മലപ്പുറം: മലപ്പുറത്ത് ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടയില്‍ രണ്ട് ഗുഹകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശങ്ക. ഈ ഗുഹകള്‍ ഹമാസ് മോഡല്‍ തുരങ്കമെന്ന് ആരോപണമുയര്‍ന്നിരുന്നു.
കലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിനടുത്ത് ചെട്യാര്‍മാട് ദേശീയപാതയിലാണ് 6വരിപാതയ്ക്കായി മണ്ണ് നീക്കവേ രണ്ട് ഗുഹകള്‍ കണ്ടെത്തിയത്. റോഡിന്റെ രണ്ട് വശത്തായാണ് വ്യാപ്തിയുള്ള ഗുഹ. പൂര്‍ണ്ണമായും മണ്ണ് നീക്കിയാലേ ഗുഹയുടെ ആഴവും വീതിയും അറിയൂ. ഒറ്റനോട്ടത്തില്‍ മനുഷ്യനിര്‍മ്മിതമാണ് ഈ ഗുഹകള്‍ എന്നതും ആശങ്കപ്പെടുത്തുന്നു.
ദേശീയ പാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി ആറ് മീറ്ററിലേറെ താഴ്ചയില്‍ കഴിയെടുത്തപ്പോള് ഈ ഗുഹ കണ്ടിരുന്നില്ല. പിന്നീട് ഇത്രയും വലി ഗുഹകള്‍ കണ്ടെത്തിയത് ദുരൂഹത ഉണര്‍ത്തിയിരുന്നു. റോഡിന്റെ രണ്ടു വശങ്ങളിലായി കാണപ്പെട്ട ഗുഹകള്‍ തമ്മില്‍ പരസ്പര ബന്ധമുള്ളതായും പറയുന്നു. റോഡിന്റെ ഒരു വശത്ത് നിന്നും അപ്പുറത്തേക്ക് പോകാന്‍ കഴിയുന്ന ഈ ഗുഹയെ ചില യൂട്യൂബ് ചാനലുകളാണ് ഹമാസ് മോഡല്‍ തുരങ്കവുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ചകള്‍ വൈറലായി.
എന്തായാലും ഈ ഗുഹസംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് ചരിത്രകാരന് ഡോ.പി.ശിവദാസന്‍ പറയുന്നു. സര്‍വ്വകലാശാലയിലെ ചരിത്രവിദ്യാര്‍ത്ഥികളും ഈ ഗുഹ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: