Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ് കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ നിന്നും പുറത്താക്കാന്‍ ലാലുവും മകനും ലാലന്‍സിങ്ങും നടത്തിയ ഗൂഡാലോചന പുറത്ത്

ബീഹാറില്‍ രാഷ്‌ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 11:18 pm IST
in India
ജെഡിയു ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് (ഇടത്ത്)

ജെഡിയു ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: ബീഹാറില്‍ രാഷ്‌ട്രീയത്തിലെ അഴിമതി വീരനായ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വി യാദവും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുകഴിഞ്ഞു.വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ദേശീയ പ്രസിഡന്‍റ് ലാലന്‍ സിങ്ങ് രാജിവെച്ചതിന് പിന്നിലെ ഗൂഢാലോചനയും പുറത്തായിരിക്കുകയാണ്.

ഒരു കാലത്ത് ലാലുപ്രസാദ് യാദവും മകനും ലാലുവിന്റെ ഭാര്യ റബ്രിദേവിയും ചേര്‍ന്ന് നടത്തിയ രഹസ്യനീക്കങ്ങളുടെ ഫലമായാണ് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് ലാലുപ്രസാദ് യാദവിലേക്ക് ചാഞ്ഞത്. വലിയ വഞ്ചനയാണ് നിതീഷ് കുമാര്‍ ചെയ്തത്. പക്ഷെ അതിന് നിതീഷിനെ പ്രേരിപ്പിച്ചത് റാബ്രി ദേവിയുടെ കണ്ണീരും തേജസ്വിയുടെയും ലാലുവിന്റെയും അപേക്ഷയുമായിരുന്നു. ലാലു കുടുംബത്തിന്റെ വികാരപ്രകടനത്തില്‍ ഒരു ദുര‍്ബല നിമിഷത്തില്‍ വീണുപോവുകയായിരുന്നു നിതീഷ് കുമാര്‍.

എന്നാല്‍ ഇപ്പോള്‍ ലാലുപ്രസാദ് യാദവും മകനും ലാലന്‍ സിങ്ങും ചേര്‍ന്ന് നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും വലിച്ചുപുറത്തിടാനുള്ള ഗൂഢാലോചന നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലാലുപ്രസാദ് യാദവും ലാലന്‍ സിങ്ങും വിമാനത്തില്‍വെച്ച് കണ്ട് ഗൂഡാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഈകൂടിക്കാഴ്ചയ്‌ക്ക് രണ്ട് ദിവസം മുന്‍പേ ലാലന്‍സിങ്ങ് 12 ജെഡിയു എംഎല്‍എമാരുമായി രഹസ്യയോഗം ചേര്‍ന്നതായി പറയുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ലാലന്‍സിങ്ങ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അത് നിതീഷ് കുമാര്‍ സമ്മതിച്ചിരുന്നില്ല. സഹികെട്ട് ഏറ്റവുമൊടുവില്‍ നിതീഷ് കുമാറിനെ ഭരണത്തില്‍ നിന്നു തന്നെ തൂത്തെറിയാനാണ് ലാലുവും തേജസ്വിയും ലാലന്‍സിങ്ങും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.

ആകെ 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയ്‌ക്ക് 79 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് (19) സിപിഐ-എംഎല്‍ (12), .സിപിഎം (2), സിപിഐ (2), സ്വതന്ത്രന്‍ (1) എന്നിങ്ങനെയാണ് സീറ്റുനിലകള്‍.ഇത് എല്ലാം കൂട്ടിയാല്‍ 114 സീറ്റുകളാണ്. 45 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെഡിയുവിനുള്ളത്. ഇനി ജെഡിയുവിന്റെ പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ഒരു ഏഴ് പേരുടെ പിന്തുണകിട്ടിയാല്‍ തേജസ്വിയ്‌ക്ക് മുഖ്യമന്ത്രിയാകാം. അതാണ് ലാലന്‍ സിങ്ങ് ജെഡിയുവിന്റെ 12 എംഎല്‍എമാരെ കൂടെ കൂട്ടിയത്.

വെള്ളിയാഴ്ച രാജിവെച്ച ഉടന്‍ ഈ 12 ജെഡിയു എംഎല്‍എമാരെ ലാലുപ്രസാദ് യാദവിന്റെ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു ലാലന്‍ സിങ്ങിന്റെ ലക്ഷ്യം. ഇതിന് പ്രത്യുപകാരമായി ലാലന്‍ സിങ്ങിന് രാജ്യസഭാ എംപി പദവി നല‍്കാമെന്നതാണ് ലാലുപ്രസാദ് നല്‍കിയിരിക്കുന്ന വാഗ്ദാനം.

എന്നാല്‍, ലാലന്‍ സിങ്ങുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ 12 എംഎല്‍എമാരില്‍ ഒരാള്‍ ഈ വാര്‍ത്ത നിതീഷ് കുമാറിന് ചോര്‍ത്തിക്കൊടുത്തു. ഇതോടെയാണ് നിതീഷ് കുമാര്‍ തന്റെ മുഖ്യമന്ത്രിക്കസേര ഏത് വിധേനയും സംരക്ഷിക്കാന്‍ ഓപ്പറേഷന്‍ ലാലന്‍ എന്ന പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. അതാണ് വെള്ളിയാഴ്ച ലാലന്‍ സിങ്ങിന്റെ രാജിയിലും ജെഡിയുവിന്റെ ദേശീയ പ്രസിഡന്‍റ് പദവി നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കുന്നതിലേക്കും നയിച്ചത്.

എന്തായിരിക്കും ലാലന്‍ സിങ്ങിന്റെ അടുത്ത കരുനീക്കം എന്നതിന് കാതോര്‍ത്തിരിക്കുകയാണ് ബീഹാര്‍.

Tags: rabri deviTejaswi YadavLalan SinghconspiracyBihar politicsbjpBiharLalu prasad yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.