Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴയങ്ങാടിയില്‍ കേസെടുത്തവര്‍ പോലീസിലുണ്ടാകുമോ?

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 23, 2023, 08:50 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പിണറായി വിജയന് പ്രത്യേകതയുണ്ട്. അച്യുതമേനോനെപോലെയല്ല. അച്യുതമേനോന്‍ മുഖ്യമന്ത്രിമാത്രമായിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുതലാണ്. അച്യുതമേനോന് കൊന്നും കൊല്ലിച്ചും ശീലവുമില്ല. പഴയങ്ങാടി വിഷയത്തില്‍ പിണറായി വിജയന്റെ പ്രതികരണമെന്തായിരുന്നു.

ആഡംബരബസ് യാത്രയിലെ മുന്‍നിര യാത്രക്കാരനാണല്ലോ മുഖ്യമന്ത്രി. ഡ്രൈവര്‍ക്കും മുന്നിലിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ നാടുവാഴി തൊട്ടടുത്ത് തന്നെയുണ്ട്. ബസിനുനേരെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായി വരുന്നത് നേരില്‍ മുഖ്യമന്ത്രി കണ്ടു എന്നാണ് പറയുന്നത്. കണ്ടകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മൊഴി ഇങ്ങിനെ:

”എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാള്‍ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാര്‍ അങ്ങോട്ട് പിടിച്ചുതള്ളിമാറ്റുകയാണ്. അത് ജീവന്‍ രക്ഷിക്കാനല്ലെ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാള്‍ അവിടെ കിടന്നുപോയി. രക്ഷിക്കാന്‍ വേണ്ടി അയാളെ എടുത്ത് എറിയില്ലെ? എറിഞ്ഞാല്‍ അയാള്‍ക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവന്‍ രക്ഷിക്കലല്ലെ പ്രധാനം? ആ ജീവന്‍ രക്ഷാരീതിയാണ് ഡിവൈഎഫ്‌ഐക്കാര്‍ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികള്‍ തുടര്‍ന്നുപോകണം.”

മുഖ്യമന്ത്രി പറഞ്ഞ ഈ കാര്യങ്ങള്‍ക്കാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. അന്യായമായി സംഘംചേര്‍ന്ന് കൊലപാതകമടക്കമുള്ള ശ്രമങ്ങള്‍ക്കാണ് കേസ്. എട്ടുവകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസുകാരെ എന്തുചെയ്യണം? അവര്‍ തുടര്‍ന്നും പോലീസിലുണ്ടാകുമോ? ഡിവൈഎഫ്ക്കാര്‍ക്കെതിരെ കേസെടുത്ത പോലീസുകാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടേണ്ടതല്ലേ?

മുഖ്യമന്ത്രി നോക്കിയപ്പോള്‍ കാണാത്ത ചിലകാര്യങ്ങള്‍ പോലീസുകാര്‍ കണ്ടിരിക്കുന്നു. ഡിവൈഎഫ്‌ഐക്കാര്‍ യൂത്തന്മാരെ നേരിടുന്നത് ഹെല്‍മറ്റു കൊണ്ട്. മറ്റുചിലര്‍ ചെടിച്ചട്ടികൊണ്ട് പലര്‍ക്കും ഗുരുതരമായി പരിക്കുംപറ്റി. കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ ഹെല്‍മറ്റ് കൊണ്ടടിക്കുന്നത് ശീലമില്ലാത്ത കാര്യമല്ലെ. വടിവാളും കൈബോംബുമല്ലെ പ്രയോഗിക്കാറ്. അതുകൊണ്ടാകും മുഖ്യമന്ത്രിക്ക് തിരിച്ചറിയാനാകാത്തത്. മുഖ്യമന്ത്രിപറഞ്ഞതുപോലെയാണ് കാര്യമെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് ജീവന്‍ രക്ഷാപതക് സമ്മാനിക്കണം. ഒരുമാസം കൂടികഴിഞ്ഞാല്‍ വരികയല്ലെ റിപ്പബ്ലിക് ദിനം.

ഈ യൂത്ത് കോണ്‍ഗ്രസുകാരെന്തിനാണാവോ വയ്യാവേലിക്ക് പോയത്. തുടര്‍ സമരം പ്രഖ്യാപിച്ചതെന്നായി. പിറ്റേദിവസം സമരമൊരിടത്തും കണ്ടില്ലല്ലൊ. നാടുനീളെ സമരം നടക്കുമെന്ന് പ്രഖ്യാപിച്ച മൂത്ത നേതാവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. കരിങ്കൊടി പ്രതിഷേധവുമായി എത്തിയവര്‍ക്ക് നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിതന്നെ പറയുകയും ചെയ്തു. ‘ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായൊന്നും ചാടിവരുന്നത് കണ്ടില്ല. അത് നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തിന്റെ ഭാഗമാണെങ്കില്‍ നല്ലത്. വിവേകം വൈകി ഉദിച്ചാലും നല്ല കാര്യമാണല്ലൊ.” ശരിയാണ് നവകേരള സദസിന് സിപിഎമ്മുകാര്‍ക്ക് ഹരംപകരാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാക്കിയ പരിപാടിയല്ലെ കരിങ്കൊടി പ്രയോഗം എന്ന് സംശയിച്ചാലും തെറ്റാകില്ല.

Tags: youth congressNavakerala SadasPolice AttackPazhayangadi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

Kerala

യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Kerala

പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്‍ബുക്കിൽ വിദ്വേഷ പ്രചരണം ; മാഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റെജിലേഷ് അറസ്റ്റിൽ

India

ഇഡിയ്‌ക്കെതിരെ പ്രതിഷേധം : പതാകയുമായി ട്രെയിനു മുകളിൽ ചാടി കയറി , ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Kerala

ദിവ്യയുടെ പുകഴ്‌ത്തല്‍ രാഷ്‌ട്രീയ ലാഭത്തിനെന്ന് യൂത്ത് കോണ്‍ഗ്രസ്, സര്‍വീസ് ചട്ട ലംഘനത്തിന് നടപടി വേണം, ദിവ്യ ഉണ്ണിയാര്‍ച്ചയെന്ന് എകെ ബാലന്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

രാജ്ഭവന്റെ പരിഗണനയിലിരിക്കുന്ന സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം

സൈന്യത്തിന്റെ വീര്യത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ബദാം ഒരു നിസ്സാരക്കാരനല്ല

വര്‍ഷം മുന്‍പ് ഭൂമി ഭരിച്ചു നടന്ന ഭീകരജീവികള്‍ പുനര്‍ജനിച്ചാല്‍ എന്താണ് സംഭവിക്കുക?

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

ഐക്യരാഷ്‌ട്രസഭയില്‍ പാക് ഭീകരതയെ തുറന്നുകാട്ടി ഭാരതം

കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രീയദര്‍ശിനി ഹാളില്‍ ഗവര്‍ണര്‍ 
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. എസ്. നാരായണന്‍, ജി. കെ. സുരേഷ്ബാബു, ഡോ. ടി. പി. സെന്‍കുമാര്‍, കുമ്മനം രാജശേഖരന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കുസുമം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.

ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തര്‍, ദേവസ്വം ബോര്‍ഡുകളല്ല: ഗവര്‍ണര്‍

തപസ്യ കലാസാഹിത്യ വേദി മാടമ്പ് സ്മാരക പുരസ്‌കാരം ആഷാ മേനോന്

നേതാജിയെ നെഞ്ചേറ്റിയ ഗ്രാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies