബ്രാഹ്മണാച്ഛംസി എന്നി വരും നാസാഛിദ്രം സ്രുവാ എന്ന ഹോമോപകരണവും (ഹോമിക്കാന്‍ വേണ്ടി നെയ്യ് കോരിയെടുക്കുന്നതിനുള്ള ഉപകരണം) മുഖത്തിന്റെ നീണ്ട അഗ്രഭാഗം സ്രൂക്കും (ജൂഹു എന്ന ഉപകരണം) ഉദരം ഇഡാ എന്ന യജ്ഞീയ ഭക്ഷണപാത്രവും കാതുകളില്‍ ചമസവും മുഖത്തും ഗ്രസനത്തിലും ചവര്‍ണത്തിലും യഥാക്രമം പ്രാശിത്രവും (ബ്രഹ്മഭാഗപാത്രവും) ഗ്രഹവും (സോമപാത്രവും) അഗ്‌നിഹോത്രവും ആയി രൂപണം ചെയ്തു സ്തുതിക്കുന്നു. ഇതേ പോലെ മഹാവരാഹശരീരത്തിലെ മറ്റു സകല അവയവങ്ങളും വിവിധ ഇഷ്ടികളായും വിവിധ യാഗങ്ങളായും വിവിധ യജ്ഞസാധനങ്ങളും സംഭാരങ്ങളുമായി സര്‍വാംഗങ്ങളിലും പരിവ്യാപ്ത ായുള്ള യജ്ഞപുരുഷനായി ദര്‍ശിച്ച് ബ്രഹ്മാദികളും മഹര്‍ഷിമാരും ആ ദിവ്യവരാഹരൂപിയെ സ്തുതിക്കുന്നു. അങ്ങനെ ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടിയുള്ള ഭൂമിയുടെ സംസ്ഥാപനം പൂര്‍ത്തീകരിച്ച് ഭഗവാന്‍ അന്തര്‍ധാനം ചെയ്തു.

അത്യന്തം വിസ്മയകരമായ ഈ ഉപാഖ്യാനത്തില്‍ ഭഗവാന്റെ ദിവ്യാപദാനങ്ങളുടെ സൂചകങ്ങളായ നാമസഹസ്ര സ്‌തോത്രത്തില്‍ സ്തുതിക്കപ്പെട്ടിട്ടുള്ളതുപോലെ ‘യജ്ഞോയജ്ഞപതിര്‍യജ്വാ യജ്ഞാംഗോ യജ്ഞവാഹനഃ യജ്ഞഭദ്യജ്ഞകൃദ്യജ്ഞീയജ്ഞ ഭുഗ്യജ്ഞസാധനഃ യജ്ഞാന്തകൃദ്യജ്ഞഗുഹ്യം’ എന്നിങ്ങനെ സര്‍വത്ര യജ്ഞമയനായാണ് ഭഗവാനെ സ്തുതിക്കുന്നത്. മറ്റു നാമ ങ്ങളൊന്നും സ്തുതിക്ക്, ഈ സ്‌തോത്രത്തിലെ തന്നെ സ്തുതിയില്‍ സ്വീകരിക്കപ്പെടുന്ന പ്രശസ്തങ്ങളും കീര്‍ത്തനീയങ്ങളുമായ നാമങ്ങളൊന്നും, പ്രത്യേകിച്ചും, ദ്വാദശനാമങ്ങളെന്ന് പ്രസിദ്ധങ്ങളായ കേശവന്‍, നാരായണന്‍, മാധവന്‍, ഗോവിന്ദന്‍, വിഷ്ണു, മധുസൂദനന്‍, ത്രിവിക്രമന്‍, ശ്രീധരന്‍, വാമനന്‍, ഹൃഷീകേശന്‍, പദ്മനാഭന്‍, ദാമോദരന്‍ ഇവയും പലേ അര്‍ത്ഥതലങ്ങളിലും അന്വര്‍ ത്ഥമായി സ്തുതിക്കാവുന്ന വാസുദേവനെന്ന ഭഗന്നാമവും ഉപയോഗിക്കുന്നുമില്ല.
(തുടരും)

(പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരിയുടെ ‘ഹിന്ദുധര്‍മസ്വരൂപം’ ഗ്രന്ഥത്തിലെ ‘തെറ്റിദ്ധരിക്കപ്പെട്ട ചില അവതാരകഥകള്‍ എന്ന അധ്യായത്തില്‍ നിന്ന്)

 

Tags: EarthHinduismProf. K K Krishnan NampoothiriHindhu Darma Swaroopamഹിന്ദുധര്‍മസ്വരൂപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.