രാജ്കോട്ട്: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയ് ഹസാരെ ട്രോഫിയില്‍ പുതിയ ജേതാക്കളെ നിര്‍ണയിക്കാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ കൂടി. നാളെ നടക്കുന്ന രണ്ട് സെമി ഫൈനലുകളില്‍ ജയിക്കുന്നവര്‍ ശനിയാഴ്ച കലാശപോരാട്ടത്തിനിറങ്ങുന്നതോടെ പുതിയ ജേതാക്കള്‍ നിര്‍ണയിക്കപ്പെടും. നിലവിലെ ജേതാക്കളായ സൗരാഷ്ട്ര ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. നാളെ നടക്കുന്ന സെമി പോരാട്ടങ്ങളില്‍ തമിഴ്നാടും ഹരിയാനയും തമ്മിലും രാജസ്ഥാനും കര്‍ണാടകയും തമ്മിലും ഏറ്റുമുട്ടും.
പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിലൂടെ കടന്നുവന്ന കേരളവും ബെംഗാളും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളം രാജസ്ഥോനോട് പരാജയപ്പെട്ടപ്പോള്‍ ബംഗാള്‍ ഹരിയാനയോട് തോറ്റു. മറ്റ് മത്സരങ്ങളില്‍ കര്‍ണാടക വിദര്‍ഭയെയും മുംബൈയെ തമിഴ്നാടും തോല്‍പ്പിച്ചു.
ബംഗാളിനെതിരായ ഹരിയാനയുടെ വിജയം നാല് വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 225 റണ്സെടുനത്ത് 50 ഓവറില്‍ ഓള്‍ഔട്ടായി. മറുപടിയില്‍ ആറ് വിക്കറ്റ് നഷ്ടത്തോടെ ഹരിയാന ജയിച്ചത് 4.5 ഓവറുകള്‍ മിച്ചംവച്ച്. ഹര്യാന ഓപ്പണര്‍ അങ്കിത് കുമാര്‍ സെഞ്ചുറി(102)യുമായി തിളങ്ങി.
വിദര്‍ഭയ്ക്കെതിരെ കര്‍ണാടക ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 44.5 ഓവറില്‍ 173 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വിജയ്കുമാര്‍ വൈശാഖിന്റെ നാല് വിക്കറ്റ് പ്രകടനമാണ് തുണച്ചത്. 40.3 ഓവറില്‍ കര്‍ണാടക ലക്ഷ്യം കണ്ടു.
കരുത്തരായ മുംബൈയ്ക്കെതിര ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് തമിഴ്നാട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 48.3 ഓവറില്‍ 227 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ബി.ഇന്ദ്രജിത്തിന്റെ സെഞ്ചുറി(പുറത്താകാതെ 103)യുടെയും വിജയ് ശങ്കറിന്റെ അര്‍ദ്ധസെഞ്ചുറി(പുറത്താകാതെ 51) മികവില്‍ തമിഴ്നാട് 43.2 ഓവറില്‍ ഏഴ് വിക്കറ്റ് കൈയ്യിലിരിക്കെ ലക്ഷ്യത്തിലെത്തിചേര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: