Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്വാമി സ്മരണാനന്ദ: വികസിതഭാരതത്തിന്റെ കരുത്തുറ്റ പ്രചോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 12:05 am IST
in Main Article
സ്വാമി സ്മരണാനന്ദജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വാമി സ്മരണാനന്ദജിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി

നരേന്ദ്രമോദി
പ്രധാനമന്ത്രി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടയില്‍, ശ്രീമദ് സ്വാമി സ്മരണാനന്ദജി മഹാരാജിന്റെ വിയോഗവാര്‍ത്ത എന്റെ മനസ്സിനെ ഏതാനും നിമിഷങ്ങള്‍ നിശ്ചലമാക്കി. ശ്രീമദ് സ്വാമി സ്മരണാനന്ദജി മഹാരാജ് ഇന്ത്യയുടെ ആത്മീയ ബോധത്തിനു വഴിതെളിച്ച വ്യക്തിയാണ്. വ്യക്തിപരമായ നഷ്ടംകൂടിയാണ് അദ്ദേഹത്തിന്റെ വിയോഗം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, സ്വാമി ആത്മസ്ഥാനാനന്ദജിയുടെ വിയോഗവും ഇപ്പോള്‍ സ്വാമി സ്മരണാനന്ദജിയുടെ വിടവാങ്ങലും നിരവധിപേരെ ദുഃഖത്തിലാഴ്‌ത്തി. രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും കോടിക്കണക്കിനു ഭക്തരുടെയും സന്ന്യാസിമാരുടെയും അനുയായികളുടേതെന്നപോലെ എന്റെ ഹൃദയവും ഏറെ ദുഃഖത്തിലാണ്.

ഈ മാസമാദ്യം കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍ സ്വാമി സ്മരണാനന്ദ ജിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ ഞാന്‍ ആശുപത്രിയില്‍ പോയിരുന്നു. ആചാര്യ രാമകൃഷ്ണ പരമഹംസര്‍, ശാരദാദേവി മാതാവ്, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സ്വാമി ആത്മസ്ഥാനാനന്ദജിയെപ്പോലെ, സ്വാമി സ്മരണാനന്ദജിയും തന്റെ ജീവിതമാകെ സമര്‍പ്പിച്ചു. ഈ ലേഖനം എഴുതുമ്പോള്‍, അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളുടെയും സംഭാഷണങ്ങളുടെയും ഓര്‍മകള്‍ എന്റെ മനസ്സില്‍ നവോന്മേഷം പകരുകയാണ്.

2020 ജനുവരിയില്‍, ബേലൂര്‍ മഠത്തില്‍ താമസിച്ച സമയത്ത്, ഞാന്‍ സ്വാമി വിവേകാനന്ദന്റെ മുറിയില്‍ ധ്യാനിച്ചിരുന്നു. ആ സന്ദര്‍ശനവേളയില്‍, സ്വാമി സ്മരണാനന്ദജിയുമായി സ്വാമി ആത്മസ്ഥാനാനന്ദജിയെക്കുറിച്ചു ഞാന്‍ ഏറെ നേരം സംസാരിച്ചു. രാമകൃഷ്ണമിഷനുമായും ബേലൂര്‍ മഠവുമായും എനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഏവര്‍ക്കും അറിയാം. ആത്മീയതയുടെ അന്വേഷകന്‍ എന്ന നിലയില്‍, അഞ്ചുപതിറ്റാണ്ടിലേറെയായി ഞാന്‍ വിവിധ സന്ന്യാസിമാരെയും മഹാത്മാക്കളെയും കണ്ടുമുട്ടുകയും നിരവധി സ്ഥലങ്ങളില്‍ പോകുകയും ചെയ്തിട്ടുണ്ട്. രാമകൃഷ്ണമഠത്തിലും സ്വാമി ആത്മസ്ഥാനാനന്ദജി, സ്വാമി സ്മരണാനന്ദജി തുടങ്ങി ആത്മീയതയ്‌ക്കായി ജീവിതം സമര്‍പ്പിച്ച നിരവധി സന്ന്യാസിമാരെക്കുറിച്ചു ഞാന്‍ മനസ്സിലാക്കി. അവരുടെ പവിത്രമായ ചിന്തകളും അറിവുകളും എന്റെ മനസ്സിനു സംതൃപ്തിയേകി. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടത്തില്‍, അതുപോലെയുള്ള സന്ന്യാസിമാര്‍ ‘ജന്‍ സേവാ ഹി പ്രഭു സേവ’ എന്ന യഥാര്‍ഥതത്വം എന്നെ പഠിപ്പിച്ചു.

രാമകൃഷ്ണമിഷന്റെ ‘ആത്മനോ മോക്ഷാര്‍ഥം ജഗദ്ധിതായ ച’ എന്ന ആപ്തവാക്യത്തിന്റെ മായാത്ത ഉദാഹരണമാണു സ്വാമി ആത്മസ്ഥാനാനന്ദജിയുടെയും സ്വാമി സ്മരണാനന്ദജിയുടെയും ജീവിതം. വിദ്യാഭ്യാസത്തിന്റെയും ഗ്രാമവികസനത്തിന്റെയും പ്രോത്സാഹനത്തിനായി രാമകൃഷ്ണമിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്കേവര്‍ക്കും പ്രചോദനമാണ്. രാമകൃഷ്ണമിഷന്‍ ഇന്ത്യയുടെ ആത്മീയ പ്രബുദ്ധത, വിദ്യാഭ്യാസ ശാക്തീകരണം, മാനുഷിക സേവനം എന്നിവയ്‌ക്കായി പ്രവര്‍ത്തിക്കുന്നു. 1978-ല്‍ ബംഗാളില്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ രാമകൃഷ്ണമിഷന്‍ നിസ്വാര്‍ഥസേവനത്തിലൂടെ ഏവരുടെയും ഹൃദയം കീഴടക്കി. 2001ല്‍ കച്ചില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍, രാമകൃഷ്ണമിഷന്റെ പേരില്‍ ദുരന്തനിവാരണത്തിനു സാധ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്ത ആദ്യ വ്യക്തികളില്‍ ഒരാളാണു സ്വാമി ആത്മസ്ഥാനാനന്ദജി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാമകൃഷ്ണ മിഷന്‍ ദുരിതബാധിതരായ നിരവധി പേരെ സഹായിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍, സ്വാമി ആത്മസ്ഥാനാനന്ദജിയും സ്വാമി സ്മരണാനന്ദജിയും വിവിധ സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍, സാമൂഹ്യശാക്തീകരണത്തിനു വലിയ ഊന്നല്‍ നല്‍കി. ആധുനിക വിദ്യാഭ്യാസം, നൈപുണ്യവികസനം, സ്ത്രീശാക്തീകരണം എന്നിവ ഈ സംന്ന്യാസിമാര്‍ എത്രമാത്രം പ്രാധാന്യത്തോടെയാണു കണ്ടിരുന്നത് എന്നത് ഈ മഹദ്വ്യക്തികളുടെ ജീവിതം അറിയുന്നവര്‍ തീര്‍ച്ചയായും ഓര്‍ക്കും. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ നിരവധി സ്വഭാവങ്ങളില്‍, എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം എല്ലാ സംസ്‌കാരങ്ങളോടും എല്ലാ പാരമ്പര്യങ്ങളോടും സ്വാമി ആത്മസ്ഥാനന്ദജിക്കുള്ള സ്‌നേഹവും ബഹുമാനവുമായിരുന്നു. തുടര്‍ച്ചയായി യാത്ര ചെയ്ത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലം ചെലവഴിച്ചതാണ് ഇതിനു കാരണം. ഗുജറാത്തില്‍ താമസിക്കുമ്പോഴാണ് അദ്ദേഹം ഗുജറാത്തി സംസാരിക്കാന്‍ പഠിച്ചത്. അദ്ദേഹം ഗുജറാത്തി ഭാഷയില്‍ എന്നോടു സംസാരിക്കാറുണ്ടായിരുന്നു, അദ്ദേഹം ഗുജറാത്തി സംസാരിക്കുന്നതു കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു!

ഇന്ത്യയുടെ വികസന യാത്രയുടെ വിവിധഘട്ടങ്ങളില്‍, സാമൂഹ്യമാറ്റത്തിന്റെ ജ്വാലതെളിച്ച സ്വാമി ആത്മസ്ഥാനാനന്ദജി, സ്വാമി സ്മരണാനന്ദജി തുടങ്ങിയ നിരവധി സന്ന്യാസിമാരും ദാര്‍ശനികരും നമ്മുടെ മാതൃരാജ്യത്തെ അനുഗ്രഹിച്ചിട്ടുണ്ട്. കൂട്ടായ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അവര്‍ ഞങ്ങളെ പ്രേരിപ്പിച്ചു. ഈ തത്വങ്ങള്‍ ശാശ്വതമാണ്. അമൃതകാലത്തു വികസിതഭാരതം കെട്ടിപ്പടുക്കുമ്പോള്‍ നമ്മുടെ ശക്തിയുടെ ഉറവിടമായി ഇതു പ്രവര്‍ത്തിക്കും.

ഒരിക്കല്‍കൂടി, മുഴുവന്‍ രാജ്യത്തിന്റെയും പേരില്‍, അത്തരത്തിലുള്ള വിശുദ്ധാത്മാക്കള്‍ക്കു ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ തെളിച്ച വഴിയിലൂടെ രാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുപോകുമെന്ന് എനിക്കുറപ്പുണ്ട്.
ഓം ശാന്തി.

Tags: Swami Smarananandainspiration of developed IndiaNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

വൈദേശിക ആക്രമണത്തില്‍ നിന്നുള്ള പുനരുദ്ധാരണത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയെ വന്ദിക്കുന്നു
India

സ്വാഭിമാനം സോമനാഥം; പ്രീണനരാഷ്‌ട്രീയത്തിന് മേല്‍ രാഷ്‌ട്രാഭിമാനത്തിന്റെ വിജയം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.