Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിനേഴ് ദിവസം… 41 തൊഴിലാളികള്‍…; രക്ഷാപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ഇങ്ങനെ

രക്ഷാപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 10:35 am IST
in India

പതിനേഴ് ദിവസം… 41 തൊഴിലാളികള്‍… അവരെ പുറത്തെത്തിക്കാന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ നാള്‍വഴികള്‍

നവംബര്‍ 12

രാവിലെ 5.30. സില്‍ക്യാരയിലെ തുരങ്കത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പെട്ടെന്നാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. ഒപ്പമുണ്ടായിരുന്നവര്‍ തുരങ്കത്തിനുള്ളില്‍ കൂടുങ്ങിയെന്നറിഞ്ഞ് തൊഴിലാളികള്‍ സംസ്ഥാന ദുരന്ത നിവാരണ സേനയെ വിവരമറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

നവംബര്‍ 13

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളില്‍ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമമായിരുന്നു. നീക്കം ചെയ്യുന്തോറും കൂടുതല്‍ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചുകൊണ്ടിരുന്നു. പിന്നീട് ഷോട്ട്ക്രീറ്റ് സംവിധാനമുപയോഗിച്ച് അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നത് തടഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഒരു സുരക്ഷിത പാതയൊരുക്കി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

നവംബര്‍ 14

ട്രഞ്ച്‌ലെസ് മെതേഡിലൂടെ തൊഴിലാളികളിലേക്കെത്താന്‍ ശ്രമം. തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡ്രില്‍ ചെയ്ത് അതിലൂടെ 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ് കടത്തിവിടുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു പദ്ധതി. ഓഗര്‍ മെഷീന്‍ ഉപയോഗിച്ച് ഡ്രില്ലിങ് ആരംഭിച്ചു. രണ്ട് മീറ്റര്‍ ഡ്രില്‍ ചെയ്തപ്പോഴേക്കും യന്ത്രം തകരാറിലായി.

നവംബര്‍ 15

ഡ്രില്ലിങ് തുടരുന്നതിനായി കൂടുതല്‍ ശക്തമായ അമേരിക്കന്‍ ഓഗര്‍ മെഷീന്‍ ദല്‍ഹിയില്‍ നിന്ന് എത്തിച്ചു. ഹെര്‍ക്കുലീസിന്റെ രണ്ട് സി-130 വിമാനങ്ങളിലാണ് യന്ത്രം ഡെറാഡൂണിലെത്തിച്ചത്. വിവിധ ഭാഗങ്ങളായി തുരങ്കത്തിലെത്തിച്ച യന്ത്രം സംയോജിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

നവംബര്‍ 16

ഓഗര്‍ മെഷീനുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ മൂന്ന് മീറ്ററാണ് തുരന്നത്. വൈകിട്ട് 4.30യോടെ ഒന്‍പത് മീറ്റര്‍ തുരന്നു.

നവംബര്‍ 17

ഇരുപത്തിരണ്ട് മീറ്റര്‍ തുരന്നെത്തിയപ്പോഴെക്കും മെഷീന്‍ തകരാറിലായി. തുരങ്കത്തിലെ ലോഹ അവശിഷ്ടങ്ങളില്‍ തട്ടിയ മെഷീന്റെ ബെയറിങ്ങുകള്‍ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതിന് പകരം ഇന്‍ഡോറില്‍ നിന്ന് പുതിയ മെഷീന്‍ എത്തിക്കാന്‍ തീരുമാനമായി. ഉച്ചയ്‌ക്ക് ശേഷം തുരങ്കത്തിനുള്ളില്‍ നിന്ന് വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. തുരങ്കം തകര്‍ന്നപ്പോള്‍ കേട്ട ശബ്ദത്തിന് സമമായിരുന്നു ഇതെന്ന് തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു.

നവംബര്‍ 18

ദുരന്ത മുഖത്തേക്ക് ഉന്നത ഉദ്യോഗസ്ഥരും നേതാക്കന്മാരും തൊഴിലാളികളുടെ ബന്ധുക്കളും എത്തിത്തുടങ്ങി. രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു. ഇന്‍ഡോറില്‍ നിന്ന് പുതിയ മെഷീന്‍ എത്തിച്ചു.

നവംബര്‍ 19

രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ബദല്‍ മാര്‍ഗങ്ങള്‍ തയാറാക്കി. ഇതിന്റെ ഏകോപന ചുമതല പ്രധാനമന്ത്രിയുടെ ഓഫീസ് ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളായ ഒഎന്‍ജിസി, സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡ്, റെയില്‍ വിഗാസ് നിഗം ലിമിറ്റഡ്, നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെഹ്റി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്‌ക്ക് വിവിധ ചുമതലകള്‍ നല്കി.

നവംബര്‍ 20

തൊഴിലാളികള്‍ക്ക് കൂടുതല്‍ ആഹാരവും അവശ്യവസ്തുക്കളും എത്തിച്ച് നല്കാനായി.

നവംബര്‍ 21

തൊഴിലാളികള്‍ക്ക് ആഹാരവും വെള്ളവും മറ്റും നല്കിവരുന്ന പൈപ്പിലൂടെ എന്‍ഡോസ്‌കോപിക് ക്യാമറ കടത്തിവിട്ടു. അതുവഴി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. തുരങ്കത്തില്‍ കുടുങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറം അവര്‍ക്ക് പഴവര്‍ഗങ്ങളും വേവിച്ച ആഹാരവും എത്തിച്ചു.

നവംബര്‍ 22

പുലര്‍ച്ചെ 12.45ന് വീണ്ടും ഡ്രില്ലിങ് ആരംഭിച്ചു. വൈകിട്ട് നാലോടെ 45 മീറ്റര്‍ തുരന്നു. അവശേഷിച്ചിരുന്നത് 10-15 മീറ്റര്‍. തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കാമെന്ന് പ്രതീക്ഷയേറി.

നവംബര്‍ 23

അതിരാവിലെ ഡ്രില്ലിങ് ആരംഭിച്ചു. ആംബുലന്‍സുകള്‍ സജ്ജമാക്കി. വൈദ്യ പരിശോധനയ്‌ക്കുള്ള വിദഗ്ധ സംഘവും തയാര്‍. വീണ്ടും അവശിഷ്ടങ്ങളില്‍ തട്ടി മെഷീന്‍ തകരാറില്‍.

നവംബര്‍ 24

രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. മെഷീന് റിപയര്‍ ആവശ്യമായി വന്നു. ഇനിയും 15 മീറ്റര്‍ തുരക്കാനുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.

നവംബര്‍ 25

രക്ഷാപ്രവര്‍ത്തനത്തിന്റെ പതിനാലാം ദിവസം. ഓഗര്‍ മെഷീന്‍ പൈപ്പിനുള്ളില്‍ കുടുങ്ങി. തുരങ്കത്തിന്റെ വശങ്ങളില്‍ നിന്നുള്ള ഡ്രില്ലിങ്ങിന് ശ്രമമാരംഭിച്ചു. തൊഴിലാളികള്‍ക്ക് ഫോണ്‍ എത്തിച്ചു നല്കി. അവരുടെ സമ്മര്‍ദമൊഴിവാക്കാനായി ചെസ് ഉള്‍പ്പെടെയുള്ള ബോര്‍ഡ് ഗെയിമുകളും നല്കി.

നവംബര്‍ 26

മാനുവല്‍ ഡ്രില്ലിങ് കൂടാതെ തുരങ്കത്തിന് മുകളില്‍ നിന്നും ഡ്രില്ലിങ് ആരംഭിച്ചു. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ 86 മീറ്ററാണ് തുരക്കേണ്ടത്. 19.2 മീറ്റര്‍ തുരക്കാനായി. പൈപ്പിനുള്ളില്‍ കുടുങ്ങിയ ഓഗര്‍ മെഷീന്‍ പുറത്തെടുത്തു. ഹൈദരാബദില്‍ നിന്നെത്തിച്ച പ്ലാസ്മ കട്ടര്‍ ഉപയോഗിച്ചാണ് ഓഗര്‍ മെഷീന്‍ പുറത്തെടുത്തത്.

നവംബര്‍ 27

മാനുവല്‍ ഡ്രില്ലിങ്ങിനായ പരിശീലനം നേടിയ തൊഴിലാളികള്‍ എത്തി. സഹായത്തിനായി സൈന്യവും സജ്ജം. കൈകളുപയോഗിച്ചായിരുന്നു പ്രധാനമായും തുരന്നത്. റാറ്റ് ഹോള്‍ മൈനിങ് എന്ന വിദ്യയും മറ്റ് പല ആയുധങ്ങളും ഉപയോഗിച്ചു. ഇതുവഴി 800 മില്ലീ മീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ കടത്തിവിടാനാണ് പദ്ധതി.

നവംബര്‍ 28

മാനുവല്‍ ഡ്രില്ലിങ് വിജയത്തിലേക്ക്. തൊഴിലാളികളിലേക്കെത്താന്‍ രണ്ടു മീറ്റര്‍. ആംബുലന്‍സുകളും മറ്റ് സംവിധാനങ്ങളെല്ലാം സജ്ജം. രാത്രി എട്ടോടെ തൊഴിലാളികളില്‍ ആദ്യത്തെയാള്‍ പുറത്തെത്തി.

Tags: Uttarakhand tunnel collapsesikyara tunnel crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരുള്ളതിലെ ആദ്യ തൊഴിലാളി രക്ഷാമാര്‍ഗ്ഗമായി കുഴിച്ച തുരങ്കത്തിലൂടെ പുറത്തുവരുന്നു
India

‘അദാനിയെയും മോദിയേയും വിമര്‍ശിക്കാന്‍ ഒരവസരം നഷ്ടപ്പെട്ടു’- തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും രക്ഷപ്പെട്ടതോടെ രാഹുലിന് വിമര്‍ശനം

India

ഉത്തര്‍കാശിയിലെ ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ രാജ്യത്തോട് മോദി; സൈന്യം എത്തി രക്ഷാദ്വാരം തുരക്കുന്നു

News

സില്‍ക്യാര തുരങ്കത്തിനകത്ത് യന്ത്രം ഉപയോഗിച്ചുള്ള ഡ്രില്ലിങ് ദുഷ്‌കരം; തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകിയേക്കും

News

ഉത്തരാഖണ്ഡ് ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തിറക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തും

India

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും വൈകാതെ ജീവനോടെ രക്ഷിക്കും; ഇവരെ പുറത്തെടുക്കാന്‍ ദേശീയദുരന്ത നിവാരണ സേന എത്തി

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.