Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കതിര്‍മഴ പെയ്ത കാവ്യസമന്വയം

തിരുവനന്തപുരത്ത് ജില്ലാ മഹിളാ സമന്വയ വേദി സംഘടിപ്പിച്ച സ്ത്രീകളുടെ കവിയരങ്ങിനെ കുറിച്ച്.

അംബിക by അംബിക
Nov 19, 2023, 10:03 am IST
in Varadyam
മഹിളാ സമന്വയവേദിയുടെ കവിയരങ്ങ് ഡോ.വി. ശശികല ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ഗീത, ഡോ. വി.സുജാത, ടി.വി. സുഗതകുമാരി, നീലിമ കുറുപ്പ് തുടങ്ങിയവര്‍ സമീപം

മഹിളാ സമന്വയവേദിയുടെ കവിയരങ്ങ് ഡോ.വി. ശശികല ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ഗീത, ഡോ. വി.സുജാത, ടി.വി. സുഗതകുമാരി, നീലിമ കുറുപ്പ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് മഹിളാ സമന്വയ വേദി ഒരുക്കിയ വനിതകളുടെ കവിയരങ്ങ്, സാരസ്വത വൈഭവത്തെ കാവ്യരസമാക്കി ചാരുത പകരുന്നതായിരുന്നു. അവതരിപ്പിക്കപ്പെട്ട 21 കവിതകളുടെയും രചനയും ആലാപനവും സ്ത്രീകള്‍ തന്നെ നിര്‍വ്വഹിച്ചുവെന്ന സവിശേഷതയുമുണ്ട്. ഒന്നിനൊന്നു മികവു പുലര്‍ത്തിയ എല്ലാ കവിതകളിലും നിറഞ്ഞുനിന്നത് സ്ത്രീകളുടെ ലോകമായിരുന്നു. അവരുടെ വിചാരങ്ങളും വിഹ്വലതകളുമായിരുന്നു.

സവിശേഷമായ ഈ കവിയരങ്ങിന്റെ ലക്ഷ്യത്തെക്കുറിച്ച് ചടങ്ങില്‍ സ്വാഗതമാശംസിച്ച എഴുത്തുകാരി ടി.വി.സുഗതകുമാരി വ്യക്തമാക്കുകയുണ്ടായി. വിവിധ സാംസ്‌കാരിക മേഖലകളില്‍ സ്ത്രീസാന്നിധ്യം വര്‍ദ്ധിപ്പിച്ചും അവരെ മുന്നോട്ടു നയിച്ചും തുല്യപങ്കാളിത്തം ഉറപ്പിക്കുകയും, രാജ്യത്തെ മുഴുവന്‍ ജനതയുമുള്‍പ്പെടുന്ന കൂട്ടായ്‌മയിലൂടെ സാമൂഹിക പുരോഗതി കൈയ്‌വരിക്കുകയും ചെയ്യുകയെന്നതാണ് ഇത്തരം പരിപാടികളുടെ ഉദ്ദേശ്യമെന്നാണ് സുഗത കുമാരിക്ക് പറയാനുണ്ടായിരുന്നത്.

ജനഹൃദയത്തെ സ്പര്‍ശിക്കാനും സ്വാധീനിക്കാനുമുള്ള കവിതയുടെ ശക്തിയെകുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത തിരൂര്‍ ഗവ.കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.വി.ശശികല സംസാരിച്ചു. കവികള്‍ക്ക് മനുഷ്യ മനസ്സുകളെ ആകര്‍ഷിക്കാനും, സദ്‌വികാരങ്ങള്‍ സൃഷ്ടിച്ച് നന്മയിലേക്ക് നയിക്കാനും സാധിക്കുമെന്ന് ഡോ. ശശികല അഭിപ്രായപ്പെട്ടു. ടാഗോറിന്റെ ഒരു കവിതയ്‌ക്ക് ഇന്നും കോടാനുകോടി ജനഹൃദയങ്ങളില്‍ രാജ്യസ്‌നേഹത്തിന്റെ ദീപം കൊളുത്താന്‍ സാധിക്കുന്നുവെന്നും, ബംഗാളിലെ ഈ മഹാകവി ഭാരതത്തിലെ മാത്രമല്ല ബംഗ്ലാദേശിലെ ജനതയ്‌ക്കും ദേശീയ ഗാനം സമ്മാനിക്കുകയുണ്ടായെന്നും ഡോ.ശശികല ചൂണ്ടിക്കാണിക്കുകയുണ്ടായി.

കാവ്യകലയ്‌ക്ക് സാന്മാര്‍ഗ്ഗിക മാനങ്ങള്‍ നല്‍കിയ പുരാതന ഭാരതീയ കാവ്യ മീമാംസകരുടെയും പാശ്ചാത്യ തത്ത്വജ്ഞാനികളുടെയും വീക്ഷണങ്ങളെ വിലയിരുത്തുന്നതായിരുന്നു എഴുത്തുകാരി ഡോ. വി.സുജാതയുടെ അധ്യക്ഷഭാഷണം.

”കവിത കേവലം വസ്തു-ശരീര നിഷ്ഠമല്ലെന്നും, അത് ആദര്‍ശങ്ങളുടെയും ആത്മാവിന്റെയും തലങ്ങളിലേക്ക് വ്യാപിച്ചുനില്‍ക്കുന്നുവെന്നുമാണ് പ്ലേറ്റോയുടെ വീക്ഷണം. കാവ്യകലയുടെ ഒരു പ്രധാന ധര്‍മ്മം അതു നിര്‍വ്വഹിക്കുന്ന വികാരവിമലീകരണമാണെന്ന് അരിസ്റ്റോട്ടില്‍ പറയുകയുണ്ടായി. കാവ്യസൃഷ്ടിയില്‍ രജോഗുണവും കാവ്യാനുഭൂതിയില്‍ സത്വഗുണവും ഏറുന്നതിനാല്‍ തമോഗുണത്തിന്റെ ശിഥിലീകരണം സംഭവിക്കുന്നുവെന്നും, അതിനാല്‍ കാവ്യരസം ക്രമേണ ആത്മതത്ത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് അഭിനവഗുപ്തന്‍, ഭട്ടനായകന്‍, തോതഭട്ടന്‍ മുതലായ പുരാതന ഭാരതീയ കാവ്യ മീമാംസകരുടെ അഭിമതങ്ങള്‍.” കവിത ആത്മതത്ത്വത്തിന്റെ തന്നെ ആവിഷ്‌കാരമാണെന്ന അരവിന്ദ മഹര്‍ഷിയുടെ ദര്‍ശനം ഉദ്ധരിച്ചുകൊണ്ട് ഡോ. വി. സുജാത വിശദീകരിച്ചു.

സരസ്വതീമണ്ഡപത്തെ കാവ്യവര്‍ഷ മുഖരിതമാക്കുന്നതായിരുന്നു ചാരുതയാര്‍ന്ന ആലാപനങ്ങള്‍. സുലേഖ കുറുപ്പ്, അനിതാ ശരത്, എം.ടി. ഗിരിജ കുമാരി, നിര്‍മ്മല രാജഗോപാല്‍, യമുന അനില്‍, ശാന്തകുമാരി കീഴാരൂര്‍, സുരജാ മുരുകന്‍, പ്രിയ ശ്യാം, മാറനല്ലൂര്‍ രാജലക്ഷ്മി, സുനീതി ദേവി, ഉഷ തത്തിയൂര്‍, തോന്നയ്‌ക്കല്‍ കസ്തൂരി, വിജി വട്ടപ്പാറ, ദേവിക തങ്കച്ചി എസ്, ബീന എസ്.ആര്‍, ശാന്ത തുളസീധരന്‍, സുജകൃഷ്ണ, ഡോ. കൃഷ്ണപ്രിയ എം.ജെ, രജനി സേതു, ശോഭന തിരുമല, ഗാര്‍ഗി പ്രവീണ്‍ എന്നിവരുടെ കാവ്യാലാപനങ്ങള്‍ ആസ്വാദനത്തിന്റെ കതിര്‍മഴ പെയ്യിച്ചു.

ശ്രാവ്യമനോഹാരിതകൊണ്ടും സ്ത്രീശാക്തീകരണത്തെ ഉദ്ഘാഷിച്ചുകൊണ്ടും അരങ്ങേറിയ ഈ കാവ്യസന്ധ്യയ്‌ക്ക് വിരാമമിട്ടത് അഡ്വ. വി.പി. ഗീത കുമാരിയുടെ കൃതജ്ഞതാ സമര്‍പ്പണത്തോടുകൂടിയായിരുന്നു.

Tags: ThiruvananthapuramOrganized District Women's Coordination Forumwomen's poetry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Thiruvananthapuram

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

പുതിയ വാര്‍ത്തകള്‍

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.