Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സോണിയയുടെ പലായനം പരാജയ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 02:02 am IST
in Editorial

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഉത്തര്‍പ്രദേശിലെ സ്വന്തം മണ്ഡലമായ റായ്ബറേലി വിട്ട് രാജസ്ഥാനില്‍ അഭയം തേടിയിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാനെങ്കിലും സോണിയയെ രാജ്യസഭയിലെത്തിക്കാനുള്ള അംഗബലം കോണ്‍ഗ്രസ്സിനുള്ളതാണ് ഇങ്ങനെയൊരു പലായനത്തിനു കാരണം. 2019 ല്‍ അധികാരത്തുടര്‍ച്ച ലഭിച്ച മോദി സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കനുകൂലമായ തരംഗം പതിന്മടങ്ങ് ശക്തിയാര്‍ജിക്കുകയും, ഒടുവിലായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്കുശേഷം ദേശീയവികാരം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും അനുകൂലമായ ചരിത്രപരമായ ജനവിധിയാവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോകുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ഇതില്‍ കോണ്‍ഗ്രസ് ഒലിച്ചുപോകുമെന്ന് മാത്രമല്ല നെഹ്‌റു കുടുംബത്തിന്റെ തട്ടകമായി കൊണ്ടുനടക്കുന്ന റായ്ബറേലിയില്‍നിന്ന് സോണിയയ്‌ക്ക് പാര്‍ലമെന്റില്‍ എത്താനുമാവില്ല. 2014 ലെ നിയമസഭാ െതരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ സോണിയയ്‌ക്ക് 52 ശതമാനം വോട്ടും എതിരാളിയായ ബിജെപിയുടെ അജയ് അഗര്‍വാൡന് 42 ശതമാനം വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ വോട്ടിങ് ശതമാനം വര്‍ധിച്ചുവെങ്കിലും ഒരിക്കല്‍ക്കൂടി മത്‌സരിക്കാന്‍ അവര്‍ക്ക് ധൈര്യം വരുന്നില്ല. ബിജെപിക്ക് അ നുകൂലമായി വലിയ തരംഗമാണ് റായ്ബറേലിയില്‍ നിലനില്‍ക്കുന്നത്. പുറമേക്ക് കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരമോന്നത നേതാവുപോലും പരാജയഭീതി അനുഭവിക്കുന്നു എന്നതാണ് സോണിയയുടെ പലായനത്തില്‍നിന്ന് മനസ്സിലാവുന്നത്. കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കം കൂട്ടുന്ന നടപടിയാണിത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് റായ്ബറേലിയിലെ ജനങ്ങള്‍ക്ക് കത്തെഴുതിയിരിക്കുകയാണ് സോണിയ. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി രാജസ്ഥാനിലേക്ക് പോയ ശേഷമാണ് കത്ത് പുറത്തുവിട്ടത്. ഫിറോസ്ഗാന്ധിയും ഇന്ദിരാഗാന്ധിയും താനുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട റായ്ബറേലി നെഹ്‌റു കുടുംബത്തിന്റെ തട്ടകമാണെന്നും, ദല്‍ഹിയില്‍ താമസിക്കുന്ന തന്റെ അപൂര്‍ണമായ കുടുംബം റായ്ബറേലിയിലെത്തുമ്പോഴാണ് പൂര്‍ണമാകുന്നതെന്നുമൊക്കെ കത്തില്‍ വികാരപാരവശ്യത്തോടെ സോണിയ പറയുന്നുണ്ടെങ്കിലും കാര്യം ഇതൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. താന്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ മകള്‍ പ്രിയങ്കയെ പരീക്ഷിക്കുന്നതിനുള്ള അടവാണ് സോണിയ പ്രയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങിയെങ്കിലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന് രക്ഷപ്പെടാനായില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളാണ് സംഭവിച്ചത്. ഈ പശ്ചാത്തലത്തില്‍ റായ്ബറേലിക്കാരെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്ത് മകളെ ജയിപ്പിച്ചെടുക്കാനാണ് സോണിയ നോക്കുന്നത്. മകനിലുള്ള പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി ഉറപ്പായതിനാല്‍ രാജ്യസഭ വഴി പാര്‍ലമെന്റിലെത്തിയാല്‍ മാത്രമേ ദല്‍ഹിയിലെ ഔദ്യോഗിക വസതി സോണിയക്ക് നിലനിര്‍ത്താനാവൂ എന്ന പ്രശ്‌നവുമുണ്ടാവാം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതികൊണ്ട് മകന്‍ രാഹുല്‍ സ്വന്തം മണ്ഡലമായ അമേഠിയില്‍നിന്ന് ഓടിപ്പോന്ന് വയനാട്ടില്‍ മത്‌സരിച്ചതുപോലെയാണ് റായ്ബറേലിയില്‍നിന്നുള്ള സോണിയുടെ പലായനവും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പുവരുത്താന്‍ രാഹുല്‍ വയനാട്ടിനു പകരം കര്‍ണാടകയിലോ ഉത്തരഭാരതത്തിലെ ഏതെങ്കിലും സീറ്റിലോ സ്ഥാനാര്‍ത്ഥിയാവണമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഇതിന് രാഹുല്‍ തയ്യാറല്ല. പാര്‍ട്ടി ജയിച്ചില്ലെങ്കിലും തന്റെ മകന്‍ തോല്‍ക്കാന്‍ പാടില്ലെന്ന നിലപാടാണ് സോണിയയ്‌ക്കുള്ളത്. ഇതുതന്നെയാണ് റായ്ബറേലിയില്‍ പ്രിയങ്കയെ നിര്‍ത്തുന്നതിനു പിന്നിലുള്ളതും. എന്നാല്‍ ഇപ്പോഴത്തെ നിലയ്‌ക്ക് പ്രിയങ്കയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഉത്തര്‍പ്രദേശിലെ ‘ഇന്‍ഡി’ സഖ്യം തകര്‍ച്ചയിലാണ്. കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് യാതൊരു താല്‍പ്പര്യവുമില്ല. എന്‍ഡിഎ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയാവട്ടെ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലുമാണ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്ന മണ്ണില്‍ ചരിത്രപരമായ വിജയം മോദിയും യോഗിയും ആവര്‍ത്തിക്കും. റായ്ബറേലിയില്‍നിന്നുള്ള സോണിയയുടെ പലായനം മത്‌സരത്തിനു മുന്‍പേ കോണ്‍ഗ്രസ്സിന്റെ തോല്‍വി പ്രഖ്യാപിക്കുന്നതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് പാര്‍ട്ടിയെ നയിച്ചതിന്റെ ബഹുമതി മകനു പിന്നാലെ അമ്മയ്‌ക്കും അവകാശപ്പെടാം.

 

Tags: Sonia GandhiCongress leaderrajyasabhaRae Bareli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.