Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജ്ഞാനികള്‍ ആസക്തികളില്‍ അഭിരമിക്കുന്നില്ല

Janmabhumi Online by Janmabhumi Online
Feb 11, 2024, 09:29 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(കൃഷ്ണാര്‍ജുന സംവാദം)

പരമാത്മാവിനെ പ്രാപിക്കുന്ന മഹാപുരുഷന്മാരുടെ ജ്ഞാനം, വ്യവഹാര കാലത്ത് എങ്ങനെയായിരിക്കും?
തത്വജ്ഞാനിയായ മഹാപുരുഷന്‍, വിദ്വാനും വിനയാന്വിതനുമായ ബ്രാഹ്മണന്‍, പശു, ആന, നായ, ചണ്ഡാലന്‍ ഇവരിലെല്ലാം സമരൂപത്തില്‍ പരമാത്മാവിനെയാണ് കാണുന്നത്, അല്ലാതെ കഴിക്കുക, കുടിക്കുക പോലുള്ള വ്യവഹാരത്തില്‍ അവയുമായി ഏകത കാണുകയല്ല.

സമദര്‍ശി ആയാല്‍ എന്തു സംഭവിക്കും?
ആരുടെ മനസ്സാണോ സമഭാവത്തില്‍ സ്ഥിതി ചെയ്യുന്നത്, അവര്‍ ഈ ജീവിതത്തില്‍ത്തന്നെ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ബ്രഹ്മം ദോഷരഹിതവും സമവും (ഏകരസമായ തത്ത്വം) ആണ്. അതിനാല്‍ അവര്‍ സച്ചിദാനന്ദഘന പരമാത്മാവില്‍ വര്‍ത്തിക്കുന്നു.

ഈ സാമ്യാവസ്ഥയില്‍ സ്ഥിതി ചെയ്യാന്‍ ഉപായമെന്താണ്?
വ്യവഹാരത്തില്‍ ഇഷ്ടലാഭത്തില്‍ സന്തോഷിക്കാതെയും, അനിഷ്ടമായതു വരുമ്പോള്‍ വ്യാകുലപ്പെടാതെയുമിരിക്കുന്ന സ്ഥിരബുദ്ധികളും സംശയരഹിതരും ബ്രഹ്മജ്ഞാനികളുമായവര്‍ സച്ചിദാനന്ദഘന പരബ്രഹ്മ പരമാത്മാവില്‍ ഏകീഭാവത്തോടെ സദാ സ്ഥിതിചെയ്യുന്നു.

ഭഗവാനെ, ഈ സ്ഥിതി ഏതു ക്രമത്തിലാണ് പ്രാപ്തമാവുന്നത്?
ബാഹ്യവിഷയങ്ങളില്‍ ആസക്തിരഹിതമായ അന്തഃകരണത്തോടു കൂടിയ സാധകന് ആദ്യം ആത്മാവില്‍ കുടികൊള്ളുന്ന ധ്യാനജന്യമായ സാത്ത്വികാനന്ദം ലഭിക്കുന്നു. പിന്നീട് ബ്രഹ്മത്തില്‍ ഐക്യം പ്രാപിച്ച ആത്മാവോടുകൂടിയ അയാള്‍ അനശ്വരമായ ആനന്ദം അനുഭവിക്കുന്നു.

ബാഹ്യ പദാര്‍ത്ഥങ്ങളോടുള്ള ആസക്തിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?
ഇന്ദ്രിയ വിഷയ സംയോഗത്തില്‍ നിന്നുണ്ടാകുന്ന സുഖാനുഭവങ്ങള്‍ ഏതൊക്കെയാണോ, അവയെല്ലാം വിഷയാസക്തന് സുഖമായി തോന്നുമെങ്കിലും, അവ നിശ്ചയമായും ദുഃഖകാരണങ്ങള്‍ തന്നെ. അവയ്‌ക്ക് ആദിയും അന്തവും ഉണ്ട്. (വരികയും പോകയും ചെയ്യും). ഇക്കാരണത്താല്‍, അര്‍ജുനാ, ജ്ഞാനി അതിലൊന്നും അഭിരമിക്കുന്നില്ല.

ഭഗവാനെ ഭോഗങ്ങളില്‍ രമിക്കാത്ത ആ മനുഷ്യരുടെ വിശേഷത എന്താണ്?
ഏതൊരു സാധകന്‍ ശരീരമുപേക്ഷിക്കുന്നതിനുമുന്‍പ് ഇവിടെവച്ചുതന്നെ കാമ ക്രോധങ്ങളില്‍ നിന്നുണ്ടാകുന്ന വികാരത്തെ സഹിക്കാന്‍ ശക്തനാകുന്നുവോ, ആ മനുഷ്യന്‍ യോഗിയാകുന്നു; അയാള്‍ മാത്രമാണ് സന്തുഷ്ടനായ മനുഷ്യന്‍.

അങ്ങനെ ആയാല്‍ എന്തു സംഭവിക്കും?
കാമത്തിന്റെയും ക്രോധത്തിന്റെയും വികാരം ഉണ്ടാകാതിരിക്കുന്നതിനാല്‍, അവര്‍ക്ക് പരമാത്മതത്വത്തിന്റെ സുഖം ലഭിക്കുന്നു, അവര്‍ പരമാത്മതത്വത്തില്‍ തന്നെ രമിക്കുന്നു, അവരുടെ ജ്ഞാനം എപ്പോഴും അചഞ്ചലമായി നിലകൊള്ളുന്നു. അങ്ങനെ ബ്രഹ്മസ്വരൂപമായിത്തീരുന്ന സാധകന്‍ ശാന്തബ്രഹ്മത്തെ പ്രാപിക്കുന്നു.

ആ ശാന്തബ്രഹ്മത്തെ മറ്റാരൊക്കെ പ്രാപിക്കുന്നു?
പാപം നശിച്ചവരും ജ്ഞാനത്തിനാല്‍ സംശയങ്ങളെല്ലാം നീങ്ങിയവരും സര്‍വജീവികളുടെയും നന്മയില്‍ തത്പരരും, മനസ്സ് പരമാത്മാവില്‍ നിശ്ചലഭാവത്തോടെ ലയിച്ചവരുമായ ബ്രഹ്മജ്ഞാനികള്‍ നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നു.

നിര്‍വാണ ബ്രഹ്മത്തെ പ്രാപിക്കുന്നവരുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
അവര്‍ കാമക്രോധരഹിതരും മനസ്സിനെ നിയന്ത്രിച്ചവരും പരബ്രഹ്മപരമാത്മാവിനെ സാക്ഷാത്കരിച്ചവരുമാണ്. അത്തരം സാംഖ്യ യോഗികള്‍ക്ക് ജീവനുള്ളപ്പോഴും മരിച്ചാലും ‘ബ്രഹ്മനിര്‍വാണം’അനായാസേന ലഭ്യമാണ്.

(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)

 

Tags: Bhagavat gitaGita pressGeetha Madhuryam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഗീതാദര്‍ശനം- നേരറിവിന്റെ കൈപ്പുസ്തകം

Sports

ഞാന്‍‍ ഭഗവദ്ഗീത വായിക്കും… മനസ്സില്‍ ഒന്നേ ഉണ്ടായുള്ളൂ….ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക: ഒളിമ്പിക് മെഡല്‍ നേടിയ മനു ഭാക്കര്‍

World

ബ്രിട്ടനില്‍ ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്‌ ബോബ് ബ്ലാക്ക്മാനും ഭാരത വംശജയായ യുകെ എംപി ശിവാനി രാജയും

Samskriti

സാക്ഷാത്കാരത്തിന്റെ ആന്തരിക വെളിച്ചം

Samskriti

ഖാണ്ഡവ ദഹനവും പാമ്പിന്റെ പകയും

പുതിയ വാര്‍ത്തകള്‍

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

കവിത: അച്ചാര്‍

 സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം,പിന്തുണച്ച് എസ് എന്‍ ഡി പി യോഗം

ഹിമലിംഗമുറയുന്ന അമരനാഥം

മുല്ലപ്പെരിയാർ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം: അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്ന് ശുപാര്‍ശ

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധി:ഡോ. ഹാരിസ് സത്യസന്ധൻ; പറഞ്ഞതെല്ലാം പരിശോധിക്കും: ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies