Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ പിണറായി സര്‍ക്കാര്‍ മുന്നില്‍; ലൈഫ് മിഷനില്‍ കെട്ടിക്കിടക്കുന്നത് 7 ലക്ഷം അപേക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 01:43 pm IST
in News, Kerala, Pathanamthitta

തിരുവനന്തപുരം: കടക്കെണിയിൽപെട്ട കർഷകൻ കുട്ടനാട് ആത്മഹത്യ ചെയ്തതിന് പിന്നാലെ ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഗോപി എന്നയാൾ ജീവനൊടുക്കിയത് പിണറായി സർക്കാരിന്റെ ഭരണത്തിൽ കർഷകർക്കും പാവങ്ങൾക്കും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീടില്ലാത്തവർക്കെല്ലാം വീട് കൊടുക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വീടിന് വേണ്ടി ഏഴുലക്ഷം പേരുടെ അപേക്ഷകളാണ് സർക്കാരിന്റെ കയ്യിൽ കെട്ടികിടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകൾ ആവർത്തിച്ച് വാങ്ങിക്കുന്നതല്ലാതെ ആർക്കും സർക്കാർ വീട് കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(അർബൻ) പ്രകാരം 1,66,752 വീട്  അനുവദിച്ചതിൽ 1,16,116 പൂർത്തിയായി. റൂറലിൽ 14,812 വീട് അനുവദിച്ചു. എന്നാൽ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു. കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണ്. നെൽകർഷകന് നെല്ലിന്റെ സംഭരണത്തിലെ 75% തുകയും കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. എന്നാൽ സംസ്ഥാന വിഹിതം നൽകാത്ത പിണറായി സർക്കാർ കേന്ദ്രത്തിന്റെ പണം നൽകുന്നുമില്ല. കർഷകർക്ക് ബാങ്ക് ലോൺ പോലും കിട്ടാത്തതിന് കാരണം ഇതാണ്. ഭവന നിർമ്മാണ പദ്ധതിയിലും ആയുഷ്മാൻ ഭാരതിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കയ്യിൽ ചില്ലി കാശില്ല. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയാവും. കേരളത്തിൽ ധനകാര്യ മിസ് മാനേജ്മെൻ്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായത് കൊണ്ടാണ് വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാത്തത്. എന്നാൽ സാധാരണക്കാരന്റെ നെഞ്ചത്ത് കയറുകയാണ് സംസ്ഥാന സർക്കാർ. ഇതെല്ലാം മറച്ചുവെക്കാനാണ് പിണറായി കോഴിക്കോട് പാലസ്തീൻ സമ്മേളനം നടത്തിയത്. പാലസ്തീൻ, ഹമാസ് എന്നൊക്കെ പറഞ്ഞാൽ പാവങ്ങൾക്ക് അരിവാങ്ങാനാവില്ല. കർഷകർക്ക് ലോൺ ലഭിക്കില്ല. ഹമാസ് നടത്തിയ ആക്രമണങ്ങളെ എന്താണ് മുഖ്യമന്ത്രി കാണാത്തത്? ഇസ്ലാമിക ഭീകരവാദം ലോകത്ത് മുഴുവനുണ്ട്. എന്നാൽ പ്രീണന രാഷ്‌ട്രീയം മാത്രം പറയുന്ന മുഖ്യമന്ത്രി അത് കാണുന്നില്ല. ഖുറാൻ കൈവശം വെച്ചാൽ പിടിച്ച് അകത്തിടുന്നവരാണ് ചൈനക്കാർ. പാലസ്തീൻ സമ്മേളനങ്ങൾ എന്താണ് കോഴിക്കോട് മാത്രം നടത്തുന്നത്? എന്തുകൊണ്ടാണ് മറ്റ് മതസ്ഥരായ പുരോഹിതരെ ഇതിലേക്ക് വിളിക്കാത്തത്? ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ സർക്കാർ നടത്തുന്നത്. മുസ്ലിംങ്ങളോടുള്ള സ്നേഹമല്ല, വോട്ട് കിട്ടാനുള്ള തന്ത്രമാണ് ഇതെന്ന് എല്ലാവർക്കുമറിയാം. കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്‌ക്ക് കൊണ്ടുപോവാൻ ശ്രമിച്ചാൽ ബിജെപി തടയും. സിപിഎമ്മിന്റെ അജണ്ടയിൽ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. തലയിൽ ആള് താമസമില്ലാത്ത പ്രതിപക്ഷമാണ് കോൺഗ്രസിന്റെത്.

Tags: K SurendranLife missionKerala GovenrmentPinaryi Vijayanbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

Kerala

യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കും, എല്‍ഡിഎഫിനും യുഡിഎഫിനും പകരം മൂന്നാം ബദല്‍ ഉയര്‍ന്നുവന്നു – എം ടി രമേശ്

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

മന്ത്രി സഭയില്‍ അപ്രതീക്ഷമായി ഒ ജെ ജനീഷ്, സിദ്ധിഖും മന്ത്രിയാകും

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടണമെന്ന് ലത്തീന്‍ സഭ, വോട്ട് ലഭിക്കാന്‍ പല മോഹന വാഗ്ദാനങ്ങളും നല്‍കി

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ,അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥ

മന്ത്രി സ്ഥാനം: ചാണ്ടി ഉമ്മന്റെ സാധ്യത മങ്ങി,തിരുവഞ്ചൂര്‍ മന്ത്രിയാകും, സമ്മര്‍ദ്ദവുമായി ഐ സി ബാലകൃഷ്ണന്‍

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം ; അവർ മുകളിലേയ്‌ക്ക് വരും, വോട്ട് കൂടിയിട്ടുണ്ടെന്നും ജി. സുധാകരൻ

സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു, സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി

സംവരണം 8 ശതമാനമാക്കണം ; മതപരിവർത്തന നിരോധനവും, ഗോവധനിരോധനവും പിൻവലിക്കണം ; ആവശ്യവുമായി കർണാടക മുസ്ലീം സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.