Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരുവന്നൂര്‍ ബാങ്കിലെ സിപിഎം അധോലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 03:17 am IST
in Editorial

ജനങ്ങള്‍ സംശയിച്ചതുപോലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും പങ്കാളിത്തത്തോടുകൂടിയുമുള്ള പകല്‍ക്കൊള്ളയാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. സിപിഎം നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടുകള്‍ വഴിയാണ് അഴിമതി ഇടപാടുകള്‍ നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലൂടെ തെളിഞ്ഞുവരികയാണ്. വന്‍തോതില്‍ പണമിടപാടുകള്‍ നടന്ന ഈ രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇഡി റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും തെരഞ്ഞെടുപ്പു കമ്മീഷനും കൈമാറിയിരിക്കുന്നത് ശക്തമായ നടപടികളിലേക്ക് നയിക്കും. സഹകരണ നിയമങ്ങള്‍ ലംഘിച്ചാണ് സിപിഎം കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നത്. ഇതിനെതിരെയും നടപടിക്കു സാധ്യതയുണ്ട്. രഹസ്യ അക്കൗണ്ടുകള്‍ വഴിയാണ് ബിനാമി വായ്‌പകളുടെ കമ്മീഷന്‍ പാര്‍ട്ടി കൈപ്പറ്റിയിരുന്നതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ വഴി ഭൂമിയിടപാടുകള്‍ നടത്തിയിട്ടുള്ളതായും ഇ ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഓഡിറ്റിങ്ങില്‍നിന്ന് മറച്ചുപിടിച്ചത് മറ്റൊരു തെറ്റാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കണമെന്നുണ്ട്. എന്നാല്‍ കരുവന്നൂരിലെ രഹസ്യഅക്കൗണ്ടുകളുടെ കാര്യത്തില്‍ സിപിഎം ഇത് ചെയ്യാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ ക്ഷണിച്ചുവരുത്തും. കരുവന്നൂരില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങിയെന്ന വിവരവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റു ചെയ്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കരുവന്നൂരെത്തി പാര്‍ട്ടി നേതാക്കളെ കണ്ടിരുന്നു. അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിനില്ലെന്നും, അഴിമതികള്‍ നടത്തിയവരെ അവര്‍ വഹിക്കുന്ന പദവികള്‍ നോക്കാതെ പിടികൂടുമെന്നും വ്യക്തമായതോടെയാണ് പിണറായി ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയത്. അഴിമതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് ആത്മവിശ്വാസം പകരാനാവും ഇത്. മുഖ്യമന്ത്രിതന്നെ വലിയ അഴിമതി ആരോപണങ്ങളുടെ നിഴലിലാണല്ലോ. മകള്‍ വീണവിജയനെതിരായ മാസപ്പടി കേസ് ഇ ഡി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിലെ അഴിമതിയുടെ കാര്യത്തിലും ഇ ഡിയുടെ അന്വേഷണം മുന്നോട്ടുതന്നെ എന്നറിഞ്ഞുകൊണ്ടാണ് പിണറായി കരുവന്നൂരിലെത്തിയത്. അഴിമതിക്കാരോടുള്ള ഐക്യദാര്‍ഢ്യമായി ഇതിനെ കാണേണ്ടിവരും. മസാല ബോണ്ടു കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ചെയ്യുന്നതുപോലെ അന്വേഷണവുമായി പരമാവധി നിസ്സഹരിക്കുകയെന്ന തന്ത്രമാവും കരുവന്നൂരിലും സിപിഎം സ്വീകരിക്കുക. ഈ കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ഒരുകാര്യവും പറയാതിരിക്കുകയെന്നതാവും ഇവരുടെ തന്ത്രം. പക്ഷേ ഇത് അധികകാലം മുന്നോട്ടുപോകാനിടയില്ല. ഇഡി അന്വേഷിച്ചു കണ്ടെത്തിയ അഴിമതിയുടെ തെളിവുകള്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ ഇത്തരം തന്ത്രങ്ങള്‍ പൊളിയുകതന്നെ ചെയ്യും.

കരുവന്നൂര്‍ അഴിമതിയന്വേഷണം ഇ ഡി ശക്തിപ്പെടുത്തിയിരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയെയും ബാധിക്കും. അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന സിപിഎമ്മിന്റെ പ്രചാരണം രഹസ്യ അക്കൗണ്ടുകളുടെവരെ വിവരങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് വിലപ്പോവില്ല. കരുവന്നൂര്‍ അഴിമതിയുടെ പങ്കുപറ്റിയെന്ന നിഗമനത്തില്‍ മുന്‍ എം.പി: പി.കെ. ബിജുവിനും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നതും സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഇതേ ബിജു ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷനെ വച്ചാണ് പാര്‍ട്ടി കരുവന്നൂര്‍ അഴിമതി അന്വേഷിച്ച് എല്ലാവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിനെ ഇറക്കി അഴിമതി തേച്ചുമാച്ചു കളയാനും, അഴിമതിക്കാരായ ബാങ്ക് ജീവനക്കാരെ രക്ഷിക്കാനും ശ്രമം നടന്നത്. ഇതേ ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ ഇ ഡി കൊണ്ടുപോയ ബാങ്ക് രേഖകള്‍ വേണമെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ് ഇതിന്റെയെല്ലാം ദുഷ്ടലാക്ക്. ഇതൊന്നും വിജയിക്കാന്‍ പോകുന്നില്ല. ആലത്തൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.ടി.എന്‍. സരസുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പ് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കരുവന്നൂരില്‍ തട്ടിപ്പിനിരയായവരുടെ പണം തിരിച്ചുവാങ്ങിക്കൊടുക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അഴിമതിക്കെതിരായി മോദി സര്‍ക്കാൃ നടത്തുന്ന പോരാട്ടമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. തൃശൂര്‍ മണ്ഡലത്തിലെ ജനവിധി നിര്‍ണയിക്കുന്നതില്‍ കരുവന്നൂര്‍ അഴിമതി വലിയ പങ്കുവഹിക്കും.

Tags: Enforcement Directorate(ED)PICKKaruvannur Bank ScamCPM Underworld
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

World

ഭാരതം ഇനി ബഹുധ്രുവ ലോകത്തിന്റെ കേന്ദ്രബിന്ദു

India

കർണാടക കോൺഗ്രസ് എംഎൽഎ കെ.സി വീരേന്ദ്ര അറസ്റ്റിൽ; ഇഡി റെയ്ഡിൽ കണ്ടെത്തിയത് നോട്ടുകളുടെ കൂമ്പാരം ; 12 കോടിയും കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും പിടികൂടി

Editorial

കോണ്‍ഗ്രസിന്റെ നെഞ്ചില്‍ പൊട്ടിയ ആറ്റം ബോംബ്

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.