Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യയില്‍ തൊഴുതിട്ടും തൊഴുതിട്ടും മതിയാവാതെ വിഐപികള്‍; അയോധ്യരാമക്ഷേത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്‌ക്കര്‍. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 12:07 am IST
in India

തിരുവനന്തപുരം: അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്‌ക്കര്‍. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.

അത്രയ്‌ക്ക് തീവ്രമായ ഭക്തിയോടെയാണ് വിഐപികള്‍ രാമനെ തൊഴുതത്. ഇവര്‍ വിഐപികളായതുകൊണ്ടാകട്ടെ ഇത്ര സമയത്തിനുള്ളില്‍ തൊഴുത് പുറത്തുകടക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കാനും പൊലീസിനായില്ല. അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ശ്രീജിത് പണിയ്‌ക്കര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം വിവരിക്കുകയായിരുന്നു.

വിഐപികളായ അതിഥികള്‍ തൊഴുന്നു, ഫോട്ടോയെടുക്കുന്നു, മൊബൈലില്‍ രാമക്ഷേത്രത്തിന്റെ അകത്തെ കാഴ്ചകള്‍ പകര്‍ത്തുന്നു. എന്ന് മാത്രമല്ല, ആവേശത്തോടെ വീട്ടുകാരെ മൊബൈല്‍ വീഡിയോ കാളില്‍ വീട്ടുകാരെ ക്ഷേത്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കാട്ടിക്കൊടുക്കുകയുമാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും ഇഷ്ടമില്ല. അതായിരുന്നു അവരുടെ യഥാര്‍ത്ഥ ഭക്തിയുടെ പ്രകടനം.- ശ്രീജിത് പണിക്കര്‍ പറയുന്നു.
ആരും പുറത്തിറങ്ങാന്‍ തയ്യാറില്ല എന്ന് കണ്ടപ്പോള്‍ പുറത്തെ വാതില്‍ അടക്കുകയായിരുന്നു. പിന്നീട് എല്ലാവര്‍ക്കും കൃത്യമായി ഒരു സമയം മാത്രം അനുവദിച്ചതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. – ശ്രീജിത് പണിക്കര്‍ പറയുന്നു.

ശ്രീകോവിലില്‍ ഭണ്ഡാരം മുന്നിലുള്ളതിനാല്‍ ഒരു പ്രത്യേക അകലത്തില്‍ നിന്നു മാത്രമേ രാമവിഗ്രഹം കാണാനാകൂ. പക്ഷെ ശ്രീകോവിലില്‍ നല്ല വെളിച്ചമുള്ളതിനാല്‍ കൃത്യമായി വിഗ്രഹം കാണാനാകും. പക്ഷെ ആദ്യനിമിഷം ആ വിഗ്രഹം കാണുമ്പോള്‍, ആ ക്ഷേത്രം കാണുമ്പോള്‍ ഒരു വല്ലാത്ത വൈകാരിക അനുഭവമാണ്. കാരണം ആ പഴയ അയോധ്യയുടെ ചരിത്രമെല്ലാം മനസ്സിലൂടെ കടന്നുപോകും.-ശ്രീജിത് പറയുന്നു.

പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തൊഴാന്‍ ഏറ്റവും കൂടുതല്‍ തിരക്ക് കൂട്ടിയിരുന്നത് സന്യാസിമാരാണ്. കാരണം അവര്‍ക്ക് ശ്രീരാമഭഗവാനെ കാണാന്‍ വല്ലാത്ത അക്ഷമയായിരുന്നു. 500 വര്‍ഷം ഇതിന് നമ്മള്‍ കാത്തിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നുമുള്ള മാനസികാവസ്ഥയിലായിരുന്നു സന്യാസിമാര്‍. കാരണം അവരുടെ ഭക്തി പാരമ്യത്തിലെത്തിയ സമയമായിരുന്നു.

1947ല്‍ അയോധ്യയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ.കെ. നായരുടെ പേരമകനെ അവിടേക്ക് ക്ഷണിച്ചിരുന്നു. അന്ന് അയോധ്യയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നീക്കാന്‍ പറ്റില്ലെന്ന് കര്‍ശനമായി പറഞ്ഞയാണാണ് കെ.കെ. നായര്‍ എന്ന മലയാളിയായ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്ക് പേരമകനെ ക്ഷണിച്ചത് വളരെ നല്ല കാര്യമായി തോന്നി.വടക്കുന്നാഥക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും മറ്റും ഉണ്ടായിരുന്നു. കേരളത്തിലെ 20 ആശ്രമങ്ങളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.

ക്ഷേത്രത്തിന്റെ വലിപ്പം ചിത്രത്തില്‍ കാണുന്നതുപോലെയാണ്. ക്ഷേത്രത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എല്ലാം അത്രയ്‌ക്ക് ചെറുതാണ്. അത്ര ഗരിമയുള്ള ക്ഷേത്രമാണ് അയോധ്യയിലേത്. അതുപോലെ അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍…അങ്ങിനെ പലതും വിസ്മയിപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത്രയും ബൃഹത്തായ ഒരു പദ്ധതി വാഗ്ദാനം ചെയ്ത സമയത്തില്‍ പൂര്‍ത്തിയാക്കി എന്നത് വലിയ ഒരു ചരിത്രസംഭവം തന്നെയാണ്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ആത്മീയ ടൂറിസ്റ്റ് കേന്ദ്രമായി അയോധ്യ മാറും.

 

 

 

Tags: AyodhyaSreejith PanickerPranpratishtaAyodhya Ram temle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.