Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രണയം തിരിച്ചു പിടിച്ച ഉത്തര മലബാറിന്റെ പൂരോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 08:52 pm IST
in Samskriti

മനോഹര്‍ ഇരിങ്ങല്‍

നേരത്തേ കാലത്തേ വരണേ കാമ… കുഞ്ഞ്യഗലത്താറാട്ടിന്
പോലേ കാമാ… തെക്കുള്ള പെണ്ണുങ്ങള്‍ ചതിക്ക്വേ കാമാ…
ഈന്തോല പന്തലില്‍ പോലേ കാമാ…
ഈന്തോല ചുട്ടുകരിക്ക്വേ കാമാ…

ഉത്തര മലബാറിലെ പ്രസിദ്ധമായ പൂരം ആഘോഷ നാളുകളില്‍ ഹൈന്ദവ വീടുകളില്‍ നിന്ന് കാമദേവനെ യാത്രക്കുമ്പോള്‍ സ്ത്രീകള്‍ വേദനയോടെ പാടുന്ന പാട്ടാണിത്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ആഘോഷിക്കപ്പെടുന്ന പൂരം ചടങ്ങിന്റെ ഭാഗമായാണ് കാമനെ ഉണ്ടാക്കുന്നത്. പേരില്‍ സൂചിതമാകുന്ന പോലെ കാമം അഥവാ പ്രണയത്തിന്റെ പുനഃസൃഷ്ടിക്കാണ് പൂരം കൊണ്ടാടുന്നത്. ഇന്ന് അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഈ പൗരാണിക ആഘോഷത്തിനു പിന്നില്‍ ഒരു കാലത്ത് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷ്യമായ പ്രണയത്തെ വീണ്ടെടുക്കാന്‍ ഒരു ജനസമൂഹം നടത്തിയ കൂട്ടായ പരിശ്രമത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഓര്‍മപ്പെടുത്തലുകളുടെ കഥയാണുള്ളത്. സതീദേവിയുടെ മരണത്തില്‍ ദു:ഖിതനായ ഭഗവാന്‍ പരമശിവന്‍ കഠിന തപസിനായി പോയതോടെ ദേവലോകത്തിന്റെ ഐശ്വര്യം ഒന്നാകെ ഇല്ലാതായി.

അങ്ങനെ ശിവനെ തിരികെ കൊണ്ടുവരാനും ദു:ഖം മാറ്റുന്നതിനും വേണ്ടി ദേവന്‍മാര്‍ കാമദേവനെ ചുമതലപ്പെടുത്തി . തന്റെ ചില വിദ്യകളിലൂടെ അദ്ദേഹം ശിവന്റെ തപസിളക്കി. എന്നാല്‍ തന്റെ തപസിനു ഭംഗം വരുത്തിയ കാമദേവനോട് ശിവന് കലശലായ കോപമാണുണ്ടായത്. കോപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തൃക്കണ്ണ് തുറന്ന ഭഗവാന്‍ മുന്നില്‍ നില്‍ക്കുന്ന കാമദേവനെ ഭസ്മമാക്കിക്കളഞ്ഞു. കാമദേവന്‍ ഇല്ലാതായതോടെ ഭൂമിയില്‍ നിന്ന് പ്രണയവും കാമവികാരങ്ങളും ഒന്നാകെ നഷ്ടപ്പെട്ടു. തീര്‍ത്തും വിരസമായ ജീവിതമായിരുന്നു പിന്നീടുണ്ടായിരുന്നതത്രെ. അങ്ങനെ ദേവന്മാര്‍ എല്ലാവരും കൂടി മഹാവിഷ്ണുവിനെ കണ്ട് തങ്ങളുടെ സങ്കടമുണര്‍ത്തിക്കുകയും കാമദേവന്‍ തിരിച്ചു വരേണ്ട ആവശ്യകത സൂചിപ്പിക്കുകയും ചെയ്തു.

ലോകത്ത് പ്രണയം തിരിച്ചുവരുവാനും കാമം പുനര്‍ജനിക്കുന്നതിനും വിഷ്ണു ദേവന്‍മാര്‍ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു. വസന്തകാലത്ത് കന്യകയായ പെണ്‍കുട്ടികള്‍ കാമദേവന്റെ പ്രതിമ നിര്‍മിച്ച് അതില്‍ പുഷ്പം അര്‍പ്പിച്ച് വിഷ്ണു സങ്കീര്‍ത്തനം ആലപിച്ചാല്‍ കാമദേവന്‍ പുനര്‍ജനിക്കുമെന്നും ഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയം തിരികെ എത്തുമെന്നും അരുള്‍ ചെയ്തു. അതിനുശേഷം ദേവകന്യ കമാര്‍ നടത്തിയ വിശിഷ്ടമായ ആരാധനയുടെ ഫലമായാണ് കാമദേവന്‍ പുനര്‍ജനിച്ചതും ഭൂമിയില്‍ പ്രണയം തിരികെ വന്നതുമെന്നുമാണ് വിശ്വാസം. ഇതിന്റെ ഓര്‍മയിലാണ് ഉത്തര മലബാറില്‍ പൂരം കൊണ്ടാടുന്നത്.

മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രം മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരോത്സവം ആ ഘോഷിക്കുന്നത്. ഉത്തര മലബാറിലെ ഹൈന്ദവഗൃഹങ്ങളില്‍ ഈ ചടങ്ങിനെ മലബാറിലെ വസ ന്തോത്സവം എന്നും വിളിക്കപ്പെടുന്നു. പൂരത്തിന്റെ ഭാഗമായി ഏഴു ദിവസമാണ് വീടുകളില്‍ കാമന്റെ രൂപം ഉണ്ടാക്കുന്നത്. മണ്ണോ ചാണകമോ ഇവയ്‌ക്കു വേണ്ടി ഉപയോഗിച്ചുവരുന്നു. കുന്നിക്കുരു കൊണ്ട് കണ്ണുകളും പൂക്കളാല്‍ മാലയും കൊണ്ട് അലങ്കരിച്ച അവസാന ദിവസത്തെ വലിയകാമന്‍ ഉള്‍പ്പെടെ ആകെ 21 കാമനെയാണ് വീടുകളില്‍ ഉണ്ടാക്കി പൂജ ചെയ്യുന്നത്. കൂടാതെ രണ്ടു നേരം കാമനു പൂവിടുകയും വെള്ളം കൊടുക്കു കയും ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ വ്ര തം നോറ്റാണ് ഈ ദിവസങ്ങളില്‍ കാമദേവനെ പൂജിക്കുന്നത്.

എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധാരണയായി പടിപ്പുരയ്‌ക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിന്‍പൂ, എരിഞ്ഞിപ്പൂ, ചെത്തിപ്പൂ, അശോകപ്പൂ, ജടപ്പൂ, മുല്ലപ്പൂ, താമരപ്പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി പൊതുവെ ഉപയോഗിക്കുന്നത്.

പൂരത്തിന്റെ അവസാന ദിവസം നടക്കുന്ന ചടങ്ങാണ് കാമനെ യാത്രയാക്കല്‍ ചടങ്ങ്. വീട്ടിലെ പ്ലാവിന്റെയോ മാവിന്റെയോ കിണറ്റിന്റെയോ ചുവട്ടിലേക്ക് കാമനെ പറഞ്ഞയക്കുന്ന വികാരനിര്‍ഭരമായ ചടങ്ങാണിത്.

ഇനിയത്തെ കൊല്ലവും നേരത്തെ കാലത്തേ വരണേ കാമാ എന്ന് ചൊല്ലിയാണ് യാത്രയാക്കുന്നത്.. അന്നേ ദിവസം കാമനെ ദേവനായി സങ്കല്പിച്ച് പ്രത്യേകം പൂര ടയും പൂരക്കഞ്ഞിയും നിവേദ്യമായി സമര്‍പ്പിക്കുന്ന പതിവുമുണ്ട്.

കണ്ണൂര്‍ മാടായിക്കാവിലും കാസര്‍കോട് ചെറുവത്തൂരിലെ വീരഭദ്ര ക്ഷേത്രം ഉള്‍പ്പെടെയുള്ള ഭഗവതിക്കാവുകളും കേന്ദ്രീകരിച്ച് പൂരക്കളി, പൂരം കുളി തുടങ്ങിയ ആഘോഷ പരിപാടികളെല്ലാം പൂരോല്‍സവത്തിന്റെ ഭാഗമായി മുടക്കം വരാതെ നടത്തുന്ന ചടങ്ങുകളാണ്. കാമം അഥവാ സ്‌നേഹം ഇല്ലെങ്കില്‍‘ഭൂമിയില്‍ ജീവന്റെ ഉള്‍ത്തുടിപ്പില്ലെന്ന പ്രപഞ്ചസത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഉത്തര മലബാറിലെ പൂരാഘോഷം.

Tags: kasargodkannurNorth MalabarPooram Festivalrecaptured love
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.