Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാസപ്പടി: മുഖ്യമന്ത്രിയുടെ കുടുംബമടക്കം അന്വേഷണ പരിധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 01:36 am IST
in Kerala

തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്ത് ആരോപണം വന്നാലും ചിരിച്ചുകൊണ്ട് നേരിടാനാകും. ആ മാനസികാവസ്ഥയിലാണ് താനെന്നും തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ഇരുകൈകളും ഉയര്‍ത്തി മുഖ്യമന്ത്രി.

എനിക്കെതിരെയുള്ള ആരോപണം ഒന്നും ഏശില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വീമ്പിളക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തു. കുരുക്ക് മുറുകുന്നത് വീണാവിജയനിലേക്ക് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വ്യവസായ മന്ത്രി പി. രാജീവ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി, കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എന്നിവിടങ്ങളിലേക്കാണ്. എക്‌സാലോജിക് കമ്പനി തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഭാര്യ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വീമ്പിളക്കലാണ് കമലയും അന്വേഷണ പരിധിയിലേക്ക് വരാന്‍ സാധ്യതയേറിയത്.

കമ്പനികാര്യ ഇടപാടുകളിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ്എഫ്‌ഐഒ യുടെ അന്വേഷണം ഇ ഡിയുടെ പരിശോധനകള്‍ക്ക് സമാനമാകും. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനും കമ്പനിയില്‍ നേരിട്ട് പരിശോധന നടത്താനും ഏജന്‍സിക്ക് അധികാരമുണ്ട്. കമ്പനികള്‍ ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ കമ്പനിയുടെ തലപ്പത്തുള്ളവരെ അറസ്റ്റ് ചെയ്യാനും എസ്എഫ്‌ഐഒക്ക് അധികാരമുണ്ട്. മാസപ്പടി ഗുരുതരമായ കുറ്റകൃത്യമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമ്പനി നിയമങ്ങള്‍ എല്ലാം എക്‌സാലോജിക്കും കെഎസ്‌ഐഡിസിയും ലംഘിച്ചു. എക്‌സാലോജിക്കിന് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന ആരോപണത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും വീണാ വിജയന് സാധിച്ചില്ല. ഇതോടെയാണ് അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന് വരുന്നതോടെ മാസപ്പടി വിവാദത്തിലെ ഡയറിയിലെ പേരുകള്‍ സംബന്ധിച്ചും അന്വേഷണം വരും. മാസപ്പടി പട്ടികയില്‍ ഇടത് വലത് മുന്നണികളിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരിനൊപ്പം പിവി എന്നും എഴുതിയിട്ടുണ്ട്. പിവി എന്നത് പിണറായി എന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്കും കൈമാറാം. മാസപ്പടി നല്‍കിയ തുക കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയിലും വരും. അതിനാല്‍ സിബിഐക്കും കേസ് കൈമാറാനുള്ള സാധ്യത നിലനില്‍ക്കുന്നു.

കേസന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തത് ഒരു കുടംബത്തെ തകര്‍ക്കാനെന്നാണ് മുന്‍മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഒന്നും പറയാനില്ലെന്ന് വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.

Tags: investigationMasappadiExalogic scamChief Minister's family
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

India

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

Kerala

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.