Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലാം റാങ്കിലേക്കുള്ള പരീക്ഷ വീട്ടുകാരെ അറിയിക്കാതെ… ഇതു തങ്ങളുടെ സിദ്ധാര്‍ഥ് തന്നെയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 10:06 pm IST
in Kerala
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് കിട്ടിയ സിദ്ധാര്‍ഥിന്റെ കുടുംബം എറണാകുളം ദിവാന്‍സ് റോഡിലെ വീട്ടില്‍ സന്തോഷം പങ്കിടുന്നു. അച്ഛന്‍ രാംകുമാര്‍, അമ്മ രതി, സഹോദര പുത്രന്‍ വിവസ്വാന്‍, സഹോദര ഭാര്യ ലക്ഷ്മി എന്നിവര്‍

സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് കിട്ടിയ സിദ്ധാര്‍ഥിന്റെ കുടുംബം എറണാകുളം ദിവാന്‍സ് റോഡിലെ വീട്ടില്‍ സന്തോഷം പങ്കിടുന്നു. അച്ഛന്‍ രാംകുമാര്‍, അമ്മ രതി, സഹോദര പുത്രന്‍ വിവസ്വാന്‍, സഹോദര ഭാര്യ ലക്ഷ്മി എന്നിവര്‍

കൊച്ചി: സിദ്ധാര്‍ഥ് രാംകുമാറിനാണ് ദേശീയ തലത്തില്‍ നാലാം റാങ്ക് എന്ന് മാധ്യമങ്ങളില്‍ കാണുമ്പോഴും ഇതു തങ്ങളുടെ സിദ്ധാര്‍ഥ് തന്നെയോ എന്ന സംശയത്തിലായിരുന്നു വീട്ടുകാര്‍. കാരണം ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന കാര്യം സിദ്ധാര്‍ഥ് വീട്ടില്‍ അറിയിച്ചിരുന്നില്ല. അങ്ങനെ അച്ഛനും അമ്മയും കൂടി മകനെ വിളിച്ചു. ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. ‘നാലാം റാങ്ക് ഒക്കെ കിട്ടാന്‍ പ്രയാസമല്ലേ, ഞാന്‍ ഒന്നു കൂടി ഉറപ്പിച്ചിട്ടു വിളിച്ചു പറയാം’ എന്നു പറഞ്ഞ് ഫോണ്‍ വച്ചു.

‘പിന്നെ അവന്‍ വിളിച്ചൊന്നുമില്ല. നിങ്ങളൊക്കെ പറഞ്ഞത് ഞങ്ങള്‍ വിശ്വസിച്ചു’, ചിരിച്ചു കൊണ്ട് അമ്മ രതി പറഞ്ഞു. ‘അമ്പരപ്പ് ആയിരുന്നു വാര്‍ത്ത കേട്ടപ്പോള്‍. ഇത്തവണ എഴുതുന്നുണ്ടെന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല. സിദ്ധാര്‍ഥ് തന്നെയാണോ എന്ന ആശയക്കുഴപ്പമായിരുന്നു ആദ്യം. പിന്നെ വിളിച്ചശേഷമാണ് അത് അവന്‍ തന്നെയെന്ന് ഉറപ്പിച്ചത്. സര്‍പ്രൈസ് ആയി വച്ചതായിരിക്കും’ ചേട്ടന്‍ ആദര്‍ശ് കുമാറിന്റെ വാക്കുകള്‍. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ആദര്‍ശ്.

‘ആളുകളോട് ഇടപെടുന്നതിലും വസ്തുതകളോടു പ്രതികരിക്കുന്നതിലും ഒക്കെ സിദ്ധാര്‍ഥിന് ഒരു മിതത്വമുണ്ട്. അതാണു സ്വഭാവം. പരീക്ഷ എഴുതിയതുപോലും അറിഞ്ഞില്ല. വലിയ സന്തോഷമുണ്ട്.” അച്ഛന്‍ ടി.എന്‍. രാംകുമാറിന്റെ വാക്കുകള്‍.

ചിന്മയ കോളജിന്റെ പ്രിന്‍സിപ്പലായി വിരമിച്ച ആളാണ് അച്ഛന്‍. അമ്മ രതി വീട്ടമ്മയും. ”സിദ്ധാര്‍ഥിന്റെ കോച്ചിങ്ങുകള്‍ക്കും മറ്റും കൂട്ടു പോവുന്നതു ഞാനായിരുന്നു. ചെറുപ്പത്തിലേ വരയിലൊക്കെ താല്‍പര്യമുണ്ടായിരുന്നു. പഴയ കെട്ടിടങ്ങളൊക്കെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ആര്‍കിടെക്ട് പഠിക്കാന്‍ പോകുന്നത്” അമ്മ രതിയുടെ വാക്കുകള്‍. മറ്റുള്ളവര്‍ പറഞ്ഞാലും ഇല്ലെങ്കിലും സിവില്‍ സര്‍വീസിലേക്കു പോവുക എന്നത് സിദ്ധാര്‍ഥിന്റെ തന്നെ താല്‍പര്യമായിരുന്നു എന്ന് അച്ഛന്‍ പറയുന്നു.

തിരുവനന്തപുരത്തെ കോളജ് ഓഫ് ആര്‍കിടെക്ചറില്‍ നിന്ന് 2019ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സിവില്‍ സര്‍വീസിലേക്കുള്ള സിദ്ധാര്‍ഥിന്റെ ശ്രമങ്ങള്‍ തുടങ്ങുന്നത്. പഠിക്കുന്ന സമയത്ത് ഒരു തവണ ശ്രമിച്ചെങ്കിലും പ്രിലിമിനറി കടക്കാനായില്ല. അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി.

2020ല്‍ റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ച സിദ്ധാര്‍ഥിന് ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. ഇതിനിടെയും സിദ്ധാര്‍ഥ് പരിശീലനത്തിനു സമയം കണ്ടെത്തി. 2021ല്‍ അടുത്ത ശ്രമം. അത്തവണ റാങ്ക് 181, ഒപ്പം ഐപിഎസ് ലിസ്റ്റിലും ഇടംപിടിച്ചു. എന്നാല്‍ അവിടം കൊണ്ടു നിര്‍ത്താനായിരുന്നില്ല സിദ്ധാര്‍ഥിന്റെ പദ്ധതി.

ഐപിഎസില്‍ ചേര്‍ന്നു പരിശീലനം തുടങ്ങിയെങ്കിലും ചിട്ടയായി പഠിച്ചു. 2022ല്‍ വീണ്ടും എഴുതിയപ്പോള്‍ റാങ്ക് 121ലെത്തി. ബംഗാള്‍ കേഡറാണ് അലോട്ട് ചെയ്തിരുന്നത്. എന്നാല്‍ 2023ലെ ഫലം വന്നപ്പോള്‍ സിദ്ധാര്‍ഥ് രാംകുമാര്‍ നാലാമതെത്തിയിരിക്കുന്നു. ഐഎഎസ് വേണോ ഐപിഎസ് വേണോ എന്ന് തീരുമാനിക്കാം. അതിന് അനുസരിച്ചു കേഡറും മാറാം.

വടുതല ചിന്മയ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ”ഞങ്ങള്‍ തമ്മില്‍ 9 വയസിന്റെ വ്യത്യാസമുണ്ട്. ഒരുമിച്ചു കളിക്കാനും സിനിമ കാണാനുമൊക്കെ പോകുമായിരുന്നു. എന്‍ജോയ് ചെയ്യേണ്ട സമയത്ത് അടിച്ചു പൊളിച്ച് അതു ചെയ്യുകയും പഠിക്കേണ്ട സമയത്തു നന്നായി പഠിക്കുകയും ചെയ്യുന്ന ഒരാളാണ് സിദ്ധാര്‍ഥ്. ആളൊരു ഓള്‍റൗണ്ടറാണ്. ക്രിക്കറ്റിനോടാണു വലിയ താല്‍പര്യം. വളരെ സന്തോഷവാനായ ഒരാളാണ് സിദ്ധാര്‍ഥ്. കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോവും. എല്ലാ സിനിമകളും കാണും.

അതേസമയം തന്നെ സ്ഥിരതയോടെ പഠിക്കുകയും ചെയ്യും. കിട്ടുന്നതൊക്കെ വായിക്കും. ചുറ്റും എന്താണു സംഭവിക്കുന്നതിനെ കുറിച്ചൊക്കെ കാര്യമായി ശ്രദ്ധിച്ചിരുന്നു, അതിനെക്കുറിച്ചൊക്കെ ധാരണയുമുണ്ട്” ചേട്ടന്‍ ആദര്‍ശ് പറയുന്നു. സിദ്ധാര്‍ഥിന്റെ അച്ഛന്‍, അമ്മ, സഹോദരന്‍ ആദര്‍ശ്, ആദര്‍ശിന്റെ ഭാര്യ ലക്ഷ്മി, മകന്‍ വിവസ്വാന്‍ എന്നിവരാണ് എറണാകുളത്തെ വീട്ടിലുള്ളത്.

 

Tags: Civil Services ExamSiddharth Ramkumar4th ranknational level
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ദേശീയതലത്തില്‍ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ച വ്യക്തിത്വമായിരുന്നു ഓംചേരിയുടേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.