Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാന്യന്‍, അസാമാന്യന്‍; എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അബ്ദുള്‍ സലാം ബഹുമാനിതനും ആദരണീയനും

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Mar 20, 2024, 11:38 am IST
in Kerala, Malappuram

രാജ്യത്തിന് വേണ്ടി വലിയൊരു ലക്ഷ്യം നിറവേറ്റണം… വിശ്രമമില്ലാതെ പ്രയത്‌നിക്കണം.. നമുക്ക് ഇനി അധികം സമയമില്ല.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ അടിയ്‌ക്കടി മലപ്പുറം ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. അബ്ദുള്‍ സലാം പ്രവര്‍ത്തകരെയും കൂടെയുള്ള നേതാക്കളെയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. പ്രായം 71. ചെറുപ്പം വിട്ടുമാറാത്ത മനസ്, ചുറുചുറുക്ക്. പൊരിവെയിലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടെയുള്ളവര്‍ അല്‍പ്പ നേരം വിശ്രമിക്കാം എന്ന് ആവശ്യപ്പെടുമ്പോഴും കുറച്ചുകൂടി കഴിയട്ടെ എന്ന് പറഞ്ഞ് പ്രചാരണം തുടരും. ‘കുറച്ചുകൂടി’ അവസാനിക്കുന്നത് രാത്രി ഏറെ വൈകിയാവും. പ്രവൃത്തിയിലും വാക്കിലും എപ്പോഴും അക്കാദമിക് നിലവാരം പുലര്‍ത്തുന്നയാള്‍ എന്നതുകൊണ്ടുതന്നെ പ്രചാരണത്തില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അബ്ദുള്‍ സലാം ബഹുമാനിതനും ആദരണീയനുമാണ്.

കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലറായ ഡോ.എം. അബ്ദുള്‍ സലാം വിദ്യാഭ്യാസ വിചക്ഷണനും അന്താരാഷ്‌ട്രതലത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനുമാണ്. നാല് ഭൂഖണ്ഡങ്ങളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഉഷ്ണമേഖല, വരണ്ട കാര്‍ഷിക ഭൂമേഖല എന്നിവിടങ്ങളിലെ കാര്‍ഷികകാര്യങ്ങളിലെ ഏറ്റവും ആധികാരിക ശബ്ദങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ അക്കാദമിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലും പ്രശസ്തനാണ്. കശുവണ്ടിക്കൃഷി, കൃഷിക്ക് വേണ്ട ജലസേചനം, ഉണങ്ങിയ നിലം കൃഷിക്ക് അനുയോജ്യമാക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ അന്താരാഷ്‌ട്ര കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഭാരതത്തിന് പുറമേ, സുരിനെയിം (ദക്ഷിണാഫ്രിക്ക), മൊസാംബിക്ക്, യുഎസ്എ, യുകെ, ലൈബീരിയ, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബ്ദുള്‍ സലാമിന്റെ സേവനം ലഭിച്ചിട്ടുണ്ട്.

വിവിധ വിഷയങ്ങളില്‍ 155ല്‍ പരം പ്രബന്ധങ്ങളും13 പുസ്തകങ്ങളും അബ്ദുള്‍ സലാമിന്റെതായുണ്ട്. നാല് പതിറ്റാണ്ടായി, വൈസ് ചാന്‍സലര്‍, ഗവേഷകന്‍, പ്രൊഫസര്‍, ശാസ്ത്രജ്ഞന്‍, ഭരണാധികാരി എന്നീ പദവികളില്‍ വിവിധ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ കശുവണ്ടി ഗവേഷണ കേന്ദ്രത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്, അസോസിയേറ്റ് ഡീന്‍ എന്നീ പദവികളിലായിരുന്നു. ഈ കാലയളവില്‍ അദ്ദേഹം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസയും ശ്രദ്ധയും നേടി.

വൈസ് ചാന്‍സലര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയെ ലോകം ശ്രദ്ധിക്കുന്ന മികച്ച അക്കാദമിക്ക് കേന്ദ്രമാക്കാന്‍ അബ്ദുള്‍ സലാമിന് സാധിച്ചു. പഠനത്തിനും ഗവേഷണത്തിനും കൂടുതല്‍ പ്രാധാന്യം നല്കി. പഠനത്തെ ക്രിയാത്മകമായി പ്രചോദിപ്പിക്കുന്ന തരത്തില്‍ അന്തരീക്ഷം ഉറപ്പാക്കി. 12 ഡയറക്ടറേറ്റുകള്‍ സ്ഥാപിച്ചു. 2015ല്‍ ക്യൂഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല 101-ാം സ്ഥാനത്തായിരുന്നു. ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ബ്രിക്‌സ് രാജ്യങ്ങളില്‍ 5700 യൂണിവേഴ്‌സിറ്റികളാണ് ക്യൂഎസ് വേള്‍ഡ് റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്. പരിഷ്‌കാരങ്ങളും പ്രവര്‍ത്തനങ്ങളും വഴി, ഭാരതത്തിലെ 735 യൂണിവേഴ്‌സിറ്റികളില്‍ കാലിക്കറ്റ് സര്‍വകലാശാലയെ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ത്തി.

1952 മെയ് 10ന് കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജനനം. ഇളമ്പഴന്നൂരില്‍ പേരയത്ത് പുത്തന്‍ ബംഗ്ലാവില്‍ മുഹമ്മദ് ഹനീഫയുടെയും ഹാസുമ ബീവിയുടെയും മകന്‍. 1975 മുതല്‍ 1979 വരെ യൂണിയന്‍ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ ടെക്ക്‌നിക്കല്‍ ഓഫീസര്‍. 1984ല്‍ ഗവേഷണം പൂര്‍ത്തിയാക്കി പിഎച്ച്ഡി. 1979ല്‍ കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി. 1989ല്‍ അസോസിയേറ്റ് പ്രൊഫസര്‍. 1991ല്‍ യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് അബെര്‍ഡീനില്‍ കോമണ്‍വെല്‍ത്ത് ഫെലോ ആയി പോസ്റ്റ് ഡോക്ടറേറ്റ്. 1992ല്‍ വീണ്ടും അസോസിയേറ്റ് പ്രൊഫസറായി കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍. 1998ല്‍ പ്രൊഫസര്‍ തസ്തികയില്‍. 2001 മുതല്‍ 2002വരെ സുരിനേയിമില്‍ ഐടിഇസി എക്‌സ്പര്‍ട്ട്. 2002ല്‍ കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍ അസോസിയേറ്റ് ഡീന്‍. 2003ല്‍ കുവൈറ്റിലെ കുവൈറ്റ് യൂണിവേഴ്സ്റ്റിയില്‍ ബയോളജിക്കല്‍ സയന്‍സില്‍ വിസിറ്റിങ് പ്രൊഫസര്‍. 2007ല്‍ വീണ്ടും കാര്‍ഷിക സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്. 2011 മുതല്‍ 2015 വരെ വിസി.

2014ല്‍ ബിജെപിയില്‍. 2021ല്‍ നിയമസഭയിലേക്ക് തിരൂര്‍ മണ്ഡലത്തില്‍ മത്സരിച്ച് മികച്ച ജനപിന്തുണ നേടി. 2021ല്‍ കര്‍ണാടക ന്യൂനപക്ഷമോര്‍ച്ച പ്രഭാരി, ബിജെപി സ്റ്റേറ്റ് കമ്മിറ്റി അംഗം, ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി അംഗം, പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബിജെപി എന്‍ആര്‍ഐ ന്യൂനപക്ഷങ്ങളുടെ കോര്‍ഡിനേറ്റര്‍, 2022ല്‍ പോണ്ടിച്ചേരി ന്യൂനപക്ഷ മോര്‍ച്ച പ്രഭാരി, കോഴിക്കോട് ജില്ലാ ന്യൂനപക്ഷമോര്‍ച്ച പ്രഭാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags: malappuramLoksabha Election 2024Abdul SalamModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.