Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവിടെ വീണവർ വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും:പുറത്തേക്ക് എടുത്തപ്പോൾ ദേഹത്ത് വസ്ത്രമൊന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 03:49 pm IST
in Entertainment

മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ടതിന് ശേഷമുള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്സ്’. “സർക്കാരിന്റെ കണക്കാണ് 13 എന്നത്. 19 ഓളം പേർ അതിൽപ്പെട്ടു പോയിട്ടുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്. തിയേറ്ററിലിരുന്ന് ഞാൻ കരയുകയായിരുന്നു. എന്റെ കൂട്ടുകാരുടെ വിഷമം ഞാൻ നേരിട്ടുകാണുകയാണ്. അവർ എത്രത്തോളം വിഷമിച്ചു എന്ന് നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞുപോയി. അപകടം പറ്റിയാൽ പിന്നെ കാര്യങ്ങൾ മറന്നുപോകും. മൂന്ന് വർഷമെടുത്തു ഞാൻ ആരോഗ്യം വീണ്ടെടുക്കാൻ.” എന്നാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായ സുഭാഷ് പറയുന്നത്.

ചിദംബരം സംവിധാനം ചെയ്ത സർവൈവൽ- ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിൽ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും കുറച്ച് യുവാക്കൾ കൊടൈക്കാനാലിലേക്ക് വിനോദയാത്ര പോവുന്നതും, തുടർന്ന് ഗുണ കേവ്സിലെ ഒരു ഗുഹയിൽ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമയിൽ കാണിക്കുന്നതുപോലെ അത്ര വെളിച്ചമൊന്നും അവിടെ ഉണ്ടായിരുന്നില്ല. നല്ല മഞ്ഞുണ്ടായിരുന്നു. ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്. മൂന്ന് പേർ പാസ് ചെയ്‌തുപോയി. ബാക്കിയുള്ളവർ ഇവന്റെ പിറകിലായുണ്ട്. പെട്ടെന്ന് ഇവൻ താഴേക്ക് ഒറ്റപ്പോക്കാണ്. എവിടെയോ പോയി പതിക്കുന്ന ഒരു ശബ്ദമാണ് പിന്നെ കേൾക്കുന്നത്. ഞങ്ങൾ സ്‌തംബ്ധരായിപ്പോയി. 20 മിനുട്ടോളം ഞങ്ങൾ നിർത്താതെ അവനെ വിളിച്ചു. ഇവൻ വിളികേൾക്കുന്നില്ല. അവിടെയുള്ളവരെ അറിയിച്ചപ്പോൾ നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയ്‌ക്കോ എന്ന് പറഞ്ഞ് നിർബന്ധിക്കുകയാണ്. പക്ഷേ ഞങ്ങൾ പോകാൻ തയ്യാറായായില്ല.
അവിടെ വീണവരാരും ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും. ആ കുഴിയിൽ വീണാൽ നേരെ ചെന്ന് തലയിടിക്കില്ല. ഒരു അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡ് പോലെയുള്ള സ്ട്രക്‌ചറാണ്. ഒരാൾക്ക് കൃത്യമായി പോകാൻ പറ്റുന്ന രീതിയിലാണ്.

സുഭാഷിന് മുൻപ് ആ കുഴിയിൽ വീണവരെ കൂടെയുള്ളവർ ചിലപ്പോൾ വിളിച്ചു നോക്കിക്കാണും. എന്നാൽ അവർക്ക് മിണ്ടാൻ കഴിഞ്ഞു കാണില്ല. സുഭാഷിന്റെ അന്നത്തെ ഫിസിക്ക്, അവന്റെ മെൻ്റൽ സ്ട്രെങ്‌ത്, ഇവന്റെ ഉയരം, ഇതെല്ലാം ഇവനെ സഹായിച്ചിട്ടുണ്ടാകും. ഇവന് പകരം ഞങ്ങളിൽ വേറെ ആരായിരുന്നു വീണതെങ്കിലും കഥ മാറിയേനെ. ഞങ്ങൾക്ക് ഇവനെ കൊണ്ടല്ലാതെ പോകാൻ കഴിയില്ല. ഇവന്റെ അമ്മ ഞങ്ങളെ വെട്ടിക്കളയും. ഇവന്റെ ബോഡിയെങ്കിലും കിട്ടാതെ പോകില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാട്ടുകാരും ഞങ്ങൾക്കൊപ്പം നിന്നു. ഇവന്റെ ശബ്ദം കുഴിയിൽ നിന്ന് കേട്ടത് അവരിലും പ്രതീക്ഷയുണ്ടാക്കി. ഡെവിൾസ് കിച്ചൺ എന്നാണല്ലോ പറയുന്നത്. അതിൽ നിന്ന് ആരും പുറത്തുവരില്ലെന്നും അപവാദമുണ്ടല്ലോ. അപ്പോൾ ഇവന്റെ ശബ്‌ദം കേട്ടപ്പോൾ നാട്ടുകാർക്കും പ്രതീക്ഷയായി. അവർ ഞങ്ങൾക്ക് വേണ്ടി വാദിച്ചു.

അങ്ങനെയാണ് ഞങ്ങളിൽ ഒരാൾ ഇറങ്ങാൻ തീരുമാനിക്കുന്നത്. ഇവന്റെ ജീൻസ് ഒരു കല്ലിൽ കൊരുത്ത് അതിന്റെ ബലത്തിൽ ഇവൻ തൂങ്ങിക്കിടക്കുകയാണ്. ഇവനെ പുറത്തേക്ക് എടുത്തപ്പോൾ ഇവന്റെ ദേഹത്ത് വസ്ത്രമൊന്നുമില്ല. കോട്ടും ജാക്കറ്റും അതിനുള്ളിൽ ബനിയനുമൊക്കെ ഇവൻ ധരിച്ചിരുന്നു. അതൊക്കെ എങ്ങനെ ഊരിപ്പോയെന്ന് പോലും ഇവന് ഓർമയില്ല.

എനിക്ക് അതൊരു അത്ഭുതമായിരുന്നു. ഭ്രാന്തമായ അവസ്ഥയിൽ വസ്ത്രങ്ങൾ ഞാൻ തന്നെ എന്തെങ്കിലും ചെയതതാണോ എന്നൊന്നും അറിയില്ല. ഞാൻ ടൂർ പോയത് മറന്നു, കുഴിയിലേക്ക് വീണത് മറന്നു. മരിച്ച് വേറെ ഏതോ ലോകത്ത് നിൽക്കുകയാണ് എന്നാണ് കരുതിയത്. ഇവരുടെ വിളി ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ മറുപടി പറയാൻ കഴിയുണ്ടായിരുന്നില്ല.” – യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് പറയുന്നു.

Tags: Malayalam MovieManjummel Boys
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ലർക്ക് ” ജൂലൈ 24-ന്

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

New Release

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

പുതിയ വാര്‍ത്തകള്‍

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.