Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കാടാമ്പുഴയിലേത് ശങ്കരാചാര്യരുടെ സൂക്ഷശരീരചൈതന്യം; എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പം കേട്ട് ഞെട്ടിത്തരിച്ച് പിണറായിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2023, 10:21 pm IST
in News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ പ്രധാന പൊലീസ് ഓഫീസര്‍മാരില്‍ ഒരാളായ എഡിജിപി ശ്രീജിത്തിന്റെ ക്ഷേത്രസങ്കല്‍പത്തെക്കുറിച്ചുള്ള വിശദീകരണം കേട്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ് പിണറായിസ്റ്റുകള്‍. കാടാമ്പുഴ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ പങ്കുവെയ്‌ക്കുന്നു.

ക്ഷേത്രം എന്താണെന്ന് എത്ര പേര്‍ക്കറിയാം? തന്ത്രി ഭദ്രദീപം തെളിയിച്ചാണ് ഇവിടെ ഉദ്ഘാടനം ചെയ്തത്. ഈ. തന്ത്രി ആരാണെന്ന് എത്ര പേര്‍ക്കറിയാം? എന്നീ ചോദ്യങ്ങളിലൂടെയാണ് ശ്രീജിത് പ്രസംഗം തുടങ്ങിയത്. എന്താണ് തന്ത്രം? ശരീരത്തെ മോചിപ്പിക്കുന്നതെന്തോ അതാണ് തന്ത്രം. മനസ്സിനെ മോചിപ്പിക്കുന്നതെന്തോ അതാണ് മന്ത്രം. പക്ഷെ കേരളത്തില്‍ മന്ത്രം വഴി ജീവിക്കുന്നവരെ തന്ത്രിയെന്നും തന്ത്രം കൊണ്ട് ജീവിക്കുന്നവരെ മന്ത്രിയെന്നുമാണ് നമ്മള്‍ വിളിക്കുന്നത്. അത് വലിയൊരു വിരോധാഭാസമാണെന്ന് അദ്ദേഹം രാഷ്‌ട്രീയക്കാരെ കളിയാക്കുകയും ചെയ്തു.

ഒരു ക്ഷേത്രത്തിലെ പിതൃസ്ഥാനം വഹിക്കുന്നയാളാണ് തന്ത്രി. സംസ്കൃതത്തില്‍ ക്ഷേത്രം എന്നാല്‍ ശരീരം എന്നാണര്‍ത്ഥം. മരിച്ചവരെ എന്നും മരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. ഇതിന് ആദ്യത്തെ ശ്രമം നടത്തിയത് ഈജിപ്തിലെ ഫറവോന്‍മാരാണ്. അവര്‍ മരിച്ചവരെ മണ്‍കുടങ്ങളില്‍ കുഴിച്ചിട്ടു. അവര്‍ ആ കുടങ്ങളില്‍ സ്ഥിരം ജീവിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണ് അത് ചെയ്തത്. എന്നാല്‍ ഭാരത്തില്‍ നമ്മള്‍ കുറെക്കൂടി വിശേഷ ബുദ്ധിയുള്ളവരാണ്. സ്ഥൂലം, സൂക്ഷമം, പരം എന്നീ മൂന്ന് തരം ശരീരസങ്കല്‍പനങ്ങള്‍ നമുക്കുണ്ട്. സ്ഥൂലം എന്നാല്‍ നമ്മുടെ ശരീരം. സ്ഥൂലശരീരത്തെ മരണസമയത്ത് വിട്ടുപോകുന്നതെന്തോ അതാണ് സൂക്ഷ്മം. വിശേഷമായി ഗ്രഹിക്കാന്‍ എന്ത് ഉപാധിയാകുന്നോ അതാണ് വിഗ്രഹം. – ശ്രീജിത് പറയുന്നു.

സൂക്ഷമശരീരത്തെ, അഥവാ ജീവാത്മാവിനെ പ്രതിഷ്ഠാകര്‍മ്മത്തിലൂടെ ഒരു ക്ഷേത്രത്തിലേക്കാവാഹിച്ച് വെച്ച് അവിടെ നിത്യപൂജയും തപസ്സും വഴി തന്ത്രികളുടെ നേതൃത്വത്തില്‍ ആചാര്യന്‍മാരുടെ അനുഷ്ഠാനത്തിലൂടെ വളര്‍ത്തിവരുത്തുന്ന ചൈതന്യം എന്നത് യഥാര്‍ത്ഥത്തില്‍ ആ പ്രതിഷ്ഠാകര്‍ത്താവിന്റെ സൂക്ഷ്മ ശരീരമാണ്. കാടാമ്പുഴയില്‍ ആ സൂക്ഷമ ശരീര ചൈതന്യം ശങ്കരാചാര്യരുടേതാണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍ കാടാമ്പുഴയില്‍ പ്രതിഷ്ഠയില്ല, സ്വയംഭൂവാണ് ഇവിടുത്തെ അമ്മ. തന്നത്താന്‍ വന്നതാണ്. അങ്ങിനെയുള്ള അപൂര്‍വ്വമായ ആ ചൈതന്യത്തെ ക്രോഡീകരിച്ച് ക്ഷേത്രരൂപത്തിലാക്കിയ ആചാര്യന്‍ ശങ്കരാചാര്യരാണ്. അതുകൊണ്ട് ഇവിടെ തൊഴുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ശങ്കരാചാര്യരുടെ സൂക്ഷ്മശരീര ചൈതന്യമാണ് -ശ്രീജിത് വിശദീകരിച്ചു.

ക്ഷേത്ര സന്ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ നല്ല സുഖമായീ ട്ടോ എന്ന് ചിലര്‍ പറയും. എന്നാല്‍ അത് പ്രതിഷ്ടനടത്തിയ ആചാര്യന്റെ സൂക്ഷ്മശരീരവുമായി ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തന്‍ താദാത്മ്യപ്പെടുമ്പോഴാണ് ആ സുഖം കിട്ടുന്നത്. -ശ്രീജിത് പറയുന്നു.

ഊഷ്മളവും ശക്തവുമായ ആചരണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്ന ചൈതന്യ വിശേഷങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങളുടെ അഹങ്കാരം പൂര്‍ണ്ണമായും ഇല്ലാതാകുന്നു. കാരണം ഭക്തനായ നിങ്ങള്‍ ക്ഷേത്രം പ്രതിഷ്ഠിച്ച ആചാര്യന്റെ സൂക്ഷ്മശരീരവുമായി താദാത്മ്യപ്പെടുകയാണ് ചെയ്യുന്നത്. – ശ്രീജിത് പറയുന്നു. .

രണ്ട് ദിവസം മുന്‍പ് നവകേരളസദസ്സിന് പോയപ്പോള്‍ പൊലീസ് സ്റ്റേഷനിലെ ഒരു ജീപ്പ് എന്റെ കാല്‍പാദത്തിലൂടെ കയറി. അപ്പോള്‍ നിലവിളിച്ചു. അല്‍പം പനിയുമുണ്ടായിരുന്നു. എന്നാല്‍ ഈ കാടാമ്പുഴയില്‍ എത്തിയപ്പോള്‍ കാലിലെ വേദന പോയി. എന്റെ പനിയും പോയി, ഈ ക്ഷേത്രചൈതന്യമാണ് അതിന് കാരണം. -ശ്രീജിത് പറഞ്ഞു.

താന്ത്രികവിധി പ്രകാരമുള്ള ചൈതന്യസമുച്ചയങ്ങളുടെ കേദാരങ്ങളായ ക്ഷേത്രങ്ങളെ നിയന്ത്രിക്കാനും നേര്‍ദിശ കൊടുക്കാനുമാണ് ഇവിടുത്തെ തന്ത്രിമാരും ദേവസ്വവും. – ശ്രീജിത് പറഞ്ഞു.

Tags: MantraTempleAdi ShankaracharyaTantriAdi SankaranADGP S.Sreejithkadampuzha bhagavati temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

India

കാട് വെട്ടിത്തളിക്കുന്നതിനിടെ 800 വർഷം പഴക്കമുള്ള ക്ഷേത്രം പുറത്ത് ; പൊളിച്ചുമാറ്റി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ ; സംഘടിച്ചെത്തി നാട്ടുകാർ

Kerala

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.