ന്യൂദൽഹി : ശ്രീബുദ്ധന്റെ ആദർശങ്ങൾ ഭാരതത്തിനും തായ്‌ലൻഡിനുമിടയിൽ ഒരു ആത്മീയ പാലമായി വർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം കൂടുതൽ വളർത്തുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു.
ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെ ഇടയിൽ ബാങ്കോക്കിലെ ബുദ്ധന്റെയും ശിഷ്യന്മാരുടെയും വിശുദ്ധ സ്ഥലങ്ങളിൽ ഒരു ദശലക്ഷത്തോളം വിശ്വാസികൾ പ്രണാമം അർപ്പിച്ചതായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള എക്‌സിലെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തർക്ക് ആത്മീയ സമ്പന്നമായ അനുഭവം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദിവസങ്ങളിൽ തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കുന്ന ചിയാങ് മായ്, ഉബോൺ റച്ചതാനി, ക്രാബി എന്നിവിടങ്ങളിൽ പ്രണാമം അർപ്പിക്കാൻ ഞാൻ ഭക്തരോട് അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
ഭാരതത്തിൽ സംരക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യൻമാരായ അരാഹത സരിപുത്രൻ, അരാഹത മൗദ്ഗലായനൻ എന്നിവരോടൊപ്പം ഭഗവാൻ ബുദ്ധന്റെ വിശുദ്ധ വസ്തുക്കളും ഫെബ്രുവരി 22 ന് ബാങ്കോക്കിൽ എത്തിയിരുന്നു.
ലോകമെമ്പാടുമുള്ള ബുദ്ധമത അനുയായികൾ ആദരിക്കുന്ന ഈ വസ്തുക്കൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊണ്ടുപോയത്.
















