Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആശങ്കകള്‍ അകലുന്നു; ആശ്വാസതീരത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 01:52 am IST
in Editorial

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആന്‍ ടെസ തിരിച്ചെത്തിയത് സന്തോഷകരമായ വാര്‍ത്തയാണ്. ഇത്രയും വേഗം ഇങ്ങനെ സംഭവിക്കുമെന്ന് ആരും കരുതിയില്ല. ടെഹ്‌റാനിലെ ഇറാന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും സംയുക്ത ശ്രമഫലമായാണ് ഇവരെ വിട്ടയച്ചതെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം അറിയിച്ചതോടെ ആശങ്കയുടെ മഞ്ഞുരുകുകയാണ്. പതിനേഴ് ഭാരതീയരാണ് കപ്പലിലുണ്ടായിരുന്നത്. അവശേഷിക്കുന്ന പതിനാറ് പേരെയും അധികം വൈകാതെ വിട്ടയയ്‌ക്കുമെന്ന് ഇനി പ്രതീക്ഷിക്കാം. ഇവരില്‍ മൂന്നു പേര്‍ മലയാളികളുമാണ്. കപ്പലിലെ മുഴുവന്‍ ഭാരതീയരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍-സ്വിസ് കമ്പനിക്കു കീഴിലുള്ള ചരക്കു കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത വിവരം അറിഞ്ഞതോടെ കപ്പലിലുള്ള സ്വന്തം പൗരന്മാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭാരതം തുടക്കമിട്ടിരുന്നു. ഡമാസ്‌കസിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. ഭാരതീയരായ ജീവനക്കാരുടെ ക്ഷേമവും നേരത്തെയുള്ള മോചനവും ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും നയതന്ത്ര മാര്‍ഗങ്ങളിലൂടെ ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ഭാരത വിദേശ കാര്യമന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണം ഇറാനില്‍നിന്ന് ലഭിച്ചു. കപ്പലിലെ ഭാരതീയ ജീവനക്കാരെ കാണാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയതായി വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചതോടെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും, നിശ്ചിതസമയത്തിനകം ജീവനക്കാരെ മോചിപ്പിക്കാന്‍ കഴിയുമെന്നും വ്യക്തമായിരുന്നു.

ഇറാന്‍ വിദേശകാര്യമന്ത്രി അമിര്‍ അബ്ദുള്ളാഹിയാനുമായി വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചരക്കുകപ്പലിലെ ജീവനക്കാരെ കാണാന്‍ അനുമതി ലഭിച്ചത്. കപ്പല്‍ ജീവനക്കാരുടെ ആരോഗ്യനിലയില്‍ ജയശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെയും ദല്‍ഹിയിലെയും ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭാരതം നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. ഇസ്രായേലും ഇറാനും തമ്മിലെ സംഘര്‍ഷം രൂക്ഷമായതിനാല്‍ എല്ലാവരും സംയമനം പാലിക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അന്തരീക്ഷം എപ്പോള്‍ വേണമെങ്കിലും വഷളാകാമെന്നതിനാല്‍ ഭാരത നാവികസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുപോന്നു. പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരും കപ്പലിലുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും കഴിയാത്തവിധത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാനും, സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭാരതത്തിനു കഴിഞ്ഞു. യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുകയാണെങ്കിലും ഇറാനും ഇസ്രായേലും തമ്മില്‍ ഭാരതത്തിന് നല്ല ബന്ധമാണ്. സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാനുള്ള ഇടപെടലുകള്‍ നയതന്ത്രതലത്തില്‍ ഭാരതം നടത്തുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കും ഇതില്‍ വലിയ പ്രതീക്ഷയാണുള്ളത്. പക്ഷേ അപ്രതീക്ഷിതമായ നീക്കങ്ങള്‍ ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷം എപ്പോഴും ഭാരതത്തെ നേരിട്ടു ബാധിക്കുന്നതാണ്. പാലസ്തീനിലെ ഇസ്ലാമിക ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയിലും മറ്റും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിനു പിന്നാലെയാണ് ഡമാസ്‌കസിലെ തങ്ങളുടെ കോണ്‍സുലേറ്റ് ആക്രമിച്ചത് ഇസ്രായേലാണെന്നു പറഞ്ഞ് ഇസ്രായേലിന്റെ സൈനിക കേന്ദ്രത്തിനു നേര്‍ക്ക് ഇറാന്‍ ആക്രമണം നടത്തിയത്. തങ്ങളെ സംബന്ധിച്ചിടത്തോളം ആക്രമണം അവസാനിച്ചുവെന്നും, ഇനി കാര്യങ്ങള്‍ ഇസ്രായേലിന് തീരുമാനിക്കാമെന്നും ഇറാന്‍ പറയുകയുണ്ടായി. കനത്ത പ്രത്യാക്രമണം ഭയന്നാണിത്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചിട്ടുള്ളത്. ഇതിനിടെയാണ് ചരക്കു കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. തങ്ങള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പലിലെ ജീവനക്കാരായ ഭാരതീയരെല്ലാം സുരക്ഷിതരാണെന്നും, ആരും തടവിലല്ലെന്നും ഭാരതത്തിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി പറഞ്ഞിരുന്നു. ഗള്‍ഫ് തീരത്തെ കാലാവസ്ഥ മോശമായതാണ് ജീവനക്കാരുടെ മോചനത്തിന് കാലതാമസമുണ്ടാകുന്നതെന്നും ഇലാഹി പറയുകയുണ്ടായി. തങ്ങള്‍ സുരക്ഷിതരാണെന്നും, ഇറാന്‍ സൈന്യം നല്ല രീതിയിലാണ് പെരുമാറുന്നതെന്നും കപ്പലിലെ മലയാളികള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. ഇവരിലൊരാളായ വനിതയാണ് ഇപ്പോള്‍ വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുള്ളത്. മറ്റു മൂന്നു മലയാളികളും ഇതേ രീതിയില്‍തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

Tags: iranPICKIran-Israel conflictAnn Tessa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

World

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

World

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.