Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലൂചിസ്ഥാന്‍ നഷ്ടപ്പെടുത്തിയതും നെഹ്‌റുവിന്റെ മണ്ടത്തരം; ശക്തമായ പാകിസ്ഥാനാണ് ഭാരതത്തിന് ഗുണമെന്ന് വിശ്വസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 09:59 pm IST
in India

ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ ഭാരതത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മറ്റൊരു ചരിത്രപരമായ മണ്ടത്തരവും ചര്‍ച്ചയാകുന്നു. ഭാരതത്തോട് ചേരാന്‍ ആഗ്രഹിച്ചിരുന്ന ബലൂചിസ്ഥാനെ പത്രസമ്മേളനത്തിലൂടെ വഞ്ചിക്കുകയും പാകിസ്ഥാന് പിടിച്ചെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ഞെട്ടിക്കുന്ന ചരിത്രരേഖകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ഭാരതത്തിന് പാകിസ്ഥാന് മേല്‍ നിര്‍ണായക ഭൂമിശാസ്ത്രപരമായി തന്നെ മുന്‍കൈ ലഭിക്കുന്ന സുവര്‍ണാവസരമാണ് നെഹ്‌റു വിട്ടുകളഞ്ഞത്. ബലൂചിസ്ഥാനിലെ ഖാന്‍ ഓഫ് കലാട്ട് അഥവാ രാജാവായിരുന്നു മിര്‍ അഹമ്മദിയാര്‍ ഖാന്‍. കലാട്ട് ഒരു ബലൂചിസ്ഥാന്‍ പ്രവിശ്യയായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്തും അവര്‍ക്ക് കാലാട്ടില്‍ അധികാരമില്ലായിരുന്നു. 1876ല്‍ ബ്രിട്ടീഷുകാര്‍ ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്‌ട്രമായി അംഗീകരിച്ച് ഉടമ്പടിയില്‍ ഒപ്പുവച്ചു.

1946ല്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായി കലാട്ട് ഖാന്‍ ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ പ്രതിനിധികളിലൊരാള്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അബ്ദുള്‍ കലാം ആസാദിനെയും കണ്ടിരുന്നു. എന്നാല്‍ ബലൂചിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന ആശയത്തെ തന്നെ മൗലാന ചോദ്യം ചെയ്തു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഫോറിന്‍ പോളിസി സെന്റര്‍ എന്ന തിങ്ക് ടാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 1947ല്‍ കലാട്ട് ഖാന്‍ ഒപ്പിട്ട പ്രവേശന പേപ്പറുകള്‍ നെഹ്റു തിരികെ നല്‍കുകയായിരുന്നു.

ഭാരത വിഭജനകാലത്ത് നിര്‍ണായക പങ്ക് വഹിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി.പി. മേനോന്‍ നടത്തിയ വാര്‍ത്താസമ്മേളനം 1948 മാര്‍ച്ച് 27ന് ഓള്‍ ഇന്ത്യ റേഡിയോ (എഐആര്‍) പ്രക്ഷേപണം ചെയ്തതോടെയാണ് ബലൂചിസ്ഥാന്‍ പ്രതിസന്ധിയിലായത്. കാലാട്ടിനെ അംഗീകരിക്കാന്‍ ഖാന്‍ ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. എന്നാല്‍ ഭാരതത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വി.പി. മേനോന്‍ പറഞ്ഞത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്കുകയും ചെയ്തിരുന്നു. അത്തരമൊരു അഭ്യര്‍ത്ഥന വന്നിട്ടില്ലെന്നും പട്ടേല്‍ വ്യക്തമാക്കി. എന്നാല്‍ വി.പി. മേനോന്റെ പ്രസ്താവനയുടെ ആഘാതം ഇല്ലാതാക്കാന്‍ പട്ടേലിന്റെ വിശദീകരണത്തിനുമായില്ല. അപ്പോഴേയ്‌ക്കും കാര്യങ്ങള്‍ കലങ്ങി മറിയുകയും ഭാരതനേതൃത്വത്തില്‍ നിന്നും സംഭവം കൈവിട്ട് പോവുകയും ചെയ്തിരുന്നു.

ബലൂചിസ്ഥാന്‍ ഭാരതത്തോട് ചേരുമെന്ന് ഭയന്ന പാകിസ്ഥാന്‍ സൈന്യം മുഹമ്മദലി ജിന്നയുടെ നിര്‍ദേശപ്രകാരം 1948 മാര്‍ച്ച് 28ന് കാലാട്ടിലേക്ക് ഇരച്ചുകയറുകയും ബലൂചിസ്ഥാന്‍ പിടിച്ചെടുക്കുകയും ചെയ്തു. മേജര്‍ ജനറല്‍ മുഹമ്മദ് അക്ബര്‍ ഖാന്റെ നേതൃത്വത്തിലായിരുന്നു ബലൂചിസ്ഥാന്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തത്.

സ്വതന്ത്ര ബലൂചിസ്ഥാന്റെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ നെഹ്റു പരാജയപ്പെടുകയായിരുന്നു. ശക്തമായ പാകിസ്ഥാനാണ് ഭാരതത്തിന് ഗുണകരമെന്ന തെറ്റായ ചിന്താഗതിയായിരുന്നു നെഹ്‌റുവിനെ നയിച്ചിരുന്നത്. ഈ അവസരം പാകിസ്ഥാന്‍ ഉപയോഗിക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ നേതൃത്വത്തിന് പാകിസ്ഥാനോട് കീഴടങ്ങേണ്ടി വരികയും കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പാകിസ്ഥാന്റെ ചതിയും നിയമവിരുദ്ധമായ പ്രവേശനമാണെന്നാണ് ബലൂചിസ്ഥാന്‍ ജനത വിശ്വസിക്കുന്നത്.

നെഹ്‌റുവിന്‍ ഈ മൂഢത്വം കൃത്യമായി മനസ്സിലാക്കിയാണ് ചൈന 1962ല്‍ ഭാരതത്തെ ആക്രമിക്കുകയും ആക്ചായി ചിന്‍ മേഖല പിടിച്ചെടുക്കകയും ചെയ്തത്. പുല്ല് പോലും മുളയ്‌ക്കാത്ത ഭൂമി നമുക്കെന്തിനെന്ന് നെഹുറുവിന്റെ കുപ്രസിദ്ധമായ പ്രതികരണം ഇന്നും ഭാരതത്തെ വേട്ടയാടുകയാണ്.

Tags: pakistanBalochistanNehru's stupidity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

Entertainment

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.