Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സമാധാനത്തിലേക്ക് ഒരു ഇസ്ലാമിക പാത

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Nov 19, 2023, 06:22 pm IST
in Varadyam, Literature

ഇസ്ലാം എന്ന വാക്കിന് സമാധാനമെന്നും അര്‍ത്ഥമുണ്ടെങ്കിലും ലോകത്തെ ഇസ്ലാമിക മതവിഭാഗങ്ങള്‍ പൊതുവെ ഹിംസയില്‍ അഭിരമിക്കുന്നവരാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുശേഷം ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഇത് കാണാനാവും. ഭാരതത്തിലെ അറബ്-മുഗള്‍ ആക്രമണ-ഭരണകാലം പല നിലകളിലും വിധ്വംസകമായിരുന്നു. ഈ ചരിത്രാനുഭവം മുന്‍നിര്‍ത്തിയാവണം വൈക്കം മുഹമ്മദ് ബഷീര്‍, ലോകത്ത് ഒരൊറ്റ മുസ്ലിം അവശേഷിച്ചാലും അവന്‍ സ്വയം തലതല്ലിപ്പൊളിച്ച് സമാധാനം കെടുത്തുമെന്ന് പറഞ്ഞത്.

ഹിംസാത്മകമായ ഇസ്ലാമിന് അപവാദമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഭാരതത്തില്‍ മിര്‍സ ഗുലാം അഹ്മദ് സ്ഥാപിച്ച അഹ്മദിയ്യ സമൂഹം. ഇന്ന് 200 ലേറെ രാജ്യങ്ങളിലായി 20 ദശലക്ഷത്തിലേറെ അനുയായികളുമായി നിലനില്‍ക്കുന്ന മതസമൂഹമാണിത്.

വ്യത്യസ്തമായ ഇസ്ലാമിക പാത പിന്തുടരുന്നതിനാല്‍ പല ഇസ്ലാമിക രാജ്യങ്ങളിലും അഹ്മദിയ്യ വിഭാഗക്കാര്‍ അടിച്ചമര്‍ത്തലും പീഡനവും നേരിടുന്നുണ്ട്. പാകിസ്ഥാനില്‍ വംശീയ ഉന്മൂലനത്തെയാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. പാകിസ്ഥാന്‍ രൂപംകൊള്ളുമ്പോള്‍ ഗണ്യമായ വിഭാഗമുണ്ടായിരുന്ന അഹ്മദിയ്യ ജനസംഖ്യ പില്‍ക്കാലത്ത് വന്‍തോതില്‍ ഇടഞ്ഞിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും പലായനങ്ങളുമൊക്കെ ഇതിന് കാരണമാണ്. എന്നാല്‍ ഇതൊന്നും സമാധാനത്തിന്റെ ശബ്ദമാവുന്നതില്‍നിന്ന് ഈ ജനവിഭാഗത്തെ പിന്തിരിപ്പിക്കുന്നില്ല.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഹ്മദിയ്യ ജമാഅത്തിന്റെ ഇമാം മിര്‍സാ മസ്‌റൂര്‍ അഹ്മദ് വിവിധ രാജ്യങ്ങളുടെ പാര്‍ലമെന്റുകളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുളള പാതയും’ എന്ന ഗ്രന്ഥം. ദേശസ്‌നേഹത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മതവിശ്വാസം പുലര്‍ത്താനും, പൗരനെന്ന നിലയ്‌ക്ക് സ്വന്തം രാഷ്‌ട്രത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകാനും ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണിത്.

”ഇന്ന് ലോകം നാനാതരം അസ്വാസ്ഥ്യങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ചെറുകിട യുദ്ധങ്ങള്‍ പലയിടത്തുമായി സംഭവിക്കുന്നു. വന്‍ശക്തികള്‍ അവയെ ഒതുക്കുവാനും സമാധാനം സ്ഥാപിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍, നീതിയും ന്യായവും സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഈ ശ്രമങ്ങളെല്ലാം വിഫലമാവുകയും ലോകം മുഴുവനും ആക്രമണങ്ങളുടെ പരമ്പര ഗ്രസിക്കുകയും ചെയ്യും. അതുകൊണ്ട് വിനീതമായി ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സര്‍വനാശത്തില്‍നിന്നും നിങ്ങള്‍ ലോകത്തെ രക്ഷിക്കുക.”

ഈയൊരു സന്ദേശത്തിന്റെ പ്രാധാന്യവും പ്രയോഗക്ഷമതയുമാണ് വിവിധ പ്രസംഗങ്ങളില്‍ മിര്‍സ് മസ്‌റൂര്‍ അഹ്മദ് വിവരിക്കുന്നത്. ലോകസമാധാനത്തിന്റെ സന്ദേശവുമായി വിവിധ രാഷ്‌ട്രത്തലവന്മാര്‍ക്ക് ഈ മതാചാര്യന്‍ അയച്ച കത്തുകളും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, ചൈന, ബ്രിട്ടീഷ് എന്നീ രാഷ്‌ട്രത്തലവന്മാര്‍ ഇതില്‍പ്പെടുന്നു.

പ്രസംഗങ്ങള്‍ക്ക് ദൈര്‍ഘ്യമുണ്ടെങ്കിലും അവ ആശയസമ്പുഷ്ടമാണ്. ആശയക്കുഴപ്പങ്ങളില്ലാത്ത വിവര്‍ത്തനം വായനാനുകൂലവുമാണ്. പരിഭാഷകര്‍ മലയാള ഭാഷയോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. അഞ്ചാം ഖലീഫയായ മിര്‍സാ മസ്‌റൂര്‍ അഹ്മദ് സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യത്തെ പാര്‍ലമെന്റുകളില്‍ പ്രസംഗിക്കുന്നതിന്റെയും, ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും മനോഹരമായ ചിത്രങ്ങള്‍ പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യുന്നു.

ലോകമാകെ അന്യമത വിദ്വേഷത്തിലൂടെയും ഹിംസയിലൂടെയും ചിലര്‍ ഇസ്ലാമിനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സമാധാനത്തിലേക്ക് ഒരു ഇസ്ലാമിക പാത സാധ്യമാണെന്നു പറയുന്ന ഈ വിപുലമായ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാണ്.
മതപരമായ ഹിംസയെ ചെറുത്തുനില്‍പ്പ്, തിരിച്ചടി എന്നൊക്കെ വിശേഷിപ്പിച്ച് പ്രത്യക്ഷവും പരോക്ഷവുമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘ഇസ്ലാമിക സാഹിത്യം’ മലയാളത്തില്‍ സുലഭമാണ്. ഇതിനുവേണ്ടി വ്യക്തികളും സംഘടനകളും മാധ്യമസ്ഥാപനങ്ങളും സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുമായി സംവദിക്കാനും സഹവസിക്കാനും പഠിപ്പിക്കുന്നതാണ് ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും’ എന്ന പുസ്തകം.

Tags: Book Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

Varadyam

വായന: ഗന്ധര്‍വലോകത്തെ ഗന്ധമോഹിനികള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

പുതിയ വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

മമതയ്‌ക്ക് ദുരിതകാലം ; രാജി വച്ച് അസം പ്രസിഡന്റ് അവിജിത് മജുംദാർ ; തൃണമൂൽ മുസ്ലീങ്ങൾക്കുള്ള പാർട്ടി ; ഹിന്ദുവായ എനിക്ക് തുടരാൻ പറ്റില്ലെന്ന് മജുംദാർ

മുന്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ വധുവിനൊപ്പം വിവാഹവേദിയില്‍ (ഇടത്ത്) എസ് എഫ്ഐഐക്കാരെ തല്ലിയോടിക്കുന്ന പൊലീസ് (വലത്ത്)

തലസ്ഥാനത്ത് പൊലീസിന്റെ തല്ല് കിട്ടിയോടി എസ് എഫ്ഐക്കാര്‍; ശിവന്‍കുട്ടിയുടെ മകനെല്ലാം സേഫ്…പോസ്റ്റ് വൈറല്‍

സനാതന ധർമ്മം വേണ്ടെങ്കിൽ നമ്മുടെ മാതാപിതാക്കളെയും വീട്ടിൽ നിന്ന് പുറത്താക്കേണ്ടി വരും : അത് മനസിലാക്കിയാൽ കൊള്ളാം : ഉദയനിധിയ്‌ക്കെതിരെ അർജുൻ സർജ

പട്നയിൽ 7,000 ത്തിലധികം കുപ്പി കൊഡീൻ അധിഷ്ഠിത ചുമ സിറപ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബംഗാളിൽ ഇത്തവണത്തെ ബക്രീദിന് റോഡുകളിൽ നിസ്കാരമില്ല ; സുവേന്ദു അധികാരി തിരുത്തിയത് കഴിഞ്ഞ 15 വർഷത്തെ മമതയുടെ പ്രീണന രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.