Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും പുറത്താക്കാന്‍ ലാലുവും മകനും ലാലന്‍സിങ്ങും നടത്തിയ ഗൂഡാലോചന പുറത്ത്

ബീഹാറില്‍ രാഷ്‌ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 11:18 pm IST
in India
ജെഡിയു ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് (ഇടത്ത്)

ജെഡിയു ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: ബീഹാറില്‍ രാഷ്‌ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് രാജിവെച്ചതിന് പിന്നിലെ ഗൂഢാലോചനയും പുറത്തായിരിക്കുകയാണ്.

ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേര്‍ന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. വലിയ വഞ്ചനയാണ് നിതീഷ് കുമാര്‍ ചെയ്തത്. പക്ഷെ അതിന് നിതീഷിനെ പ്രേരിപ്പിച്ചത് റാബ്രി ദേവിയുടെ കണ്ണീരും തേജസ്വിയുടെയും ലാലുവിന്റെയും അപേക്ഷയുമായിരുന്നു. ലാലു കുടുംബത്തിന്റെ വികാരപ്രകടനത്തില്‍ ഒരു ദുര‍്ബല നിമിഷത്തില്‍ വീണുപോവുകയായിരുന്നു നിതീഷ് കുമാര്‍.

എന്നാല്‍ ഇപ്പോള്‍ ലാലുപ്രസാദ് യാദവും മകനും ലാലന്‍ സിങ്ങും ചേര്‍ന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലാലുപ്രസാദ് യാദവും ലാലന്‍ സിങ്ങും വിമാനത്തില്‍വെച്ച് കണ്ട് ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഈകൂടിക്കാഴ്ചയ്‌ക്ക് രണ്ട് ദിവസം മുന്‍പേ ലാലന്‍സിങ്ങ് 12 ജെഡിയു എംഎല്‍എമാരുമായി രഹസ്യയോഗം ചേര്‍ന്നതായി പറയുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ലാലന്‍സിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അത് നിതീഷ് കുമാര്‍ സമ്മതിച്ചിരുന്നില്ല. സഹികെട്ട് ഏറ്റവുമൊടുവില്‍ നിതീഷ് കുമാറിനെ ഭരണത്തില്‍ നിന്നു തന്നെ തൂത്തെറിയാനാണ് ലാലുവും തേജസ്വിയും ലാലന്‍സിങ്ങും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്‌ക്ക് 79 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് (19) സിപിഐ-എംഎല്‍ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രന്‍ (1) എന്നിങ്ങനെയാണ് സീറ്റുനിലകള്‍.ഇത് എല്ലാം കൂട്ടിയാല്‍ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാല്‍ തേജസ്വിയ്‌ക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലന്‍ സിങ്ങ് ജെഡിയുവിന്റെ 12 എംഎല്‍എമാരെ കൂടെ കൂട്ടിയത്.

വെള്ളിയാഴ്ച രാജിവെച്ച ഉടന്‍ ഈ 12 ജെഡിയു എംഎല്‍എമാരെ ലാലുപ്രസാദ് യാദവിന്റെ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു ലാലന്‍ സിങ്ങിന്റെ ലക്ഷ്യം. ഇതിന് പ്രത്യുപകാരമായി ലാലന്‍ സിങ്ങിന് രാജ്യസഭാ എംപി പദവി നല‍്കാമെന്നതാണ് ലാലുപ്രസാദ് നല്‍കിയിരിക്കുന്ന വാഗ്ദാനം.

എന്നാല്‍, ലാലന്‍ സിങ്ങുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ 12 എംഎല്‍എമാരില്‍ ഒരാള്‍ ഈ വാര്‍ത്ത നിതീഷ് കുമാറിന് ചോര്‍ത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാന്‍ ഓപ്പറേഷന്‍ ലാലന്‍ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് വെള്ളിയാഴ്ച ലാലന്‍ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്‍റ് പദവി നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചത്.

എന്തായിരിക്കും ലാലന്‍ സിങ്ങിന്റെ അടുത്ത കരുനീക്കം എന്നതിന് കാതോര്‍ത്തിരിക്കുകയാണ് ബീഹാര്‍.

Tags: Bihar politicsbjpBiharLalu prasad yadavrabri deviTejaswi YadavLalan Singhconspiracy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.