Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്രിസ്മസ്‌ അവധിക്കാലം ആഘോഷമാക്കാന്‍ ഇടുക്കിയിലേക്ക് വിരുന്നെത്തിയത് മുക്കാല്‍ ലക്ഷത്തോളം വിനോദസഞ്ചാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 06:33 pm IST
in Idukki, Travel
പാഞ്ചാലിമേട്

പാഞ്ചാലിമേട്

തൊടുപുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ മൂന്നാറും വാഗമണ്ണും തേക്കടിയും അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിതോടെ ഇടുക്കി അക്ഷരാര്‍ത്ഥത്തില്‍ ഹൗസ് ഫുള്ളായി. മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ ഡിടിപിസിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ മാത്രമെത്തിയത് മുക്കാല്‍ ലക്ഷത്തിലേറെ പേരാണ്.

ക്രിസ്മസ് ദിനമായ തിങ്കളാഴ്ച 28,233 സഞ്ചാരികളാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശച്ചത്. വാഗമണ്ണിലാണ് അഭൂതപുര്‍വമായ തിരക്കനുഭവപ്പെട്ടത്. ചില്ലുപാലമുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ക്രിസ്മസിന് 6968 പേരും ഞായറാഴ്ച 7110 പേരും എത്തി. അവധിദിനങ്ങള്‍ ആഘോഷമാക്കാന്‍ പതിനായിരങ്ങള്‍ വാഹനങ്ങളില്‍ ഒഴുകിയെത്തിയതോടെ പ്രധാന റോഡുകളിലെല്ലാം കുരുക്ക് രൂക്ഷമായി.

വാഗമണ്‍ ചില്ലുപാലം

പല സഞ്ചാരികളും മണിക്കൂറുകളെടുത്താണ് ഓരോ കിലോമീറ്ററും താണ്ടിയത്. ഡിസംബര്‍ 20 മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ടൂറിസം മേഖലയില്‍ തിരക്ക് മൂലം മുറികള്‍ കിട്ടാത്ത അവസ്ഥയായിരുന്നു. മുറികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും വാഹനത്തിനുള്ളിലും മറ്റുമാണ് രാത്രി കഴിച്ചുകൂട്ടിയത്. തിരക്ക് മൂലം പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നവരും ഏറെ. 23 മുതല്‍ പ്രതിദിനംഅയ്യായിരത്തിലേറെ സഞ്ചാരികളാണ് വാഗമണ്‍ മൊട്ടക്കുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഞായറാഴ്ച അത് പതിനായിരത്തിന് അടുത്തെത്തി. പരുന്തുംപാറ, പാഞ്ചാലിമേട് കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ല. മൊട്ടക്കുന്നുകള്‍, പുല്‍മേടുകള്‍ എന്നിവിടങ്ങള്‍ നിറഞ്ഞ് എല്ലാ ദിവസവും സഞ്ചാരികളാണ്. ശ്രീനാരായണപുരം, പൊന്മുടി, കള്ളിമാലി, ചതുരംഗപ്പാറ എന്നിവിടങ്ങള്‍ സഞ്ചാരികളാല്‍ നിറഞ്ഞു.

അവധി ദിവസങ്ങളില്‍ മുട്ടം മലങ്കര ടൂറിസം ഹബ്ബ് സന്ദര്‍ശിച്ചത് 8000ല്‍പരം ആളുകള്‍. ക്രിസ്മസ് ദിനമായ തിങ്കളാഴ്‌ച്ച മാത്രം 3500ല്‍ പരം ആളുകളാണ് ഇവിടെക്ക് എത്തിയത്. കുട്ടികളുടെ പാര്‍ക്ക്, അണക്കെട്ടിന്റേയും ചുറ്റ് പ്രദേശങ്ങളിലേയും സന്ദര്‍ശനം, എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങള്‍ മാത്രമാണ് മലങ്കര ഹബ്ബില്‍ ഒരുക്കിയിട്ടുള്ളത്. എങ്കിലും നിത്യവും അനേകം ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഹബ്ബിനോട് അനുബന്ധിച്ച് സജ്ജമാക്കിയ മ്യൂസിക്ക് സിസ്റ്റത്തില്‍ നിന്ന് ഒഴുകിയെത്തുന്ന മെലഡി ഗാനങ്ങള്‍, വൈകുന്നേരങ്ങളില്‍ തെളിയുന്ന വൈദ്യുത ദീപാലങ്കാരങ്ങള്‍ ഇതൊക്കെ കാണാനും ആസ്വദിക്കാനും കുടുംബ സമേതമാണ് ജനങ്ങള്‍ ഇവിടേക്ക് എത്തുന്നത്.

വാഹനങ്ങള്‍ ഹബ്ബില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ പ്രധാന പ്രവേശന കവാടത്തിന് വെളിയിലാണ് പാര്‍ക്ക് ചെയ്യുന്നതും. പുതുവത്സരത്തിന് എത്തുന്ന സഞ്ചാരി
കളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളമാകുമെന്നാണ് കണക്കുകൂട്ടല്‍.

Tags: idukkiTouristsChristmas holidays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.