Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബി. ഗംഗാധരന്‍ അനുസ്മരണം: നഷ്ടമായത് കാര്‍ക്കശ്യത്തിലെ സുസ്‌മേരവദനനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 07:57 pm IST
in Article, Palakkad, Parivar

എ.ജെ. ശ്രീനി
(എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്)

സുസ്‌മേരവദനം, അതിന് മോടികൂട്ടുന്ന നീളന്‍ ഗോപിക്കുറി, അതും ചന്ദനപൊട്ട്. അതിനി നാം കാണുകയില്ല. ഇന്നലെ അന്തരിച്ച മൂത്താന്തറ ആരപ്പത്ത് കല്ലിങ്കല്‍ വീട്ടില്‍ ബി. ഗംഗാധരന്‍ എന്ന ഗംഗാധരേട്ടനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്. വളരെ കുറച്ചുമാത്രം സംസാരിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

റെയില്‍വെയില്‍ പേഴ്‌സണല്‍ ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചെറുപ്രായത്തില്‍ത്തന്നെ മൂത്താന്തറയിലെ ശാഖയില്‍ പോയിത്തുടങ്ങി. അവിടെനിന്നു തുടങ്ങിയ സംഘബന്ധം മരിക്കുന്നതുവരെയും തുടര്‍ന്നു.

ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയില്‍ ബിഎംഎസ് യൂണിയന്‍ ആരംഭിക്കുന്നതിന് ബിഎംഎസ് നേതാവായിരുന്ന പരേതനായ രാ.വേണുഗോപാല്‍ ചുമതല ഏല്‍പ്പിച്ചത് ഗംഗാധരനെയായിരുന്നു. അന്ന് ബിഎംഎസിന്റെ പാലക്കാട് ചുമതല വഹിച്ചിരുന്ന ടി. ചന്ദ്രശേഖരനൊപ്പമാണ് സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ടുനീങ്ങിയത്. ദക്ഷിണ റെയില്‍വെ കാര്‍മിക് സംഘിനെ ഇന്നത്തെ മുന്‍നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ്.

മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നതിനാല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ദത്തോപന്ത് ഠേംഗ്ഡി, രാ വേണുഗോപാല്‍, എല്‍.കെ.അദ്വാനി, മദന്‍ലാല്‍ ഖുറാന, ടി.എന്‍. ഭരതന്‍, കെ. ഭാസ്‌കര്‍റാവുജി, ഭാസ്‌കര്‍ജി, ആര്‍.ഹരി, ഒ. രാജഗോപാല്‍, പി.പരമേശ്വരന്‍, കെ.ജി. മാരാര്‍, കെ. രാമന്‍പിള്ള, പി.എസ്. ശ്രീധരന്‍പിള്ള, പി.പി. മുകുന്ദന്‍, പാലക്കാട് വിഭാഗ് പ്രചാരക് ആയിരുന്ന പി. വാസുദേവന്‍
തുടങ്ങി ഏറെ. റെയില്‍വെയില്‍ 1970കളില്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സമരക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതില്‍
ഗംഗാധരേട്ടനുമുണ്ടായിരുന്നു. അന്നുമുതല്‍ ഠേംഗ്ഡിജിയോടൊപ്പമായിരുന്നു സഹവാസം.

പിന്നീട് സമരം നടത്തിയവരെ തിരിച്ചെടുത്തപ്പോള്‍ തുടക്കത്തില്‍ പോകാന്‍ വിസ്സമതിച്ചെങ്കിലും ഠേംഗ്ഡിജിയുടെ നിര്‍ബന്ധപ്രകാരമാണ് വീണ്ടും റെയില്‍വെയില്‍ ചേര്‍ന്നത്. കര്‍ണകയമ്മന്‍ ഹൈസ്‌കൂളില്‍ മൂന്ന് ടേമുകളിലായി മാനേജറായിരുന്നു. സ്‌കൂളിനെ ഉന്നത നിലയിലെത്തിക്കുവാന്‍ വിവിധതരത്തിലുള്ള പരിഷ്‌കരണ നടപടികള്‍ കൈക്കൊണ്ടിരുന്നു. അച്ഛന്‍ കെ. ബാലന്‍ മാസ്റ്റര്‍ ഇതേ സ്‌കൂളിലെ മാനേജറായിരുന്നു. മൂത്താന്തറയില്‍ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ കെഎസ്ബി സ്‌കൂള്‍ സ്ഥാപിച്ച ബാലന്‍മാസ്റ്റര്‍ പ്രധാനാധ്യാപകനും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്നു. മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്റെ അമ്മാവന്റെ മകനാണ്. ഗംഗാധരന്‍ നഗരത്തിലെ വിവിധ സംഘടനകളില്‍ സജീവസാന്നിധ്യം പുലര്‍ത്തിയിരുന്നു.

റോട്ടറി ക്ലബിന്റെ പ്രസിഡന്റ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ സ്ഥാപകപ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാധവരാജക്ലബിന്റെയും പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നതിനാല്‍ സംഘത്തിന്റെയും ബിജെപിയുടെയും കാര്യകര്‍ത്താക്കള്‍ക്ക് മറ്റുള്ളവരുമായി ബന്ധപ്പടുവാനുള്ള ഒരു പാലമായി വര്‍ത്തിച്ചുവെന്നും പറയാം.

കേരള രാഷ്‌ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച ‘ഭഗവാന്‍ കാലുമാറുന്നു…’ എന്ന കെപിഎസി നാടകത്തിനെതിരെ ഹൈന്ദവസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ പ്രധാനപങ്കാളിയായിരുന്നു. പാലക്കാട് ടൗണ്‍ഹാളില്‍ നാടകം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സമരം നടത്തുകയും കേസില്‍ പ്രതിയാവുകയും ചെയ്തു. സ്‌കൂളില്‍ പ്രധാനാധ്യാപകര്‍മാത്രമെ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളൂ എന്ന നിയമമുണ്ടെങ്കിലും അതിനെ മറികടന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെക്കൊണ്ട് കര്‍ണകയമ്മന്‍ ഹൈസ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത് ഇദ്ദേഹം മാനേജര്‍ ആയിരിക്കെയാണ്. ഇതിന്റെപേരില്‍ എന്തുസംഭവിച്ചാലും താനതിനെ നേരിട്ടുകൊള്ളുമെന്ന ചങ്കൂറ്റത്തോടെയായിരുന്നു നടപടി.

2017 ആഗസ്ത് 15ന് കര്‍ണകയമ്മന്‍ ഹൈസ്‌കൂളില്‍ വിവാദങ്ങള്‍ക്കിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്തതും അത്യപൂര്‍വവുമായ സംഭവമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അതുപോലെ അയോധ്യയില്‍ കര്‍സേവ നടന്നപ്പോള്‍ 120 പേരുള്ള സംഘത്തെ നയിച്ചത് ഗംഗാധരനേട്ടനായിരുന്നു. മൂത്താന്തറയില്‍ അക്ഷയ സെന്റര്‍ ആരംഭിച്ചതും ഇദ്ദേഹമാണ്.

ശാഖയില്‍ പോകുന്നതുപോലെത്തന്നെ നിര്‍ബന്ധമായിരുന്നു പുസ്തകവായനയും. സംഘത്തെ സംബന്ധിച്ചുള്ള ഏത് പുസ്തകം പുറത്തിറങ്ങിയാലും അത് വാങ്ങിക്കുകയും വായിക്കുകയും ചെയ്തിരുന്നു. സംഘത്തിന്റെ പാലക്കാട് വിഭാഗ് പ്രചാരകും പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ സെക്രട്ടറിയുമായ പി. വാസുദേവന്റെ 90-ാം പിറന്നാള്‍ സ്വാമി ചിദാ
നന്ദപുരിയുടെ ആശ്രമത്തില്‍ ആഘോഷിച്ചപ്പോള്‍ അദ്ദേഹം കുടുംബസമേതം പങ്കെടുത്തിരുന്നു.

തിരുവാതിര നാളില്‍ വിഷ്ണുപാദം പൂകിയ ഗംഗാധരേട്ടന്റെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

Tags: RSSPalakkadB. Gangadharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.