Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം: അടിച്ചമര്‍ത്താന്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടല്‍

സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോള്‍തന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ നിശ്ചിത പരിപാടികള്‍ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷസ്ഥലത്ത് കുതിച്ചെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 10:49 pm IST
in India

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയില്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസിന്റെ അടിയന്തര ഇടപെടല്‍. ചൊവ്വാഴ്ച രാത്രിയാണ് കൂച്ച് ബെഹാര്‍ ജില്ലയിലെ ദിന്‍ഹത മേഖലയില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് അപ്പോള്‍തന്നെ അടിയന്തര റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ നിശ്ചിത പരിപാടികള്‍ റദ്ദാക്കി ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷസ്ഥലത്ത് കുതിച്ചെത്തി.

ദിന്‍ഹതയില്‍ 45 മിനിറ്റോളം ഇരുപക്ഷത്തിന്റെയും പരാതികള്‍ ഗവര്‍ണര്‍ കേട്ടു. പൊതുജനങ്ങള്‍, വ്യാപാരികള്‍, ദിന്‍ഹത പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍, ജില്ലാ പോലീസ് ഓഫീസര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മൊബോക്രസി വേരോടെ പിഴുതെറിയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ബാധ്യസ്ഥരാണെന്നും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിര്‍വ്വഹണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകും. കേന്ദ്ര സഹമന്ത്രി നിഷിത് പ്രമാണിക്കിന്റെയും സംസ്ഥാന മന്ത്രി ഉദയന്‍ഗുഹയുടെയും അനുഭാവികള്‍ തമ്മിലാണ് ചൊവ്വാഴ്ച രാത്രി ദിന്‍ഹതയില്‍ കൊമ്പുകോര്‍ത്തത്. ഇതേതുടര്‍ന്ന് ഇരുഭാഗത്തെയും അനുയായികള്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ തദ്ദേശഭരണതിരഞ്ഞെടുപ്പുകാലത്ത് വന്‍സംഘര്‍ഷം നടന്ന പ്രദേശമാണിത്. അന്നും ഗവര്‍ണറുടെ ശക്തമായ ഇടപെടലാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായകമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ഒരു സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ദിന്‍ഹതയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 24 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്‌തെങ്കിലും ചര്‍ച്ചകളുടെയടിസ്ഥാനത്തില്‍ അത് പിന്‍വലിച്ചു.

ജനങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിന് പോലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ സമാധാനത്തോടെയും ജനങ്ങള്‍ സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് പറഞ്ഞു.

‘എവിടെ പ്രശ്‌നമുണ്ടായാലും അവിടെ വേണ്ടത് പരിഹാരമാണ്. തീര്‍ച്ചയായും അതുണ്ടാവും. ഇത്തവണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ വേണ്ടതെല്ലാം ചെയ്യും’ ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്രമന്ത്രി നിഷിത്പ്രമാണികിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ബിജെപിതൃണമൂല്‍ അനുഭാവികള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപുറപ്പെട്ടതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

സംഘര്‍ഷത്തെക്കുറിച്ച് ആനന്ദബോസ് ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ലോക് സഭാംഗമായ കേന്ദ്ര സഹമന്ത്രിയും പ്രാദേശിക എംഎല്‍എയായ സംസ്ഥാന മന്ത്രിയും ഉള്‍പ്പെട്ട വിഷയം ഗവര്‍ണര്‍ ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

പുതിയതായി നിയമിതനായ ഡിജിപി സഞ്‌ജോയ് മുഖര്‍ജിയോട് ഗവര്‍ണര്‍ നേരിട്ട് റിപ്പോര്‍ട്ട് തേടി. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പ്രാദേശിക സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ധിമന്‍ മിത്രയുടെ ആരോഗ്യനിലയെ കുറിച്ചും അദ്ദേഹം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഡിജിപി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാധാരണജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെപ്പോലെ രാജ്ഭവനില്‍ ഒരു പോര്‍ട്ടലും പീസ്‌റൂമും ഏര്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിന്റെ ആദ്യദിവസം മുതല്‍ രാവിലെ ആറുമണി മുതല്‍ ‘സഞ്ചരിക്കുന്ന രാജ്ഭവന്‍’ തെരുവിലിറങ്ങുമെന്നും ആനന്ദബോസ് പറഞ്ഞു.

‘ഏത് സാഹചര്യത്തിലും വോട്ടെടുപ്പ് ഉത്സവഭാവത്തില്‍ നടത്തണം. എല്ലാ തലത്തിലുള്ള കീഴുദ്യോഗസ്ഥരിലേക്കും സന്ദേശം എത്തിക്കാന്‍ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ഭരണകൂടവും പോലീസും അത് ചെയ്യുന്നില്ലെങ്കില്‍, അത് ചെയ്യുന്നുവെന്ന് രാജ്ഭവന്‍ ഉറപ്പുവരുത്തും’ ആനന്ദബോസ് പറഞ്ഞു.

തിരഞ്ഞെടുപ്പ്ചട്ടങ്ങള്‍ നിലവില്‍വന്ന സാഹചര്യത്തില്‍ അത് പൂര്‍ണമായും നടപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ഒരുതരത്തിലുള്ള സംഘര്‍ഷവും അനുവദിക്കില്ല. തന്നോട് സംസാരിക്കാന്‍ ദിന്‍ഹത നിവാസികള്‍ ഒത്തുകൂടിയ രീതിയെ അദ്ദേഹം പ്രശംസിച്ചു. ‘അവിടെ രാഷ്‌ട്രീയ കാലാവസ്ഥ നല്ലതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഇടപെടില്ല. അതേസമയം തിരഞ്ഞെടുപ്പ് വേളയില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാവില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അക്രമം നടന്നിരുന്നു. അത് ഇനി സംഭവിക്കാന്‍ പാടില്ല’, അദ്ദേഹം പറഞ്ഞു. ‘അക്രമം നടക്കുന്നിടത്തെല്ലാം ഞാന്‍ നിരത്തിലുണ്ടാവും. അക്രമം നടക്കാതിരിക്കാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കും. താഴെത്തട്ടിലെ സ്ഥിതിഗതികള്‍ ഞാന്‍ സസൂക്ഷ്മം വിലയിരുത്തും’, ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.

Tags: West BengalAnanda Bose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

India

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും; പിടിയിലായ മൂന്ന് പ്രതികളെ ചോദ്യം ചെയ്യുന്നു 

Kerala

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി സുധാകർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.