ന്യൂദല്‍ഹി: ലവ് ജിഹാദില്‍ കുടുക്കി ഐഎസ്ഐഎസിന് (ഇസ്ലാമിക് സ്റ്റേറ്റ്) വേണ്ടി സിറിയയിലേക്ക് പോരാടാന്‍ കൊണ്ടുപോയ മലയാളി ഹിന്ദുപെണ്‍കുട്ടികളുടെ യാതനകള്‍ വിവരിക്കുന്ന കേരള സ്റ്റോറി ദൂരദര്‍ശനില്‍ ഏപ്രില്‍ അഞ്ചിന് സംപ്രേഷണം ചെയ്യും. ദൂരദര്ശന് തന്നെ ഈ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
केरल की वो कहानी जिसने पूरी दुनिया को झकझोर कर रख दिया!
दूरदर्शन आपके लिए लाया है ब्लॉकबस्टर फिल्म #TheKeralaStory। @sudiptoSENtlm के दमदार निर्देशन के साथ इस फिल्म में नजर आएंगे @adah_sharma, योगिता बिहानी, @soniabalani9 और @Pranavmisshra जैसे शानदार सितारे। देखना न… pic.twitter.com/3rMcdUQPuR
— Doordarshan National दूरदर्शन नेशनल (@DDNational) April 4, 2024
ഏപ്രില്‍ അഞ്ചിന് രാത്രി എട്ട് മണിക്കാണ് സംപ്രേഷണം. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരള സ്റ്റോറി റിലീസായ സമയത്ത് കേരളത്തില്‍ തിയറ്റുകള്‍ വിട്ടുകൊടുക്കാത്തത് വലിയ വിവാദമായിരുന്നു. ലവ് ജിഹാദിലൂടെ മുസ്ലിം യുവാക്കള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത കേരളത്തില്‍ നിന്നുള്ള നാല് ഹിന്ദു പെണ്‍കുട്ടികള്‍ സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുന്നതിന്റെ ഭാഗമായി അനുഭവിക്കുന്ന യാതനകളാണ് ‘കേരള സ്റ്റോറി’യില്‍ ചുരുളഴിയുന്നത്.
വടക്കേയിന്ത്യയില്‍ നിന്നുള്ള താരങ്ങളായ ആദ ശര്‍മ്മ, യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്നാനി എന്നിവരാണ് നാല് മലയാളി ഹിന്ദു പെണ്കുട്ടികളായി വേഷമിടുന്നത്. കോളെജില്‍ മുസ്ലിം യുവാക്കള്‍ ഇവരെ പ്രേമത്തില്‍ കുടുക്കി ഇസ്ലാമാക്കി മാറ്റുകയാണ്. പിന്നീടാണ് ഇവരെ ഐഎസ്ഐഎസ് എന്ന ഇസ്ലാമിക തീവ്രസംഘടനയില്‍ ചേര്‍ക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും കേരള സ്റ്റോറി തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെ പ്രതിഷേധസമരം നടന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിനിമ വര്‍ഗ്ഗീയ കലാപമുണ്ടാക്കും എന്നായിരുന്നു ഹര്‍ജി. എന്നാല്‍ കോടതികള്‍ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവാദം നല്‍കുകയായിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡായിരുന്നു. ഏകദേശം 303 കോടി രൂപയോളം തിയറ്ററുകളില്‍ നിന്നും കളക്ഷന്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: